Connect with us

kerala

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Published

on

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.മണിപ്പൂരിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നതും, ആശങ്കപ്പെടുത്തുന്നതുമാണ്.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഒരു ജനതക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ നീതി എന്ന് പറയുന്നത് ഭയ രഹിതരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. അതില്ലാതെ മറ്റെന്ത്‌ ഉണ്ടായിട്ടും കാര്യമില്ല. ഭരിക്കപ്പെടുന്ന സമൂഹത്തിന് സമാധാനത്തിലും ഭയരഹിതരായും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കൽ ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. അത്തരമൊരു ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. അതിനോടുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിസ്സംഗത ഭീതി ജനിപ്പിക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹിംസയുടെ രാഷ്ട്രീയമാണ് മണിപ്പൂരിലും ബി.ജെ.പി പ്രയോഗിക്കുന്നത്. മഹിതമായ ജനാധിപത്യ മൂല്യങ്ങളാണ് ഇതിലൂടെ അപകടപ്പെടുന്നത്. മണിപ്പൂരിന്റെ വർത്തമാന ചിത്രങ്ങൾ ലോകത്തിന് മുന്നിൽ ഈ മഹാരാജ്യത്തെ നാണം കെടുത്തിയിരിക്കുന്നു. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാൻ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന് സാധ്യമല്ല. ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്ന് കയറുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. കുറ്റകരമായ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. പ്രധാന മന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങണം. അശാന്തിയുടെ തീ ആളിക്കത്തുന്ന മണിപ്പൂരിന്റെ മണ്ണിൽ സമാധാനം തിരിച്ചെടുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കിയത് പ്രതിപക്ഷത്തോട് ആലോചിക്കാതെ; ഇത് അനുവദിക്കില്ലെന്ന് സതീശൻ

കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്

Published

on

നിയമസഭയിൽ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ വാർഡ് പുനർനിർണയ ബിൽ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഒരു തരത്തിലുമുള്ള ചർച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

ഇത്തരത്തിൽ ബിൽ പാസാക്കാൻ പ്രതിപക്ഷം ഒരുതരത്തിലും സമ്മതിക്കില്ല. ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുമുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിയമസഭയുടെ പേരാണ് മോശമായത്. നിങ്ങൾക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബിൽ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡീ ലിമിറ്റേഷൻ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ ബിൽ കൊണ്ടുവരാമായിരുന്നില്ലേ. സബ്ജക്ട് കമ്മിറ്റിക്ക് അയക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുൻ സഭയിൽ ഈ ബിൽ പരിഗണിച്ചപ്പോൾ ഇല്ലാതിരുന്ന നിരവധി പേർ ഇപ്പോഴത്തെ സഭയിലുണ്ട്. അവർക്കും ഭേദഗതികൾ അവതരിപ്പിക്കാനാകും.

പെട്ടെന്ന് പാസാക്കേണ്ടതാണെങ്കിൽ പ്രതിപക്ഷത്തോട് പറയാമായിരുന്നു. ചരിത്രത്തിൽ ആദ്യമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയ ബിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നതെന്നും സതീശൻ പറഞ്ഞു.

Continue Reading

crime

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്

Published

on

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു.

ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറയുന്നത്.

Continue Reading

Health

പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി 

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂ‌ളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണം.

പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്‌ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്ക‌്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അറിയിച്ചു.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണം. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്‌ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണം പാകം ചെയ്യും മുൻപും കഴിക്കുന്നതിനു മുൻപും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെളളവും കൂടുതലായി നൽകണം. നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.

Continue Reading

Trending