Connect with us

india

വിമാന സർവീസ് റദ്ദാക്കൽ: കേന്ദ്ര സർക്കാറിന്റെ ഇടപെടൽ അനിവാര്യം- സമദാനി

. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

Published

on

നിരന്തരമായി വിമാന സർവീസുകൾ റദ്ദാക്കുന്നത് പോലുള്ള നിരുത്തരവാദപരമായ പ്രവണതകൾ തടയാനും അതിന്റെ ഫലമായി പ്രവാസി യാത്രക്കാർക്ക് ഉണ്ടാകുന്ന കടുത്ത പ്രയാസങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. അവസാന സമയത്തുള്ള ഫ്ലൈറ്റ് റദ്ദാക്കൽ വലിയ കഷ്ടപ്പാടുകളാണ് യാത്രക്കാർക്ക് നൽകിയത്. വിസ കാലാവധി തീർന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതുമടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ പല പ്രവാസികൾക്കും അനുഭവിക്കേണ്ടതായി വന്നു.

എന്നിട്ടും ഇത്തരം കഷ്ടനഷ്ടങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ പോലും എയർലൈനുകൾ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഒരു സഹോദരിക്ക് മസ്കറ്റിൽ വെച്ച് മരണപ്പെട്ട ഭർത്താവിൻ്റെ അന്ത്യനിമിഷത്തിൽ അദ്ദേഹത്തിൻ്റെ അടുക്കൽ എത്തിച്ചേരാൻ സാധിക്കാത്ത സംഭവങ്ങൾ പോലും ഉണ്ടായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അവർക്ക് ടിക്കറ്റ് ലഭിച്ചതുമില്ല. ഇത്രയൊക്കെയായിട്ടും നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അവരുടെ അപേക്ഷ എയർലൈൻ തള്ളിക്കളയുകയാണുണ്ടായത്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട് സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്.

ആഘോഷവേളകളിലും അവധിക്കാലത്തും ടിക്കറ്റ് ചാർജ്ജ് കുത്തനെ ഉയർത്തുന്ന അന്യായം നിർബാധം തുടരുകയാണ്. പാർലമെൻറംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും കാലങ്ങളായുള്ള പ്രതിഷേധത്തെ വകവക്കാതെയുള്ള ഈ നിലപാട് പ്രവാസികളെ വിശേഷിച്ചും അവരിലെ കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുസ്സഹമായ അവസ്ഥയിലേക്കാണ് തള്ളിനീക്കുന്നത്. പൊതുഖജനാവിലേക്ക് അമൂല്യമായ സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളോടുള്ള ഈ നിലപാട് സകല മര്യാദകളെയും ലംഘിക്കുന്നതാണ്. ആവശ്യക്കാർ കൂടുമ്പോൾ വിലകുറക്കുക എന്ന ലോകമെമ്പാടും പാലിക്കുന്ന ഉപഭോക്തൃമര്യാദ പോലും അവധിക്കാലത്തെ ഭീമമായ ടിക്കറ്റ് ചാർജ് വർദ്ധനവിൽ പ്രവാസിയാത്രികരോട് കാണിക്കുന്നില്ല

ഈ രംഗത്ത് സമൂഹത്തോടുള്ള ബാധ്യസ്ഥത ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകളും വിമാനങ്ങളിൽ സീറ്റും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അവിടുത്തെ രാജ്യങ്ങളുമായി ചർച്ച നടത്തുകയും തൽസംബന്ധമായി നിലനിൽക്കുന്ന കരാറുകൾ പുതുക്കുകയും ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു.

പൈലറ്റുമാരെ തിരഞ്ഞെടുക്കാനുള്ള ആർ.ടി.ആർ പരീക്ഷ സിവിൽ ഏവിഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവന്ന നടപടി അഭിനന്ദനാർഹമാണ്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കിക്കൊണ്ടും അതിൻ്റെ നടത്തിപ്പുകാർക്ക് ആവശ്യമായ പരിശീലനം നൽകിയും പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം. സുരക്ഷാക്രമം ഭദ്രമാക്കാൻ ഇനിയും നടപടികൾ ആവശ്യമുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇയ്യിടെ സംഭവിച്ചതു പോലെ രണ്ട് വിമാനങ്ങൾ ഒറ്റ റൺവേയിൽ വന്നതുപോലുള്ള സംഭവങ്ങൾ സുരക്ഷയെക്കുറിച്ച് ഉൽകണ്ഠ ഉളവാക്കുന്നതാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സമദാനി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.

Published

on

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.

Continue Reading

Health

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം

ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു

Published

on

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.

രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കൽ, കൈ ശുചിത്വം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.

വർധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തിൽ, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.

പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വൈറൽ പനികളെയും കൊവിഡ്-19 നെയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കൽ പ്രൊഫഷണലുകൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താൽ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിർന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോടും നിർദേശം നൽകിക്കഴിഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിന് മാസ്കുകൾ ഉപയോഗിക്കുകയും ശുചിത്വ രീതികൾ പാലിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവർത്തിച്ചു.

Continue Reading

india

സ്പേസ് എക്സ് എല്‍ഒഎക്സ് ചോര്‍ച്ച കണ്ടെത്തി; ശുഭാന്‍ഷു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവച്ചു:

ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു.

Published

on

ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു തകരാര്‍ കാരണം ബുധനാഴ്ച പുലര്‍ച്ചെ സ്പേസ് എക്സ് ആക്സിയം-4 വിക്ഷേപണം നിര്‍ത്തിവച്ചു. ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി കിഴക്കന്‍ സമയം വൈകി, സ്ഥാപനം പറഞ്ഞു: ”പോസ്റ്റ്-സ്റ്റാറ്റിക് ഫയര്‍ ബൂസ്റ്റര്‍ പരിശോധനകളില്‍ തിരിച്ചറിഞ്ഞ LOX (ലിക്വിഡ് ഓക്സിജന്‍) ചോര്‍ച്ച പരിഹരിക്കാന്‍ സ്പേസ് എക്സ് ടീമുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഫാല്‍ക്കണ്‍-9 ഫാല്‍ക്കണ്‍-4 വിക്ഷേപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ – റേഞ്ച് ലഭ്യത തീര്‍ന്നിരിക്കുന്നു – ഞങ്ങള്‍ ഒരു പുതിയ വിക്ഷേപണം പങ്കിടും.” പ്രീ-സ്റ്റാറ്റിക് ടെസ്റ്റ് ഫയറില്‍ സ്പേസ് എക്സിന് പരിഹരിക്കപ്പെടാത്ത സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി ജൂണ്‍ 10 ന് TOI റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാല്‍ക്കണ്‍-9 ന്റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെ, സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ച കണ്ടെത്തിയതായി ബില്‍ഡ് ആന്‍ഡ് ഫ്‌ലൈറ്റ് റിലബിലിറ്റി വൈസ് പ്രസിഡന്റ് വില്യം ഗെര്‍സ്റ്റന്‍മെയര്‍ തിങ്കളാഴ്ച വൈകി പറഞ്ഞിരുന്നു. ബൂസ്റ്ററിന്റെ പോസ്റ്റ്-ഫ്‌ലൈറ്റ് നവീകരണ സമയത്ത് തുടക്കത്തില്‍ കണ്ടെത്താനാകാതെ പോയ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ചയാണ് സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയത്.

‘ബൂസ്റ്ററിന്റെ മുന്‍ സ്റ്റാര്‍ലിങ്ക് ദൗത്യത്തിലേതാണ് ഈ പ്രശ്‌നം. ബൂസ്റ്റര്‍ പൂര്‍ണ്ണമായും നന്നാക്കിയിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി… ചോര്‍ച്ച തുടര്‍ന്നാല്‍ അത് ലഘൂകരിക്കുന്ന ഒരു ശുദ്ധീകരണം ഞങ്ങള്‍ സ്ഥാപിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. കൂടാതെ, എഞ്ചിന്‍ അഞ്ചിലെ ഒരു ത്രസ്റ്റ് വെക്റ്റര്‍ നിയന്ത്രണ പ്രശ്‌നവും തിരിച്ചറിഞ്ഞു. ബാധിച്ച ഘടകങ്ങള്‍ മാറ്റിസ്ഥാപിച്ചു, വിക്ഷേപണത്തിന് മുമ്പുള്ള വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരക്ഷയിലും കൃത്യതയിലും കമ്പനിയുടെ തുടര്‍ച്ചയായ ശ്രദ്ധയെക്കുറിച്ച് ഗെര്‍സ്റ്റന്‍മെയര്‍ ഊന്നിപ്പറഞ്ഞു, ‘ബഹിരാകാശ പറക്കല്‍ ശരിക്കും ബുദ്ധിമുട്ടാണ്, ഞങ്ങള്‍ എല്ലാ ദിവസവും പഠിക്കുന്നു’ എന്ന് പറഞ്ഞു. ഡ്രൈ ഡ്രസ് റിഹേഴ്സല്‍ വളരെ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending