Connect with us

More

ഇന്ത്യന്‍ സൈന്യത്തിന്റെ അധികമാര്‍ക്കുമറിയാത്ത പ്രത്യേകതകള്‍

Published

on

1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്‌സ് ഇന്ത്യയുടേതാണ് – സ്വന്തം താല്‍പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്.

2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്.

3. ലോകത്ത് വെറും മൂന്ന് കാവല്‍റി റെജിമെന്റുകള്‍ (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ 61-ാം കാവല്‍റി ലോകത്തെ ഏറ്റവും വലിയ കാവല്‍റി യൂണിറ്റാണ്.

4. ഭരണകൂടത്തെ അട്ടിമറിക്കുന്ന ഉദ്യമങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല.

5. ഉന്നത നിരപ്പിലുള്ള (ഹൈ ആള്‍ട്ടിറ്റിയൂഡ്) യുദ്ധമുഖങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യന്‍ സൈന്യമാണ്. മലനിരകളിലെ മികച്ച പ്രകടനവും ഇന്ത്യയുടേതു തന്നെ.

6. ഇന്ത്യയിലെ മിക്ക ഗവണ്‍മെന്റ് ജോലികളിലും ജാതി, മത അധിഷ്ഠിത സംവരണമുണ്ട്; എന്നാല്‍ സൈന്യത്തില്‍ അത് ഇല്ല. ശാരീരിക ക്ഷമതയടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിലെടുക്കാന്‍ പരിഗണിക്കുന്നത്.

7. 2013-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപറേഷന്‍ റാഹത്ത്’ ലോകത്തെ ഏറ്റവും വലിയ സിവിലിയന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ്. 19,600 പേരെയാണ് വ്യോമ മാര്‍ഗം മാത്രം രക്ഷപ്പെടുത്തിയത്.

8. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള യുദ്ധഭൂമി ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയാച്ചിന്‍ മഞ്ഞു പ്രതലത്തിലുള്ള ഈ യുദ്ധമുഖം സമുദ്രനിരപ്പില്‍ നിന്ന് 5 കിലോമീറ്റര്‍ ഉയരെയാണ്.

9. ‘സ്വന്തത്തേക്കാള്‍ പ്രധാനം സേവനം’ എന്നതാണ് ഇന്ത്യന്‍ കാലാള്‍പ്പടയുടെ മുദ്രാവാക്യം. ‘സമുദ്രദേവന്‍ നമ്മെ അനുഗ്രഹിക്കട്ടെ’ എന്നത് നാവിക സേനയുടെയും ‘അഭിമാനത്തോടെ ആകാശം തൊടാം’ എന്നത് വ്യോമസേനയുടെയും മുദ്രാവാക്യമാണ്.

10. ഇന്ത്യന്‍ ആര്‍മിക്ക് 1,252,090 സജീവ അംഗങ്ങളും 1,155,000 റിസര്‍വ് അംഗങ്ങളും 136 വിമാനങ്ങളുമുണ്ട്.

Continue Reading
Advertisement
1 Comment

1 Comment

  1. Mohandas Ullattuthodiyil

    October 8, 2016 at 00:13

    I believe the war planes reported are incrrect . I think it is under 1800 planes and India ‘s army is the 4th powerful in the world. That is after USA,China and Russia. India must grow strong enough to stand side by side with China or higher to withstand any treats if China happened to take on India.

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending