Connect with us

News

നിറങ്ങളില്‍ ബ്രസീല്‍; നിറഞ്ഞാടി വല്ലെയിസ് ലീറ്റ്

അടിമുടി ബ്രസീല്‍ മാത്രം. ഇരിപ്പിലും നടപ്പിലും കിടപ്പിലും അതേ. ബ്രസീലിന്റെ വിജയം മാത്രം സ്വപ്‌നം കണ്ടുറങ്ങുന്ന, ഉണരുന്ന ഒരാള്‍. വല്ലെയിസ് ലീറ്റ്.

Published

on

അശ്‌റഫ് തൂണേരി

അടിമുടി ബ്രസീല്‍ മാത്രം. ഇരിപ്പിലും നടപ്പിലും കിടപ്പിലും അതേ. ബ്രസീലിന്റെ വിജയം മാത്രം സ്വപ്‌നം കണ്ടുറങ്ങുന്ന, ഉണരുന്ന ഒരാള്‍. വല്ലെയിസ് ലീറ്റ്. കഴിഞ്ഞ ദിവസം ലുസൈല്‍ ബൊളിവാഡിലെ രാത്രി തന്റേതാക്കുകയായിരുന്നു വല്ലെയിസ്. പശ്ചാത്തലത്തില്‍ ഫിഫ ലോകകപ്പിന്റെ സംഗീതം ദൃശ്യങ്ങളുടെ പിന്‍ബലത്തോടെ സ്‌ക്രീനില്‍ തെളിയുന്നുണ്ടായിരുന്നു. എവരിബഡീ…. ലൈറ്റ് ദി സ്‌കൈയ്യാ… ഷൗട്ട് ഇഫ് യുആര്‍ വിത്ത് മീ.. ഹായ്യ ഹയ്യാ… നൂറ ഫത്തേഹിയും ബള്‍ക്കീസും റഹ്മ റിയാദും മനാലും ചേര്‍ന്ന് പാടുമ്പോള്‍ കൈയ്യില്‍കൊണ്ടു നടക്കുന്ന ലോകകപ്പ് ചിഹ്നമേന്തിയുള്ള ചെണ്ടകൊട്ടിക്കൊണ്ടേയിരുന്നു വല്ലെയിസ്.

താളത്തില്‍ തുള്ളുകയും ഒപ്പം പാടുകയും ചെയ്തു. ഇടക്കിടെ സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തടിച്ചുകൂടി. ആയിരക്കണക്കിന് ഇന്‍സ്റ്റ ആരാധകരുള്ള സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് വല്ലെയിസ്. ഖത്തറിലെ താത്കാലിക താമസ സ്ഥലത്ത് പോലും ബ്രസീല്‍ പതാകയാലും നിറങ്ങളാലും അണിയിച്ചൊരുക്കിയിരിക്കുന്നു ബ്രസീലിലെ റസീഫി വില്ലേജില്‍ നിന്നും ദോഹയില്‍ കഴിഞ്ഞ ദിവസമെത്തിയ ഈ ആരാധകന്‍. ഒപ്പം സുഹൃത്തും എഞ്ചിനീയറുമായ എസ്ദറാസുമുണ്ട്.

റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ അനേകം രാജ്യങ്ങളില്‍ ലോകകപ്പ് കാണാന്‍ പോയവരാണ് ഇരുവരും. റഷ്യയിലെ ലോകകപ്പ് അനുഭവം മനോഹരമായിരുന്നുവെന്ന് പറയുന്ന ഇവര്‍ പക്ഷെ ഉടന്‍ പറഞ്ഞു… ക്രേസി…. നടന്നു നടന്ന് ഊപ്പാടിളകുമത്രെ. മാത്രമല്ല ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കുള്ള ദൂരം ആലോചിക്കാന്‍ പോലുമാവുന്നില്ലെന്നും. ഖത്തറില്‍ വളരെ കുറഞ്ഞ കിലോമീറ്ററുകള്‍ക്കുള്ളില്‍ എട്ടു സ്‌റ്റേഡിയങ്ങള്‍. ആ സ്‌റ്റേഡിയം നോക്കൂ. ലുസൈല്‍ സ്‌റ്റേഡിയം ചൂണ്ടി വല്ലെയിസ് പറയുന്നു. അതെത്ര അടുത്താണ്. മെട്രോയും വളരെ അടുത്തല്ലേയെന്ന് എസ്ദറാസ്. പിന്നെ കളിയുടെ കാര്യ ഗൗരവത്തിലേക്ക് കടന്നു. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എല്ലാം മികച്ച ടീമാണെന്നതില്‍ തര്‍ക്കമില്ല. ഞങ്ങള്‍ ഒരുപക്ഷെ വെല്ലുവിളികള്‍ നേരിട്ടേക്കാം. ബ്രസീലിന്റെ വിജയകാര്യത്തില്‍ തര്‍ക്കമില്ല… ഒരുസംഘം ഖത്തരി ആരാധകര്‍ എതിര്‍വശത്ത് നിന്നും വിളിച്ചപ്പോള്‍ അങ്ങോട്ടേക്ക് പോകുന്നതിനിടെ പറഞ്ഞു നിര്‍ത്തി. തിരിഞ്ഞു നോക്കവെ, അവിടെ ചെണ്ടകൊട്ടിലലിഞ്ഞിരുന്നു മഞ്ഞയും പച്ചയും ജഴ്‌സിയും തലേക്കെട്ടുമണിഞ്ഞ വല്ലെയിസ്.

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Football

2027 ലെ ഫിഫ വനിതാ ലോകകപ്പ്‌: ബ്രസീല്‍ ആതിഥേയത്വം വഹിക്കും

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്.

Published

on

റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗ അസോസിയേഷനുകളുടെ വോട്ടാണ് ബ്രസീലിന് ലഭിച്ചത്. അതേസമയം സംയുക്ത യൂറോപ്യന്‍ ബിഡിന് 78 വോട്ടുകളാണ് ലഭിച്ചത്.

ലോകകപ്പിനുള്ള വേദിയാകുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് നവംബറില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം അമേരിക്കയും മെക്‌സിക്കോയും തങ്ങളുടെ സംയുക്ത ബിഡ് പിന്‍വലിക്കുകയും ചെയ്തതു.

ഇതോടെ വെള്ളിയാഴ്ചത്തെ വോട്ടിനായി രണ്ട് ലേലങ്ങള്‍ മാത്രം ബാക്കിയാക്കി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത നിര്‍ദ്ദേശവും മറ്റൊന്ന് ബ്രസീലില്‍ നിന്നും. പിന്നാലെയാണ് ബ്രസീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

Trending