Connect with us

kerala

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Published

on

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.മണിപ്പൂരിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നതും, ആശങ്കപ്പെടുത്തുന്നതുമാണ്.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഒരു ജനതക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ നീതി എന്ന് പറയുന്നത് ഭയ രഹിതരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. അതില്ലാതെ മറ്റെന്ത്‌ ഉണ്ടായിട്ടും കാര്യമില്ല. ഭരിക്കപ്പെടുന്ന സമൂഹത്തിന് സമാധാനത്തിലും ഭയരഹിതരായും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കൽ ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. അത്തരമൊരു ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. അതിനോടുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിസ്സംഗത ഭീതി ജനിപ്പിക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹിംസയുടെ രാഷ്ട്രീയമാണ് മണിപ്പൂരിലും ബി.ജെ.പി പ്രയോഗിക്കുന്നത്. മഹിതമായ ജനാധിപത്യ മൂല്യങ്ങളാണ് ഇതിലൂടെ അപകടപ്പെടുന്നത്. മണിപ്പൂരിന്റെ വർത്തമാന ചിത്രങ്ങൾ ലോകത്തിന് മുന്നിൽ ഈ മഹാരാജ്യത്തെ നാണം കെടുത്തിയിരിക്കുന്നു. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാൻ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന് സാധ്യമല്ല. ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്ന് കയറുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. കുറ്റകരമായ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. പ്രധാന മന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങണം. അശാന്തിയുടെ തീ ആളിക്കത്തുന്ന മണിപ്പൂരിന്റെ മണ്ണിൽ സമാധാനം തിരിച്ചെടുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

Trending