Connect with us

News

അകത്തോ പുറത്തോ; അര്‍ജന്റീനയുടെ വിധി ഇന്നറിയാം

947 സ്‌റ്റേഡിയത്തില്‍ ഇന്ന് ഒരു ഇരിപ്പിടം പോലും ഒഴിവില്ല. എല്ലാ ടിക്കറ്റുകളും പൂര്‍ണമായും വിറ്റഴിഞ്ഞിരിക്കുന്നു. കാരണം കളിക്കുന്നത് അര്‍ജന്റീനയാണ്.

Published

on

947 സ്‌റ്റേഡിയത്തില്‍ ഇന്ന് ഒരു ഇരിപ്പിടം പോലും ഒഴിവില്ല. എല്ലാ ടിക്കറ്റുകളും പൂര്‍ണമായും വിറ്റഴിഞ്ഞിരിക്കുന്നു. കാരണം കളിക്കുന്നത് അര്‍ജന്റീനയാണ്. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യയോട് അപ്രതീക്ഷിതമായി തോല്‍ക്കുകയും രണ്ടാം മല്‍സരത്തില്‍ രാജകീയമായി രണ്ട് ഗോളിന് മെക്‌സിക്കോയെ തോല്‍പ്പിക്കുകയും ചെയ്ത മെസി സംഘം. രണ്ട് മല്‍സരത്തിലും ഗോളുകള്‍ നേടി മെസി ഫോമില്‍ നില്‍ക്കുന്നതിനാല്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌ക്കിയുടെ പോളണ്ടിനെ ഇന്ന് ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കുമെന്നാണ് വിശ്വാസം. പോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമന്മാര്‍. അവര്‍ക്ക് നാല് പോയിന്റുണ്ട്. അര്‍ജന്റീനയോട് തോല്‍ക്കാതിരുന്നാല്‍ കടന്നു കയറാം. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോക്ക് മുന്നില്‍ പതറിയിരുന്നു പോളണ്ട്. പക്ഷേ അര്‍ജന്റീനയെ മറിച്ചിട്ട സഊദി അറേബ്യയെ അവര്‍ വ്യക്തമായി തന്നെ തോല്‍പ്പിച്ചു. അതാണ് ടീമിന്റെ ആത്മവിശ്വാസം.

സമീപകാല ഫുട്‌ബോളില്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്നവരാണ് മെസി സംഘം. പക്ഷേ ഇവിടെ എത്തി ആദ്യ മല്‍സരത്തില്‍ തന്നെ സഊദിക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ ടീമിന്റെ ആത്മവിശ്വാസം ചോര്‍ന്നു. എന്നാല്‍ ലുസൈലില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ മെസി സംഘം അപ്രമാദിത്വം ആവര്‍ത്തിച്ചത് പോളണ്ടിന് കാര്യങ്ങള്‍ ദുഷ്‌കരമാക്കുന്നുണ്ട്. മെസി സംഘത്തില്‍ ഇന്ന് മാറ്റമില്ലെന്ന് കോച്ച് ലയണല്‍ സ്‌കലോനി വ്യക്തമാക്കിയിട്ടുണ്ട്.

ലെവന്‍ഡോസ്‌കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷ. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അദ്ദേഹം ഗോള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നു എന്നതാണ് സവിശേഷത. ഏറ്റവും മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നാണ് പോളിഷ് ക്യാപ്റ്റന്‍ ഇന്നലെ വ്യക്തമാക്കിയത്. മെസിയെ തടയുക എളുപ്പമല്ല. പക്ഷേ ലോകകപ്പില്‍ മുന്നേറാന്‍ അവരെ പിടിച്ചുകെട്ടേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

india

മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റിനെ നിയോഗിച്ച് ബി.ജെ.പി

സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Published

on

: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയുമായിരുന്നു സംവാദത്തിന് ക്ഷണിച്ചിരുന്നത്. സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് അഭിനവ് പ്രകാശിനെ സംവാദത്തിന് നിയോഗിച്ച കാര്യം അറിയിച്ചത്.

സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്.

മുന്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമും ചേര്‍ന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്‌.

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഭാരതീയ ജനതാ പാര്‍ട്ടി യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്.
നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കുടുംബത്തിന്റെ പിന്‍ഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ.

Continue Reading

kerala

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

Published

on

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Continue Reading

kerala

മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്.

Published

on

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം.

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

കരിപ്പൂര്‍ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്. ഗള്‍ഫില്‍ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending