Connect with us

Sports

കടിച്ച തോളില്‍ കയ്യിട്ട് സുവാരസ്‌; മെസി-ക്രിസ്റ്റിയാനോ ക്ലബ്ബില്‍ അംഗമാവുന്നു

ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്‌സലോണ വിടുന്ന കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്‌സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്‍മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്.

Published

on

ബാഴ്‌സലോണയുടെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നു. യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്ന സുവാരസ്, ടീം താരവും കടി വിവാദത്തിലെ എതിരാളിയുമായ ജോര്‍ജിയോ കില്ലിനിയെ ഫോണില്‍ വിളിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനുമുമ്പ് യുവന്റസ് നായകനുമായുള്ള ബന്ധം സുഗമമാക്കുന്നതിന് വേണ്ടിയാണ് യുറുഗ്വായ് താരം വിളിച്ചതെന്നാണ് വിലയിരുത്തല്‍. 2014 ലോകകപ്പിലെ യുറുഗ്വായ്-ഇറ്റലി മത്സരത്തിനിടെ ജോര്‍ജിയോ കില്ലിനിയെ സുവാരസ് കടിച്ചത് വലിയ വിവാദമായിരുന്നു. യുറുഗ്വായ് 1-0ന് ജയിച്ച 2014 ഫിഫ ലോകകപ്പില്‍ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചെല്ലിനി തന്നെ യുറുഗ്വായ് താരം ലൂയി സുവാരസ് കടിച്ച പാട് കാണിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. എന്നാല്‍ ക്ലബ് മാറ്റം വരുന്നതോടെ കടിച്ച തോളില്‍ കയ്യിട്ട് നടക്കേണ്ട അവസ്ഥയാണ് സുവാരസിനുള്ളത്.

അതേസമയം, ചില്ലിനിയെ കടിച്ച സംഭവത്തില്‍ ഫിഫയുടെ വിലക്ക് നേരിട്ട സുവാരസ് അന്നുതന്നേ കുറ്റമേറ്റുപറഞ്ഞ് മാപ്പു പറഞ്ഞിരുന്നു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ചില്ലിനിയോടും ഫുട്‌ബോള്‍ കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നുമാണ് അന്ന് സുവാരസ് പറഞ്ഞത്.

Juventus stars fight over Lionel Messi's shirt | Daily Mail Online

സുവരാസ് യുവന്റസിലെത്തുന്നതോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടത്തിനും താരം ഉടമയാവും. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പം നിന്ന് കളിക്കുന്ന പതിനാലാമത്തെ താരമായി സുവാരസ് മാറും. 13 കളിക്കാരണ് ഇതിനകം ഇരുവര്‍ക്കുമൊപ്പം കളിച്ചത്. ക്ലബ്ബ് തലത്തില്‍ മാത്രം നോക്കിയാല്‍ നാലാമത്തെ താരമാവും സുവാരസ്. ലോകതാരമായ മെസ്സിക്കൊപ്പം ബാഴ്സയില്‍ ആറ് സീസണില്‍ കളിച്ച താരം യുവന്റസില്‍ ലോകതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കുമെന്നതാണ് കൗതുകം.

ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്‌സലോണ വിടുന്ന കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്‌സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്‍മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്റെ താത്പര്യക്കുറവാണ് സുവാരസിന് ബാഴ്സയില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുന്നത്. 10 മില്യണ്‍ യൂറോയ്ക്ക് രണ്ട് വര്‍ഷത്തെ കരാറില്‍ സുവാരസിനെ എത്തിക്കാനാണ് യുവന്റസിന്റെ ശ്രമമെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. അത്‌ലറ്റികോ മാഡ്രിഡ്, പിഎസ്ജി, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളും സുവാരസിനെ എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

 

 

 

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Trending