Video Stories
പ്രതീക്ഷ പരത്തുന്ന പെണ്‍കുട്ടി

ഉല്ലസിച്ചുനടക്കേണ്ട പ്രായത്തില്‍ മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവിവര്‍ഗങ്ങളുടെയും കാവല്‍ മാലാഖയായി ഒരു പതിനാറുകാരി. സ്വീഡനില്‍നിന്ന് ദൈവം ഭൂമിക്ക് സംഭാവനചെയ്ത ഗ്രേറ്റ തുന്‍ബെര്‍ഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ലോക പ്രശസ്തയായത് ഇക്കഴിഞ്ഞയാഴ്ചയാണ്. സെപ്തംബര്‍ 20ന് ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാഉച്ചകോടിയില്‍ കസേരയിലിരുന്ന് ഒരു കൗമാരക്കാരി ലോകത്തോട് വിളിച്ചുപറഞ്ഞു: ഇങ്ങനെപോയാല്‍ ഭൂമിയിലെ ജീവന് വലിയ ആയുസ്സില്ല. പ്രഭാഷണത്തിലെ വാക്കുകളിലധികവും ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോക രാഷ്ട്രനേതാക്കളോടുള്ള ശക്തമായ രോഷപ്രകടനമായിരുന്നു.
അന്തരീക്ഷത്തിലേക്ക് അനുനിമിഷം വിഷവാതകങ്ങള്‍ വമിപ്പിക്കുന്നതിന് തടയിടേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നാണ് ഗ്രേറ്റ ലോകത്തോട് വിളിച്ചുപറയുന്നത്. വെള്ളപ്പൊക്കം, വരള്‍ച്ച, കുടിവെള്ളക്ഷാമം, കാര്‍ഷികത്തകര്‍ച്ച, പട്ടിണി തുടങ്ങിയവക്ക് കാരണമാകുന്ന കാലാവസ്ഥാവ്യതിയാനത്തിനെതിരെയും പ്രാണവായുവിനുവേണ്ടിയും ഭൗമാന്തരീക്ഷത്തിലെ കരിയുടെ (കാര്‍ബണ്‍) അളവ് ഗണ്യമായി കുറച്ചുകൊണ്ടുവരണമെന്ന് തുന്‍ബെര്‍ഗ് പറയുമ്പോള്‍ തല കുമ്പിട്ടിരിക്കേണ്ടിവരുന്നത് ഓരോ മനുഷ്യര്‍ക്കുമാണ്. അതാണ് ഗ്രേറ്റ എന്ന തുടുത്ത കവിളുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ നമ്മില്‍നിന്നെല്ലാം വ്യത്യസ്തയാക്കുന്നതും. പാരിസ് ഉടമ്പടിപ്രകാരം താപ നില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്ന പ്രഖ്യാപനം അപര്യാപ്തമാണെന്നാണ് ഇവളുടെ പക്ഷം. ഉടമ്പടിയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപിനോടുള്ള ദേഷ്യം പ്രകടമാകുന്നതാണ് യു.എന്‍ വേദിയില്‍നിന്ന് പുറത്തുവരുന്ന അദ്ദേഹത്തെ തുറിച്ചുനോക്കുന്ന ഗ്രേറ്റയുടെ പശ്ചാത്തലചിത്രം.
വ്യവസായശാലകളും വിമാനങ്ങളും എയര്‍കണ്ടീഷനും റെഫ്രിജറേറ്ററും ഒക്കെയായി പുറന്തള്ളുന്ന ഹരിത ഗൃഹവാകം തടയുന്നതിന് കഴിയാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് ഗ്രേറ്റക്ക് മുമ്പേ ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയതാണ്. അത് പാലിക്കണമെന്ന് മാത്രമാണ് കൊച്ചു ഗ്രേറ്റ ആവശ്യപ്പെടുന്നത്. ഗ്രേറ്റയുടെ വേഷവിധാനത്തെയും നോട്ടത്തെയും തലമുടിയെയുമൊക്കെയാണ് ചിലരിപ്പോള്‍ പരിഹസിക്കുന്നത്. ‘നല്ല ഭാവിയുള്ള സുന്ദരിക്കുട്ടി’ എന്നാണ് ഗ്രേറ്റയുടെ പ്രസംഗംകേട്ട് അവളുന്നയിച്ച വിഷയത്തെകുറിച്ച് ഒരുവാക്കുപോലും പറയാതെ ട്രംപ് കളിയാക്കിയത്. ‘ദ് സണ്‍’ പോലുള്ള പത്രങ്ങള്‍പോലും അവളെ പരിഹസിച്ചു. എന്നാല്‍ ‘ഭാവി തലമുറയുടെ നേതാവ്’ എന്ന തലക്കെട്ടോടെ ടൈം മാഗസിന് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച മുഖലേഖനം ഗ്രേറ്റയെ ലോകശ്രദ്ധയാകര്‍ഷിപ്പിച്ചു.അന്തരീക്ഷ മാലിന്യം കുറയ്ക്കാന്‍ വിമാനയാത്രപോലും ഉപേക്ഷിക്കണമെന്നാണ് ഗ്രേറ്റ പറയുന്നത് അവളുടെ പോരാട്ടവീര്യത്തിന് തെളിവാണ്.
നടന് സ്വാന്തെ തുന്‍ബെര്‍ഗിന്റെയും ഗായിക മേലേന എര്‍മെന്റെയും മകളായി 2003 ജനുവരി 3ന് സ്റ്റേക്ക്ഹോമില്‍ ജനിച്ച ഗ്രേറ്റ തുന്‍ബെര്‍ഗിന് ലോകത്തിന്ന് ലക്ഷക്കണക്കിന് അണികളും ആരാധകരുമാണുള്ളത്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടി വെള്ളിയാഴ്ച) എന്ന പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്നുവരുന്ന കാലാവസ്ഥാസംരക്ഷണ സമരത്തിന്റെ ഉപജ്ഞാതാവാണ് ഗ്രേറ്റ. വാരാന്ത്യത്തില്‍ ആഗോള താപനത്തിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കഴിഞ്ഞവര്‍ഷമാദ്യം സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ ഒറ്റക്ക് ‘കാലാവസ്ഥക്കുവേണ്ടി സ്കൂള്‍ സമരം’എന്ന പ്ലക്കാര്‍ഡുമായാണ് ഗ്രേറ്റ പോരാട്ടമാരംഭിച്ചത്. പതുക്കെപ്പതുക്കെ മറ്റുകുട്ടികളും അവളെ പിന്തുടര്ന്നു. ലോക വേദികളിലും മറ്റും രേഖാചിത്രസഹിതമാണ് പ്രഭാഷണം.
യൂറോപ്യന്‍ യൂണിയനിലും ദാവോസിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും ഐക്യരാഷ്ട്രസഭാവേദിയിലും സഭാകമ്പമില്ലാതെ പ്രസംഗിച്ചതിന് കാരണവും ഉന്നയിക്കുന്ന വിഷയത്തിലെ ഗൗരവവും ആത്മാര്‍ത്ഥതയും കൊണ്ടുതന്നെ. ‘ദിവസവും ഇരുന്നൂറിലധികം ജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു.. ഞങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ തകര്‍ത്തു, നിങ്ങള്‍ക്കെങ്ങനെ ഇതിന് ധൈര്യം വന്നു’ എന്ന ഗ്രേറ്റയുടെ രോഷം ചീറ്റുന്ന ചോദ്യം ഹൃദയമുള്ള ഓരോ മനുഷ്യന്റെയും ഉള്ള് പൊള്ളിക്കുന്നതാണ്. ധന-അധികാരക്കൊതിയന്മാരായ ലോക നേതാക്കളുടെയും വന്‍കിട വ്യവസായികളുടെയും നേര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ് ആ വാക്കുകള്‍. ഇവള് ലോകത്തിന്റെ ഭാവി പ്രതീക്ഷയുടെ പ്രതീകമാകുന്നത് അതുകൊണ്ടുതന്നെയാണ്.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india21 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും