Connect with us

india

ജനനായകന്റെ നിത്യഹരിതസ്മരണയില്‍; ഇന്ന് ഇ.അഹമ്മദിന്റെ ആറാം വിയോഗദിനവാര്‍ഷികം

ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി.

Published

on

 

ബജറ്റിന് മുമ്പ് ഇ.അഹമ്മദ് സാഹിബിനെ ഓര്‍ത്ത് ഇ.ടി മുഹമ്മദ് ബഷീര്‍

കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് നേതാവും പാര്‍ലമെന്റേറിയനും അന്താരാഷ്ട്രരംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വ്യക്തിത്വവുമായ ഇ.അഹമ്മദിന്റെ ആറാം ചരമവാര്‍ഷികദിനമാണിന്ന്. ഇന്ന് പാര്‍ലിമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടയില്‍ ഇതുപോലുള്ള ഒരു ദിനത്തില്‍ അഹമ്മദ് സാഹിബ് പാര്‍ലമെന്റിന്റെ അകത്ത് നിന്ന് ലോകത്തോട് വിടവാങ്ങിയ രംഗം ഞാന്‍ ഓര്‍ക്കുകയായിരുന്നു.അഹമ്മദ് സാഹിബ് നന്നേ ചെറിയ കുട്ടിയായിരുന്ന കാലം തൊട്ട് അവസാന ശ്വാസം വരെ മുസ്ലിം ലീഗിന് വേണ്ടി ത്യാഗം ചെയ്തു. അസുഖങ്ങള്‍ വന്നതിന് ശേഷം പാര്‍ലമെന്റിലേക്ക് വരുമ്പോഴും പോകുമ്പോഴും അഹമ്മദ് സാഹിബിനെ പലപ്പോഴും ഞാന്‍ അനുഗമിക്കാറുണ്ടായിരുന്നു. എന്നാല്‍ കൈ പിടിച്ചു കൊണ്ട് പോകുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. കേരളം ലോകത്തിന് സമര്‍പ്പിച്ച വിശ്വ പൗരന്മാരുടെ പട്ടികയില്‍ അഹമ്മദ് സാഹിബ് മരണപ്പെട്ടുപോയെങ്കിലും ഇപ്പോഴും ജീവിക്കുന്നു. അഹമ്മദ് സാഹിബിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല ; പ്രാര്‍ത്ഥനകള്‍ .” ഇ.ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെയായിരുന്നു 2017 ഫെബ്രുവരി ഒന്നിന് ഇ.അഹമ്മദിന്റെ അന്ത്യം.

കെ.പി.എ മജീദ് 

ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. പാര്‍ലമെന്റിലെ സിംഹ ഗര്‍ജ്ജനം. ലോകം കാതോര്‍ത്ത രാജ്യത്തിന്റെ ശബ്ദം. മുസ്ലിംലീഗുകാരുടെ അഭിമാനം. കാലമെത്ര കഴിഞ്ഞാലും ആ ഓര്‍മകള്‍ നമുക്ക് മുന്നോട്ടു നടക്കാനുള്ള ഊര്‍ജ്ജമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെയും മതേതരജനാധിപത്യപ്രസ്ഥാനങ്ങളുടെയും മുന്നണിപ്പോരാളിയും മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനുമായ ഇ.അഹമ്മദ്‌സാഹിബിന്റെ ജീവിതത്തിലെ അതുല്യമായ സംഭാവനകകളെക്കുറിച്ചുമുള്ള സ്മരണകള്‍ അത്യന്തം പ്രസക്തമാകുന്ന കാലഘട്ടമാണിത്. നീണ്ട ആറുപതിറ്റാണ്ടിലധികം കാലം ജനിച്ചനാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി അഹോരാത്രം സേവിച്ച ജനനേതാവെന്ന നിലക്ക് അഹമ്മദ്‌സാഹിബ് എന്ന വിശ്വപൗരന്റെ വിയോഗം നമ്മെയെല്ലാം സംബന്ധിച്ച് തീരാനഷ്ടം തന്നെയാണ്. പൊതുസേവനരംഗത്തും പാര്‍ലമെന്ററിരംഗത്തും രാഷ്ട്രത്തിനും ജനങ്ങള്‍ക്കുംവേണ്ടി അഹമ്മദ്‌സാഹിബ് അര്‍പ്പിച്ച സേവനപരത ഏത് മുഴക്കോല്‍കൊണ്ടും അളക്കാനാവാത്തത്ര വിപുലവും അഗാധവുമാണ്. ദീര്‍ഘകാലം കേരളത്തിലും ദേശീയതലത്തിലും മനസ്സും ശരീരവും അര്‍പ്പിച്ചുകൊണ്ട് നീതിയും സമ്പത്തും അധികാരവും നിഷേധിക്കപ്പെട്ട സമൂഹത്തിലെ അരികുവല്‍കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ അദ്ദേഹത്തിന് മറ്റെന്തിനേക്കാളും മുഖ്യമായത് പാവപ്പെട്ടവന്റെ ക്ഷേമമായിരുന്നു. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി തുടങ്ങിയ നിലകളില്‍ അരനൂറ്റാണ്ടുകാലം തിളങ്ങിനിന്ന അഹമ്മദ്‌സാഹിബ് തന്റെ ലക്ഷ്യം രാജ്യത്തിന്റെയും പിന്നാക്കന്യൂനപക്ഷദലിത് സമൂഹത്തിന്റെയും ഉന്നമനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അഹോരാത്രം അതിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു. സമ്പത്തിനേക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹമായിരുന്നു ആ ജനനായകന്റെ കൈമുതല്‍. ജനങ്ങളുടെ ക്ഷേമത്തിനുള്ള ഡസന്‍കണക്കിന് നിയമനിര്‍മാണങ്ങളില്‍ അഹമ്മദ്‌സാഹിബിന്റെ നീതി- നിയമബോധം മുതല്‍കൂട്ടായി. രാജ്യത്തിന്റെ മഹത്തരമായ ഭരണഘടനയും വിശുദ്ധഖുര്‍ആനും മാത്രംമതി ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വസംരക്ഷണത്തിനെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം രാജ്യത്തിന്റെ ബഹുസ്വരതയുടെ സംരക്ഷണമായിരുന്നു .
ഇന്ത്യാരാജ്യം ഇന്ന് കേവലം സാമുഹികവിരുദ്ധരുടെയും കള്ളപ്പണക്കാരുടെയും തട്ടിപ്പുവീരന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും കൈകളിലമരുമ്പോള്‍ പാര്‍ട്ടിയുടെ പൂര്‍വസൂരികളുടെ പാതയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ രാജ്യത്തിന്റെ സകലവിഭാഗം ജനങ്ങള്‍ക്കുംവേണ്ടി വാദിക്കുകയും, ഗുജറാത്തിലും മുംബൈയിലും കോയമ്പത്തൂരുമടക്കമുള്ള വര്‍ഗീയകലാപങ്ങളുടെ അഗ്നിച്ചൂളകളിലേക്ക് അഹമ്മദ് സാഹിബ് സമാശ്വാസദൂതുമായി എത്തിയതും മലയാളിക്കുമാത്രമല്ല, ഒരു ജനാധിപത്യവിശ്വാസിക്കും മറക്കാനാവുന്നതല്ല. ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ മതേതരജനാധിപത്യത്തിന്റെ തേജസ്സുറ്റ ശബ്ദം ശരാശരി ഇന്ത്യന്‍ പൗരന്റെ മനസ്സാക്ഷിക്കനുസൃതമായിരുന്നു. ശത്രുക്കള്‍ക്കുപോലും മനസ്സാ അംഗീകരിക്കേണ്ടിവന്ന പ്രവര്‍ത്തന-വാക്ചാതുരിയായിരുന്നു ആപാദചൂഢം ജനകീയനായ ആ നേതാവിന്റേത്. വിദേശത്ത് കഷ്ടത അനുഭവിക്കുന്നവര്‍ക്കുവേണ്ടി അദ്ദേഹം സ്വകുടുംബാംഗങ്ങളോടെന്നപോലെ പ്രവര്‍ത്തിച്ചു. നാടിന്റെ പൊതുക്ഷേമത്തോടൊപ്പം ജനതയുടെ വിദ്യാഭ്യാസപുരോഗതിക്കും പിന്നാക്കക്ഷേമത്തിനും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യബോധം ഒരിക്കലും വിലമതിക്കാനാവാത്തതാണ്.

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

india

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹരജി

Published

on

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.

Continue Reading

india

മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ല; എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ല: മല്ലികാർജുൻ ഖാർഗെ

ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി കള്ളം പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ലെന്നും അതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥികളോട് നുണകൾ ആവർത്തിക്കാൻ ആവശ്യപ്പെടുന്നതെന്നും ഖാർഗെ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും പ്രബുദ്ധരായ ജനതയെ കബളിപ്പിക്കാനാവില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും വായിച്ചുമനസിലാക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സാധിക്കും. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയോടുള്ള നിങ്ങളുടെ പരസ്യമായ ‘ക്ലീന്‍ ചിറ്റ്’, ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്.

അരുണാചല്‍ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ എല്‍എസിക്ക് സമീപം ചൈനയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും മൂലം പിരിമുറുക്കം വര്‍ദ്ധിക്കുമ്പോഴും, ഇന്ത്യയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 54.76% വര്‍ദ്ധിച്ചുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

സംവരണം അവസാനിപ്പിക്കാന്‍ വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ നേതാക്കള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലെ പാവപ്പെട്ട ദളിത് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതില്‍ നിങ്ങള്‍ ആശങ്കയിലാണെന്ന് നിങ്ങളുടെ കത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രസംഗങ്ങളിലും താത്പര്യമില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ മ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending