Connect with us

Video Stories

കഴിഞ്ഞ വര്‍ഷത്തെ 10 വ്യാജ വാര്‍ത്തകള്‍; പലതും പ്രചരിപ്പിച്ചത് നോട്ട് നിരോധനത്തിനിടെ

Published

on

നോട്ടുനിരോധനം മുതല്‍ ഉപ്പുവരെ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ക്കിടയാക്കിയ വര്‍ഷമായിരുന്നു 2016. വാട്‌സാപ്പിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ച കിംവദന്തികള്‍ മുഖ്യധാരാ മാധ്യമങ്ങളെയടക്കം വെട്ടിലാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞത്. പതിവുപോലെ യുണെസ്‌കോ, റിസര്‍വ് ബാങ്ക് , ഫേസ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളെയും വ്യാജവാര്‍ത്ത പരത്താന്‍ പലരും ഇത്തവണയും കൂട്ടുപിടിച്ചു.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ ചെലുത്തുന്ന സ്വാധീനം മനസിലാക്കിയ വിരുതന്‍മാരാണ് പലപ്പോഴും വ്യാജവാര്‍ത്തകള്‍ പടച്ചു വിട്ടത്. ബിജെപി സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ് മിക്കവാര്‍ത്തകള്‍ക്കും പിന്നിലെന്ന് വാര്‍ത്തകളില്‍ നിന്നു തന്നെ മനസിലാക്കാം.

1. നരേന്ദ്രമോദിയെ യുണെസ്‌കോ ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായാണ് ഈ വ്യാജവാര്‍ത്ത ചിലര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്.

2. ജനഗണമനയെ യുണെസ്‌കോ മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുത്തു
ഈ വ്യാജ വാര്‍ത്തയ്ക്കും കൂട്ടുപിടിച്ചത് യുണെസ്‌കോയെ തന്നെ. 2008 മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയ ഈ വാര്‍ത്ത യുഎന്‍ ഏജന്‍സിയുടെ തന്നെ ശ്രദ്ധയില്‍ പതിയുകയും ചെയ്തു.

3. പുതിയ 2000 രൂപാ നോട്ട് ലോകത്തെ മികച്ച കറന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടു
നോട്ട് നിരോധനത്തിനിടെ ബിജെപി അണികള്‍ പ്രചരിപ്പിച്ചതാണ് ഈ കള്ളക്കഥയും. യുണെസ്‌കോയുടെ കള്‍ച്ചറല്‍ ഡിപാര്‍ട്‌മെന്റ് തലവന്‍ സൗരവ് മുഖര്‍ജിയാണ് ഈ സന്ദേശം പ്രചരിപ്പിച്ചതെന്നും വാര്‍ത്തകള്‍ പരന്നു

4. കള്ളപ്പണം പിടികൂടാന്‍ പുതിയ നോട്ടുകള്‍ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പരന്ന വ്യാജവാര്‍ത്തകളില്‍ ഒന്നാണിത്. പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റ് തന്നെ ഈ വാര്‍ത്ത പടച്ചു എന്നത് വാര്‍ത്താ മാധ്യമങ്ങള്‍ക്കും ചീത്തപ്പേരായി. നോട്ടുകളില്‍ ഘടിപ്പിച്ച നാനോ ചിപ്പുകള്‍ ചാര്‍ജ് കൂടാതെ സ്വയം പ്രവര്‍ത്തിക്കുകയും, കള്ളപ്പണം എവിടെ ഒളിപ്പിച്ചാലും പിടിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു അപവാദം. എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് ഒടുവില്‍ റിസര്‍വ് ബാങ്ക് തന്നെ രംഗത്തെത്തി.

5. പുതിയ രണ്ടായിരം രൂപ അച്ചടിക്കാന്‍ ഉപയോഗിച്ചത് റേഡിയോ ആക്ടീവ് മഷി

ഇതും പരന്നത് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട്. ഫോസ്ഫറസിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ (P32) ആണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു വാര്‍ത്ത. വലിയ തോതില്‍ നോട്ടുകള്‍ എവിടെ ഒളിപ്പിച്ചാലും ഇന്‍കംടാക്‌സ് ഡിപാര്‍ട്‌മെന്റിന് സന്ദേശം പോകുമെന്നായിരുന്നു വാര്‍ത്ത.

6. ഐസിസ് തീവ്രവാദികള്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചേക്കാം

ഡല്‍ഹി പൊലീസ് കമ്മീഷണറുടേതെന്ന് കരുതുന്ന ഒരു സന്ദേശമാണിത്. അമ്മമാരും സഹോദരിമാരും വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറുകള്‍ ഡിലീറ്റ് ചെയ്യണമെന്നും ഇത് തീവ്രവാദികള്‍ ഉപയോഗിച്ചേക്കാമെന്നുമായിരുന്നു പ്രചരിച്ചത്. എന്നാല്‍ പിന്നീടിത് ഫേസ്ബുക്ക് മേധാവിയുടെ പേരിലാക്കി പ്രചരണം തുടങ്ങി.
മറ്റു ചില വ്യാജ വാര്‍ത്തകള്‍

7. 10 രൂപാ നാണയം റിസര്‍വ് ബാങ്ക് അസാധുവാക്കി പ്രഖ്യാപിച്ചു.
8. അമേരിക്കയില്‍ ജയലളിതക്ക് രഹസ്യ മകളുണ്ട്
9. ഇന്ത്യയില്‍ ഉപ്പിന് കടുത്ത പ്രതിസന്ധി

10. ആല്‍മരം പോലെ നെഹ്‌റു ഗവര്‍മെന്റ് നില്‍ക്കുന്നു- മാര്‍ക്ക് ടൂലി
ബിബിസിയുടെ ഇന്ത്യയിലെ ബ്യൂറോ ചീഫായ മാര്‍ക്ക് ട്യൂലിയുടെ പേരിലായിരുന്നു ഈ വ്യാജവാര്‍ത്ത. മോദി സര്‍ക്കാരിന് നെഹ്‌റു ഗവര്‍മെന്റ് നടപ്പാക്കിയ പല നയങ്ങളാലും പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും അതിനാല്‍ മോദിയെ സപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു കിംവദന്തി. ആല്‍മരത്തിന് ചുവടെ ഒന്നും വളരില്ലെന്ന പോലെയാണ് ഈ അവസ്ഥയെന്നാണ് കഴിഞ്ഞ മാസം ആദ്യം പ്രചരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending