Connect with us

india

ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കാന്‍ സമ്മതിക്കില്ല; യുപിഎസ്‌സി ജിഹാദില്‍ സുപ്രിം കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ

കേസില്‍ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്.

Published

on

ന്യൂഡല്‍ഹി: സുദര്‍ശന്‍ ന്യൂസ് ടിവിയുടെ യുപിഎസ്‌സി ജിഹാദ് ഷോയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച് സുപ്രിം കോടതി. വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ബിന്ദാസ് ബോല്‍ എന്ന പരിപാടിക്കാണ് കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഷോ വേണ്ടെന്നാണ് കോടതി ഉത്തരവ്. ഷോയില്‍ പ്രഥമദൃശ്യാ മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മുസ്‌ലിംകള്‍ക്ക് യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധിയെ കുറിച്ചും തവണകളെ കുറിച്ചും വസ്തുതാപരമായ പിശകുകളും ഷോയിലുണ്ടെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ കോടതി നടത്തിയ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്;

* ഭരണഘടനാ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കീഴിലുള്ള ഒരു ജനാധിപത്യ ഭരണഘടനാ സംവിധാനത്തില്‍ സമുദായങ്ങളുടെ സഹജീവിതമാണ് ആണിക്കല്ല്. സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും നാഗരികതയുടെയും ഉരുകിയൊലിക്കുന്ന പാത്രമാണ് ഇന്ത്യ. ഒരു സമുദായത്തെ അധിക്ഷേപിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനയുടെ സംരക്ഷകരായ ഈ കോടതി അങ്ങേയറ്റത്തെ നീരസത്തോടെയാണ് കാണുന്നത്.

* ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറാനുള്ള ഗൂഢാലോചനയില്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍ ഭാഗമാകുന്നു എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനോ പ്രത്യേക രീതിയില്‍ ബ്രാന്‍ഡ് ചെയ്യാനോ ആകില്ല. ഇത് ഒരു സമുദായത്തെ ഗൂഢമായ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.

* രാജ്യത്തിന്റെ സുപ്രിംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്നു പറയാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. മാധ്യമപ്രവര്‍ത്തകന് ഇങ്ങനെ ചെയ്യാന്‍ സമ്പൂര്‍ണ സ്വാതന്ത്യം ഉണ്ട് എന്നും പറയാന്‍ കഴിയില്ല.

* ഈ പരിപാടി അധിക്ഷേപകരമാണ്. പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ ഒരേ പരീക്ഷയെഴുതി ഒരു ഇന്റര്‍വ്യൂ പാനലിലൂടെയാണ് കടന്നു പോകുന്നത്. ഇക്കാര്യത്തെ എങ്ങനെ കാണുന്നു. സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുകയോ?

* ഒരു സ്വാതന്ത്ര്യവും സമ്പൂര്‍ണമല്ല. മാധ്യമസ്വാതന്ത്ര്യം പോലും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

india

‘ഒരു ക്യത്രിമവും അനുവദിക്കില്ല’; ബൂത്ത് ഏജന്റുമാര്‍ക്ക് ഇ.വി.എം പരിശീലനവുമായി ഡല്‍ഹി കോണ്‍ഗ്രസ്

ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍

Published

on

ന്യുഡല്‍ഹി: ബൂത്ത് ലെവല്‍ ഏജന്റുമാരെ ഇലക്രേടാണിക് വോട്ടിങ് മെഷീന്റെ ഇ.വി.എം പ്രവര്‍ത്തനം പഠിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി പരിശീലനം ലഭിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ഡല്‍ഹി കോണ്‍ഗ്രസ് ഒരുക്കിക്കഴിഞ്ഞു. ഇവരാണ് ബൂത്തിലിരിക്കുന്ന ഏജന്റുമാര്‍ക്ക് ഇവിഎമ്മിന്റെ സാധാരണ നിലയിലുളള പ്രവര്‍ത്തനം എങ്ങനെയെന്ന് മനസിലാക്കി കൊടുക്കുക.

ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഡിസിസി ഓഫീസിലൊരുക്കിയ വാര്‍ റൂമിലാണ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനവും.

ലോക്‌സഭാ തെരഞ്ഞടപ്പിന്റെ ക്യാമ്പയിനും മറ്റു പരിപാടികളുമെല്ലാം ഇവിടെ നിന്ന് തന്നെയാണ് നിയന്ത്രിക്കുന്നത്. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ ലിസ്റ്റ് സ്‌കാന്‍ ചെയ്ത്, ഓരോരുത്തരെയും വിളിച്ച് ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പറഞ്ഞുക്കൊടുക്കുന്നതാണ് രീതി.

ഇവിഎമ്മുമായി ബന്ധപ്പെട്ട് ”പ്രശ്‌നങ്ങള്‍” കോണ്‍ഗ്രസ് നേരത്തെ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രകടനപത്രികയിലും ഇവിഎമ്മിനെക്കുറിച്ച് വോട്ടിങ് രീതി ഇ.വി.എം വഴിയായിരിക്കുമെങ്കിലും മെഷീന്‍ വഴി ലഭിക്കുന്ന സ്ലിപ് പരിശോധിക്കാനും ബോക്‌സില്‍ നി ക്ഷേപിക്കാനും അവസരം ഒരുക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇവിഎമ്മുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രേമശ്, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ ഹാക്കിങ്ങിനോ അട്ടിമറിക്കാനൊ തെളിവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ തെരഞ്ഞടുപ്പ്.

Continue Reading

Trending