Connect with us

kerala

കോഴിക്കോടന്‍ മണ്ണില്‍ യൂത്ത് ലീഗിന് ആസ്ഥാന മന്ദിരം

നിലവിലെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന സന്നദ്ധ സംഘടനയായ ‘വൈറ്റ് ഗാര്‍ഡ്’ എന്ന ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വര്‍ണ്ണിക്കേണ്ടത് എന്നറിയില്ല.

Published

on

നൗഷാദ് മണ്ണിശ്ശേരി

സ്വാതന്ത്ര്യബോധമുള്ള തുര്‍ക്കിയിലെ യുവാക്കളെ മുസ്തഫ കമാല്‍പാഷയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച്‌കൊണ്ട് രാജാധികാരത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് തുര്‍ക്കിയെ കൊണ്ടുവന്ന ചെറുപ്പക്കാരെയാണ് പിന്നീട് യുവതുര്‍ക്കികള്‍ എന്ന് അറിയപ്പെട്ടത്. യുവതുര്‍ക്കികള്‍ എന്ന പ്രയോഗം ലോകത്താകമാനം വിപ്ലവബോധമുള്ള ക്ഷുഭിതയൗവ്വനത്തിന്റെ പരിഛേദമായി മാറിയതിന് കാലം സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവതുര്‍ക്കികളായിരുന്നു മുന്‍ പ്രധാനമന്ത്രി കെ. ചന്ദ്രശേഖറും മോഹന്‍ ദാരിയ, കൃഷ്ണകാന്ത് മുതലായവര്‍.

ചൈനയിലെയും ഇറാനിലെയും മറ്റും ഗവണ്‍മെന്റിന്റെ ഏകാധിപത്യത്തിനെതിരെ സമരം നയിച്ചത് അവിടത്തെ ചെറുപ്പക്കാരായിരുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് ഇറാന്‍ റവല്യൂഷന്‍. ആ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളും യുവാക്കളായിരുന്നു. ലോകത്ത് ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതില്‍ യുവാക്കള്‍ വഹിച്ച പങ്ക് അനല്‍പമാണ്. ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിലും വിപ്ലവ മാറ്റങ്ങളിലും സമരവീര്യമുള്ള യുവ സമൂഹം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
മുസ്‌ലിംലീഗ് ചരിത്രത്തിലും അതിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും യുവാക്കളുടെ പങ്കും സഹായവും നിര്‍ലോഭം ഉണ്ടായിട്ടുണ്ട്.

ഒന്നാം കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ നിയമസഭാകക്ഷി നേതാവായി സി.എച്ച് മുഹമ്മദ് കോയയെ തെരഞ്ഞെടുക്കുമ്പോള്‍ 30 വയസ്സായിരുന്നു പ്രായം. 26 വയസ്സുള്ളപ്പോഴാണ് ഇ അഹമ്മദ് കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാനായത്. പി.കെ കുഞ്ഞാലികുട്ടി നഗരസഭാ അധ്യക്ഷനായ കാലത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. 34 ാം വയസ്സിലാണ് സി.എച്ച് കേരള നിയമസഭാ സ്പീക്കറാകുന്നത്. അത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന
ഇതുവരെ തിരുത്താത്ത റെക്കോര്‍ഡ് കൂടിയാണ്.

1960കളുടെ അവസാനത്തിലാണ് മുസ്‌ലിംലീഗിനൊരു യുവജന വിഭാഗം വേണമെന്ന ചിന്ത ശക്തമാവുന്നത്. യൂത്ത് മുസ്‌ലിംലീഗ് എന്ന പേരില്‍ ചിലയിടങ്ങളില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി പാലക്കാട് മലമ്പുഴയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുകയും അതിന്റെ ഏകോപന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. അവിടെ വെച്ച്തന്നെ ഒരു സബ്കമ്മിറ്റി ഇതിനായി നിയോഗിക്കുകയും അവരുടെ ശ്രമഫലമായി 1969 ഫെബ്രുവരിയില്‍ സംസ്ഥാനത്തെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. അവിടെ വെച്ച് ഒരു ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് രൂപംനല്‍കി.

1971 ല്‍ കോഴിക്കോട് ലീഗ്ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് പ്രഥമ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നത്. കെ.കെ മുഹമ്മദിനെ പ്രസിഡണ്ടും പി.കെ മുഹമ്മദ് എന്ന മാനു സാഹിബിനെ ജനറല്‍ സെക്രട്ടറിയും പിലാക്കണ്ടി മുഹമ്മദലിയെ ട്രഷററുമായി തെരഞ്ഞെടുത്തു. പിന്നീട് വന്ന പി.കെ.കെ ബാവ, കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീര്‍ എന്നിവരുടെ കമ്മിറ്റി ക്രിയാത്മകമായി പ്രവര്‍ത്തിച്ച് മാതൃസംഘടനക്ക് മികച്ച പിന്തുണ നല്‍കി. പാര്‍ട്ടിയുടെ ഔദ്യോഗിക പതാക ഉപയോഗിക്കുന്ന പോഷകഘടകവും മുസ്‌ലിം യൂത്ത്‌ലീഗാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സംഘടനാപ്രവര്‍ത്തനം ശാസ്ത്രീയമാക്കിയതും യൂത്ത്‌ലീഗിന്റെ വരവോടെയാണ്. കെ.കെ.എസ് തങ്ങള്‍ അടക്കമുള്ളവരുടെ പിന്തുണയില്‍ സംഘടിപ്പിച്ച നെയ്യാര്‍ഡാം ക്യാമ്പ്, പി.എ റഷീദ്, ടി.എ അഹമ്മദ് കബീര്‍ ടീമിന്റെ ചരല്‍ക്കുന്ന് ശില്‍പശാല തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്.

യൂത്ത് ലീഗിന്റെ പല പ്രക്ഷോഭങ്ങളും കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചവയാണ്. സോവിയറ്റ് റഷ്യയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്ന കാലത്താണ് സോവിയറ്റ് ചെമ്പടയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ യൂത്ത്‌ലീഗ് അതിശക്തമായ സമര പരമ്പരകള്‍ തീര്‍ത്തത്. അന്ന് അച്യുതമേനോന്‍ സര്‍ക്കാറില്‍ മുസ്‌ലിംലീഗിന് മേധാവിത്വപരമായ പങ്കാണ് ഉണ്ടായിരുന്നത്. സാര്‍വദേശീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യൂത്ത്‌ലീഗ് നടത്തുന്ന ആദ്യത്തെ സമരമാണത്. പിന്നീട് ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെയും അമേരിക്കയുടെ ലോക പൊലീസ് ധിക്കാരത്തിനെതിരെയും സമര പരമ്പരകള്‍ തന്നെ തീര്‍ക്കുകയുണ്ടായി.

അടിയന്തരാവസ്ഥ കാലത്ത് പി.എസ്.സി എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും നിയമനം നടത്തിയപ്പോഴും യൂത്ത്‌ലീഗ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങി. പി.എസ്.സി മെമ്പര്‍ യു കുഞ്ഞികൃഷ്ണ പൊതുവാളിനെ മലപ്പുറം സിവില്‍ സ്റ്റേഷനു മുമ്പില്‍ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന് തിരിച്ചുപോകേണ്ടിവരികയും ചെയ്തു. റദ്ദാക്കിയ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കുകയും നിയമനം നടത്തുകയും ചെയ്തത് യൂത്ത്‌ലീഗ് സമരചരിത്രത്തിലെ വേറിട്ട അധ്യായമാണ്. സംവരണ സമരം, ഭാഷാസമരം, നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ്, മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥക്കെതിരെ, കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍.
നാലകത്ത് സൂപ്പി നേതൃത്വം നല്‍കിയ യൂത്ത് മാര്‍ച്ച്, 1989ല്‍ എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ യുവജനയാത്ര, 2014ല്‍ ഈ ലേഖകന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയുടെ ഗ്രാമാന്തരങ്ങളിലൂടെ നടത്തിയ യുവജനജാഥ, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് ടീമിന്റെ യുവജന യാത്ര തുടങ്ങി യൂത്ത് ലീഗിന്റെ സമരവീഥിയില്‍ എടുത്തുപറയേണ്ട ജാഥകള്‍ ഇനിയുമുണ്ട്. റഷ്യന്‍ ചെങ്കരടി അഫ്ഗാന്‍ വിടുക എന്ന മുദ്രാവാക്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ആചരിച്ച ‘സോളിഡാരിറ്റി ഡെ’ സമൂഹത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയ പ്രവര്‍ത്തനമായിരുന്നു. നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ അന്ന് യു.ഡി.എഫ് അധികാരത്തിലായിരുന്നു. അധികാരം ആരുടെ കയ്യിലാണെന്ന് നോക്കാതെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാട്ടം സംഘടിപ്പിക്കാന്‍ യൂത്ത് ലീഗിന് തടസ്സമായിരുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിയമനത്തില്‍ രജിസ്ട്രാര്‍ ഡോ. കോശി നടത്തിയ സംവരണ അട്ടിമറിക്കെതിരെ പി.കെ.കെ ബാവയുടെയും കെ.പി. എ മജീദിന്റെയും നേതൃത്വത്തില്‍ നടത്തിയ സമരം ഡോ. കോശിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിലാണ് എത്തിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കെയര്‍ ഓഫ് അഡ്രസ്സില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മറ്റു ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മലപ്പുറം ജില്ലയുടെ ആനുകൂല്യത്തില്‍ ജോലിക്ക് കയറുന്നതിനെതിരെ സമരം നടത്തി കെയര്‍ ഓഫ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതും എടുത്തുപറയേണ്ടതാണ്.

നിലവിലെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന സന്നദ്ധ സംഘടനയായ ‘വൈറ്റ് ഗാര്‍ഡ്’ എന്ന ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വര്‍ണ്ണിക്കേണ്ടത് എന്നറിയില്ല. പ്രകൃതി ക്ഷോഭങ്ങളിലും കൊറോണ കാലത്തും സ്വജീവന്‍ പണയപ്പെടുത്തി അവര്‍ നടത്തുന്ന ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ രക്ഷിതാവിന് മാത്രമേ സാധിക്കൂ. നിരന്തരമായ വിശ്രമരഹിത പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിന് വേണ്ടി ഒരു കേന്ദ്രം എന്നത് യൂത്ത് ലീഗിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തേട്ടമായിരുന്നു. അതാണ് ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ സാര്‍ത്ഥകമായിരിക്കുന്നത്. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. സേവന തല്‍പരരായ യുവസമൂഹത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗേഹമായി അത് മാറട്ടെ. മുസ്‌ലിം യൂത്ത് ലീഗിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഊടുംപാവും നല്‍കാന്‍ ഈ ആസ്ഥാനമന്ദിരത്തിന് കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending