Connect with us

News

IPL: രാജസ്ഥാന്‍ ഇന്ന് ബെംഗളുരുവിനെതിരെ

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്.

Published

on

ജയ്പ്പൂര്‍: സ്വന്തം വേദിയില്‍ ഇത് വരെ പെരുമക്കൊത്ത വിജയം സ്വന്തമാക്കാനായിട്ടില്ല രാജസ്ഥാന്‍ റോയല്‍സിന്. ഇന്നവര്‍ അവിടെ കരുത്തരായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെ എതിരിടുന്നു. വലിയ സമ്മര്‍ദ്ദത്തില്‍ നടക്കുന്ന മല്‍സരത്തില്‍ തോല്‍വി രണ്ട് ടീമുകള്‍ക്കും ആഘാതമാവും. വൈകീട്ട് 3-30 ന് ആരംഭിക്കുന്ന ഈ അങ്കത്തിന് ശേഷം രാത്രിയിലെ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായും കളിക്കും.

രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്. സഞ്ജു സാംസണും സംഘവും അഞ്ചാമത് നില്‍ക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ് ഫാഫ് ഡുപ്ലസിയും സംഘവും. രാജസ്ഥാന്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചവരാണ്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാവും. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 10 ലാണ് ബെംഗളുരു സംഘം. പ്ലേ ഓഫ് ബെര്‍ത്തിനായി എല്ലാവരും മല്‍സരിക്കുന്ന ഘട്ടത്തില്‍ ഓരോ പോയന്റും നിര്‍ണായകമാണ്. സഞ്ജു ആവര്‍ത്തിക്കുന്നത് ഇക്കാര്യമാണ്. അവസാന മല്‍സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയം രാജസ്ഥാന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. യശ്‌സവി ജയ്‌സ്‌വാള്‍, യൂസവേന്ദ്ര ചാഹല്‍ എന്നിവരുടെ മികവില്‍ കൊല്‍ക്കത്തയെ തകര്‍ത് സംഘത്തിന് അതേ വീര്യത്തില്‍ കളിക്കാനാവണം. പക്ഷേ മികവിനൊത്ത ആധികാരികതയില്‍ ടീം പിറകില്‍ പോവാറുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അഞ്ചില്‍ നാല് വിജയങ്ങളും സ്വന്തമാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവര്‍ പിന്നീട് തുടര്‍ച്ചയായി തോറ്റു. പല തോല്‍വികളും അവസാന പന്തിലുമായിരുന്നു. ജയ്‌സ്‌വാള്‍-ജോസ് ബട്‌ലര്‍ സഖ്യം നല്‍കുന്ന തുടക്കമാണ് ടീമിന് പ്രധാനം. എല്ലാ മല്‍സരങ്ങളിലും ഒന്നുങ്കില്‍ ജയ്‌സ്‌വാളോ, അല്ലെങ്കില്‍ ബട്‌ലറോ മിന്നാറുണ്ട്. കൊല്‍ക്കത്തക്കെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ചരിത്രം രചിച്ച ജയ്‌സ്‌വാളിനെ ഒതുക്കാന്‍ ഇന്ന് ബെംഗളുരുവിന് കഴിയാത്തപക്ഷം രാജസ്ഥാന്‍ വലിയ സ്‌ക്കോറിലേക്ക് പോവും. ബട്‌ലര്‍ അവസാന മല്‍സരത്തില്‍ ജയ്‌സ്‌വാളിന് വേണ്ടി റണ്ണൗട്ടാവുകയായിരുന്നു. അദ്ദേഹവും നിര്‍ണായക മല്‍സരത്തില്‍ വലിയ ഇന്നിംഗ്‌സിന് ശ്രമിക്കും.

സഞ്ജുവും കൊല്‍ക്കത്തക്കെതിരെ തകര്‍ത്തടിച്ചിരുന്നു. ബാറ്റിംഗില്‍ ആശങ്കപ്പെടാനില്ലാത്ത വിധം ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍, രവിചന്ദ്രന്‍ അശ്വിന്‍, ധ്രുവ് ജൂറല്‍ എന്നിവരെല്ലാം ബാറ്റിംഗ് വിലാസമുളളവരാണ്. ജോ റൂട്ടിന് ഇത് വരെ അവസരം കിട്ടിയിട്ടുമില്ല. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് നല്‍കുന്ന ഞെട്ടിക്കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ ചാഹലിനെ പോലുള്ള അനുഭവ സമ്പന്നരുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി നില്‍ക്കുന്ന ചാഹലിനൊപ്പം അശ്വിനുമാവുമ്പോള്‍ പേടിക്കാനില്ല. ബെംഗളുരു സംഘം പൊട്ടിത്തെറിക്കുന്നവരാണ്. ഫാഫ് ഡുപ്ലസി അപാര ഫോമില്‍ കളിക്കുന്നു. റണ്‍വേട്ടയില്‍ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മുന്‍പന്തിയിലാണ്. വിരാത് കോലിയും ഫോമിലെത്തിയാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ബാറ്റര്‍മാരിലെ അപകടകാരി. ഈ മൂന്ന് പേരെ നിയന്ത്രിക്കാനായാല്‍ വലിയ സ്‌ക്കോറില്‍ നിന്നും ടീമിനെ തടയാനാവും.

 

kerala

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Published

on

തൃശ്ശൂര്‍: തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണന്‍ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Continue Reading

india

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ നീക്കം

Published

on

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.

എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.

Continue Reading

india

സഊദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്

ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും.

Published

on

2015-ൽ കരിപ്പൂരിൽ വിട്ട സഊദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ട‌റിലാണിത്.ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്.

കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി സർവീസ് നടത്തുന്നുണ്ട്.

2015-ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കോഴിക്കോട് വിടാൻ കാരണമായത്. തുടർന്ന് 2020-ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കോഴിക്കോട്ട് ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.

സഊദി  എയർലൈൻസ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കരിപ്പൂരിൽ വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും കരിപ്പൂരിൽ മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു.

Continue Reading

Trending