Connect with us

india

വിമാന സർവീസ് റദ്ദാക്കൽ: കേന്ദ്ര സർക്കാറിന്റെ ഇടപെടൽ അനിവാര്യം- സമദാനി

. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

Published

on

നിരന്തരമായി വിമാന സർവീസുകൾ റദ്ദാക്കുന്നത് പോലുള്ള നിരുത്തരവാദപരമായ പ്രവണതകൾ തടയാനും അതിന്റെ ഫലമായി പ്രവാസി യാത്രക്കാർക്ക് ഉണ്ടാകുന്ന കടുത്ത പ്രയാസങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. അവസാന സമയത്തുള്ള ഫ്ലൈറ്റ് റദ്ദാക്കൽ വലിയ കഷ്ടപ്പാടുകളാണ് യാത്രക്കാർക്ക് നൽകിയത്. വിസ കാലാവധി തീർന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതുമടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ പല പ്രവാസികൾക്കും അനുഭവിക്കേണ്ടതായി വന്നു.

എന്നിട്ടും ഇത്തരം കഷ്ടനഷ്ടങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ പോലും എയർലൈനുകൾ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഒരു സഹോദരിക്ക് മസ്കറ്റിൽ വെച്ച് മരണപ്പെട്ട ഭർത്താവിൻ്റെ അന്ത്യനിമിഷത്തിൽ അദ്ദേഹത്തിൻ്റെ അടുക്കൽ എത്തിച്ചേരാൻ സാധിക്കാത്ത സംഭവങ്ങൾ പോലും ഉണ്ടായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അവർക്ക് ടിക്കറ്റ് ലഭിച്ചതുമില്ല. ഇത്രയൊക്കെയായിട്ടും നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അവരുടെ അപേക്ഷ എയർലൈൻ തള്ളിക്കളയുകയാണുണ്ടായത്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട് സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്.

ആഘോഷവേളകളിലും അവധിക്കാലത്തും ടിക്കറ്റ് ചാർജ്ജ് കുത്തനെ ഉയർത്തുന്ന അന്യായം നിർബാധം തുടരുകയാണ്. പാർലമെൻറംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും കാലങ്ങളായുള്ള പ്രതിഷേധത്തെ വകവക്കാതെയുള്ള ഈ നിലപാട് പ്രവാസികളെ വിശേഷിച്ചും അവരിലെ കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുസ്സഹമായ അവസ്ഥയിലേക്കാണ് തള്ളിനീക്കുന്നത്. പൊതുഖജനാവിലേക്ക് അമൂല്യമായ സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളോടുള്ള ഈ നിലപാട് സകല മര്യാദകളെയും ലംഘിക്കുന്നതാണ്. ആവശ്യക്കാർ കൂടുമ്പോൾ വിലകുറക്കുക എന്ന ലോകമെമ്പാടും പാലിക്കുന്ന ഉപഭോക്തൃമര്യാദ പോലും അവധിക്കാലത്തെ ഭീമമായ ടിക്കറ്റ് ചാർജ് വർദ്ധനവിൽ പ്രവാസിയാത്രികരോട് കാണിക്കുന്നില്ല

ഈ രംഗത്ത് സമൂഹത്തോടുള്ള ബാധ്യസ്ഥത ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകളും വിമാനങ്ങളിൽ സീറ്റും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അവിടുത്തെ രാജ്യങ്ങളുമായി ചർച്ച നടത്തുകയും തൽസംബന്ധമായി നിലനിൽക്കുന്ന കരാറുകൾ പുതുക്കുകയും ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു.

പൈലറ്റുമാരെ തിരഞ്ഞെടുക്കാനുള്ള ആർ.ടി.ആർ പരീക്ഷ സിവിൽ ഏവിഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവന്ന നടപടി അഭിനന്ദനാർഹമാണ്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കിക്കൊണ്ടും അതിൻ്റെ നടത്തിപ്പുകാർക്ക് ആവശ്യമായ പരിശീലനം നൽകിയും പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം. സുരക്ഷാക്രമം ഭദ്രമാക്കാൻ ഇനിയും നടപടികൾ ആവശ്യമുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇയ്യിടെ സംഭവിച്ചതു പോലെ രണ്ട് വിമാനങ്ങൾ ഒറ്റ റൺവേയിൽ വന്നതുപോലുള്ള സംഭവങ്ങൾ സുരക്ഷയെക്കുറിച്ച് ഉൽകണ്ഠ ഉളവാക്കുന്നതാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സമദാനി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

Published

on

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

Continue Reading

india

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

വാഹനത്തില്‍ ഇന്ത്യക്കാരും

Published

on

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കെനിയയിലെ നാകുരു ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ബസ്സില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.

വിനോദ സഞ്ചാരികള്‍ മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു. മോശം കാലാവസ്ഥയും വാഹനത്തിന്റെ ബ്രേക്ക് തകരാറിലുമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് ഉദോഗസ്ഥ സ്റ്റെല്ല കീറോണാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദോഗസ്ഥ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്‍പ്പനക്കാരന്‍ പിടിയില്‍

സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

ലഖ്നൗ: ട്രെയിനില്‍ ടിടിയായി ആള്‍മാറാട്ടം നടത്തി യാത്രക്കാരില്‍ നിന്നും തട്ടിയത് പതിനായിരത്തിലധികം രൂപ. സംഭവത്തില്‍ 40കാരനായ സഹറന്‍പൂര്‍ സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്നു. പിന്നീട് വേഷം മാറി ടിടി ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പണം അടിച്ചു മാറ്റുകയായിരുന്നു. ഗോമതി എക്സ്പ്രസില്‍ പരിശോധന നടത്തി വരുന്നതിന്റെ ഇടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. കൂടാതെ നിരവധി ടിക്കറ്റുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു.

ടിടിമാര്‍ ധരിക്കുന്ന യൂണിഫോമുകളെ പോലെ സാമ്യം തോന്നുന്ന രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണം. യാത്രക്കാര്‍ ടിടിയാണെന്ന് വിശ്വസിക്കുന്ന വിധമാണ് ഇയാള്‍ ട്രെയ്നുകളില്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും ആയിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. ഇത്തരം ആളുകളെ കണ്ടെത്തി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് വന്‍ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വില്‍ക്കുന്നതാണ് യുവാവിന്റെ പ്രധാന രീതി.

വിശദമായ ചോദ്യം ചെയ്യലില്‍ ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ ഇയാള്‍ മുന്‍പ് കുപ്പിവെള്ളം വില്‍പ്പന നടത്തിയിരുന്ന ആളെണെന്ന് പോലീസിനോട് ദേവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇത്തരം ആള്‍മാറാട്ടം നടത്തികൊണ്ട് ഒരു ദിവസം പതിനായിരം രൂപ വരെ സമ്പാദിച്ചിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Continue Reading

Trending