india
ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കാന്‍ സമ്മതിക്കില്ല; യുപിഎസ്‌സി ജിഹാദില്‍ സുപ്രിം കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ
കേസില്‍ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്.

ന്യൂഡല്‍ഹി: സുദര്‍ശന്‍ ന്യൂസ് ടിവിയുടെ യുപിഎസ്‌സി ജിഹാദ് ഷോയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച് സുപ്രിം കോടതി. വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ബിന്ദാസ് ബോല്‍ എന്ന പരിപാടിക്കാണ് കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഷോ വേണ്ടെന്നാണ് കോടതി ഉത്തരവ്. ഷോയില്‍ പ്രഥമദൃശ്യാ മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മുസ്‌ലിംകള്‍ക്ക് യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധിയെ കുറിച്ചും തവണകളെ കുറിച്ചും വസ്തുതാപരമായ പിശകുകളും ഷോയിലുണ്ടെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ കോടതി നടത്തിയ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്;
* ഭരണഘടനാ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കീഴിലുള്ള ഒരു ജനാധിപത്യ ഭരണഘടനാ സംവിധാനത്തില്‍ സമുദായങ്ങളുടെ സഹജീവിതമാണ് ആണിക്കല്ല്. സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും നാഗരികതയുടെയും ഉരുകിയൊലിക്കുന്ന പാത്രമാണ് ഇന്ത്യ. ഒരു സമുദായത്തെ അധിക്ഷേപിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനയുടെ സംരക്ഷകരായ ഈ കോടതി അങ്ങേയറ്റത്തെ നീരസത്തോടെയാണ് കാണുന്നത്.
* ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറാനുള്ള ഗൂഢാലോചനയില്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍ ഭാഗമാകുന്നു എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനോ പ്രത്യേക രീതിയില്‍ ബ്രാന്‍ഡ് ചെയ്യാനോ ആകില്ല. ഇത് ഒരു സമുദായത്തെ ഗൂഢമായ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.
* രാജ്യത്തിന്റെ സുപ്രിംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്നു പറയാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. മാധ്യമപ്രവര്‍ത്തകന് ഇങ്ങനെ ചെയ്യാന്‍ സമ്പൂര്‍ണ സ്വാതന്ത്യം ഉണ്ട് എന്നും പറയാന്‍ കഴിയില്ല.
* ഈ പരിപാടി അധിക്ഷേപകരമാണ്. പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ ഒരേ പരീക്ഷയെഴുതി ഒരു ഇന്റര്‍വ്യൂ പാനലിലൂടെയാണ് കടന്നു പോകുന്നത്. ഇക്കാര്യത്തെ എങ്ങനെ കാണുന്നു. സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുകയോ?
* ഒരു സ്വാതന്ത്ര്യവും സമ്പൂര്‍ണമല്ല. മാധ്യമസ്വാതന്ത്ര്യം പോലും.
india
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.
വിദ്യാർഥിയെ അധികാരികൾ കൈകൾ വിലങ്ങിട്ട് തറയിൽ പിടിച്ചുവെക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിൻ പങ്കുവെച്ച വിഡിയോയിൽ യുഎസ് അധികാരികൾ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാൽമുട്ടുകൾ വിദ്യാർഥിയുടെ പുറകിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.
ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നതിനെ പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടിയാണ് സ്വീകരിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ മടക്കി അയച്ചിരുന്നു. നടപടിയുടെ ഭാഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു.
india
ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.
വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കെനിയയിലെ നാകുരു ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ബസ്സില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.
വിനോദ സഞ്ചാരികള്‍ മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു. മോശം കാലാവസ്ഥയും വാഹനത്തിന്റെ ബ്രേക്ക് തകരാറിലുമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് ഉദോഗസ്ഥ സ്റ്റെല്ല കീറോണാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദോഗസ്ഥ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala11 hours ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും