Connect with us

News

ഉറങ്ങാതെ ദോഹ; ലോകകപ്പ് അരങ്ങേറുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടും മാളുകളും മെട്രോയും

ആവേശപൂര്‍വ്വം അറബ് ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറില്‍ രാവും പകലും ഒരുപോലെ സജീവമാവും.

Published

on

അശ്റഫ് തൂണേരി

ദോഹ: ആവേശപൂര്‍വ്വം അറബ് ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറില്‍ രാവും പകലും ഒരുപോലെ സജീവമാവും. ലോകം ഖത്തറിലേക്ക് സഞ്ചരിക്കുമ്പോള്‍ ഉറങ്ങാത്ത ദോഹ ആരാധകരെ വരവേല്‍ക്കും. ലോകകപ്പ് ടൂര്‍ണ്ണമെന്റ് വേളയില്‍ മെട്രോ ഗതാഗതം അര്‍ധരാത്രി പിന്നിട്ട് 3 മണി വരെയാകും. മാളുകളും വാണിജ്യകേന്ദ്രങ്ങളും 2 മണി വരെ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ 15 മുതല്‍ വാണിജ്യകേന്ദ്രങ്ങളുടെ സമയക്രമം പ്രാബല്യത്തില്‍ വരും.

37 മെട്രോ സ്റ്റേഷനുകളും 7 ട്രാം സ്റ്റേഷനുകളും രാവിലെ ആറു മുതല്‍ കാലത്ത് 3 വരെ പ്രവര്‍ത്തിക്കും. അതേസമയം വെള്ളിയാഴ്ച രാവിലെ 9 മുതല്‍ മാത്രമേ ആരംഭിക്കൂ. മൊത്തം സ്റ്റാന്‍ഡ് ബൈ ഉള്‍പ്പെടെ 110 മെട്രോ ട്രെയിനുകള്‍ സേവനത്തിനായി സജ്ജമായിരിക്കും. 18 ട്രാമുകളാണുണ്ടാവുക. 43 ലൈനുകളിലും മെട്രോ ലിങ്ക് ബസ്സുകളും സജീവമായിരിക്കും.

അതേസമയം മെട്രോ എക്സ്പ്രസ്സ് ഓണ്‍ഡിമാന്‍ഡ് സര്‍വ്വീസ് രാവിലെ ആറു മുതല്‍ വൈകീട്ട് വരെയായിരിക്കും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 10 മുതല്‍ തന്നെ മെട്രോ, ട്രാം യാത്രകള്‍ സൗജന്യമായിരിക്കും. ഡിസംബര്‍ 23 വരെ ഈ സൗകര്യം ഉപയോഗിക്കാനാവും. ഹയ്യ ഇല്ലാത്തവര്‍ക്ക് വീക്ക്ലി കാര്‍ഡ് കാശ് നല്‍കി വാങ്ങാവുന്നതാണ്. പതിമൂന്ന് മെട്രോ സ്റ്റേഷനുകല്‍ലായി 18,200 പാര്‍ക്കിംഗ് സ്പേസുകള്‍ ഉണ്ടായിരിക്കും. ലോകകപ്പ് ടൂര്‍ണ്ണമെന്റ് ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ ശതമാനം വരെ യാത്ര മെട്രോ ഗതാഗതം വഴിയായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending