Connect with us

india

കാക്കിയോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഐപിഎസുകാരോട് പ്രധാനമന്ത്രി മോദി

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്)ലെ തുടക്കക്കാര്‍ തങ്ങളുടെ യൂണിഫോമില്‍ അഭിമാനിക്കണമെന്നും കാക്കിയോടുളള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്സൂരിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേയും ഹൈദരാബാദിലെ ഡോ. മാരി ചന്ന റെഡ്ഡി എച്ച്ആര്‍ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലേയും പരിശീലനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യൂണിഫോമിനെക്കുറിച്ച് അഭിമാനം വേണം, പക്ഷേ, അത് അധികാരപ്രകടനത്തിലേക്ക് മാറരുത്. യൂണിഫോം ധരിച്ചുകഴിഞ്ഞാല്‍ പോലീസുകാര്‍ക്കു തോന്നും തങ്ങളെ എല്ലാവരും ഭയക്കണമെന്ന്-പ്രത്യേകിച്ചും ക്രിമിനലുകള്‍. സിങ്കം പോലെയുള്ള സിനിമകള്‍ കണ്ടതിനുശേഷം ചില പോലീസുകാര്‍ തങ്ങളെക്കുറിച്ച് അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് യഥാര്‍ഥ ചുമതലകള്‍ മറന്നുപോകുന്നതിന് കാരണമാകരുത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം, കാരണം ഇത് അവരുടെ നല്ല പ്രവൃത്തികളെ ഇല്ലാതെയാക്കും, വെര്‍ച്വല്‍ പ്രസംഗത്തില്‍ മോദി ഉപദേശിച്ചു.

ഐപിഎസ് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ ദിക്ഷാന്ത് പരേഡ് അഭിസംബോധന ചെയ്താണ് നരേന്ദ്ര മോദി സംസാരിച്ചത്. കൊവിഡ്-19 പ്രതിരോധത്തില്‍ പോലീസ് നടത്തുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നിങ്ങളുടേത് ഒരു തൊഴിലാണ്, അവിടെ അപ്രതീക്ഷിതമായി എന്തെങ്കിലും നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരും വളരെ ജാഗ്രത പാലിക്കുകയും അതിന് തയ്യാറായിരിക്കുകയും വേണം. പോലീസിന്റെ മനുഷ്യത്വമുള്ള മുഖമാണ് പൊതുജനങ്ങള്‍ ഓര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമുള്ള ജോലിയാണ് പോലീസുകാര്‍ ചെയ്യുന്നത്, അതിനാല്‍ യോഗയും പ്രാണായാമവും ശീലമാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം, 28 സ്ത്രീകള്‍ ഉള്‍പ്പെടെ 131 ഐപിഎസ് പ്രൊബേഷണര്‍മാര്‍ അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്.

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

Trending