GULF
ഒഴിഞ്ഞ കുപ്പികള്‍ നല്കി സൗജന്യയാത്ര നേടിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്
പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.

റസാഖ് ഒരുമനയൂര്‍
അബുദാബി: ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിളിംഗ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടു അബുദാബിയില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അബുദാബി മൊബൈലിറ്റി എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരണം പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി മാറിയിരിക്കുകയാണ്. പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.
വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ശേഖരണ സംവിധാനത്തില്‍ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പോയിന്റുകളാണ് സൗജന്യ യാത്രക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പണത്തിന്റെ മൂല്യമായി മാറുന്നത്. പ്രധാനമായും ബസ് യാത്രക്കാണ് പോയിന്റുകള്‍ ഉപകരിക്കുന്നത്. ബോട്ടില്‍ ശേഖരം വന്‍വിജയമായിമാറിയതോടെ അല്‍ഐനിലും അല്‍ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണി റ്റുകള്‍ കൂടി സ്ഥാപിച്ചുകഴിഞ്ഞു.
യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്സ് വെന്‍ഡിംഗ് മെഷീനുകളും (ആര്‍വി എം) നിര്‍മ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബി പരിസ്ഥിതി ഏജന്‍സിയുമായും സൈക്കിള്‍ഡ് ടെക്നോളജീസുമായും സഹകരിച്ചാണ് ബോട്ടില്‍ ശേഖരവും പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈക്കിളിംഗ് ഉപകരണ ങ്ങളിലേക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനും നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്റു കള്‍ നേടാനും കഴിയും.
ഓരോ കുപ്പിയുയും ഉപകരണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്റുകള്‍ ഡിജിറ്റല്‍ സംവിധാ നത്തിലൂടെ ഹാഫിലാറ്റ് കാര്‍ഡ് ക്രെഡിറ്റിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഈ പോയിന്റുകള്‍ പിന്നീട് ഹാഫിലാത്ത് വ്യക്തിഗത കാര്‍ഡില്‍ ക്രെഡിറ്റായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് പൊതു ബസുകളിലെ ഓട്ടോമാറ്റിക്ക് പേയ്മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ബസ് നിരക്കുകള്‍ അടയ്ക്കാന്‍ കഴിയുന്നവിധമായി മാറുകയാണ് ചെയ്യുന്നത്. 600 മില്ലിയോ അതില്‍ കുറവോ ഉള്ള ഓരോ ചെറിയ കുപ്പിയും ഒരു പോയിന്റിന് തുല്യമാണ്.
അതേസമയം 600 മില്ലിയില്‍ കൂടുതലുള്ള വലിയ കുപ്പി രണ്ടു പോയിന്റിന് തുല്യമാണ്. ഓരോ പോയിന്റും 10 ഫില്‍സിന് തുല്യമാണ്, 10 പോയിന്റുകള്‍ ഒരു ദിര്‍ഹമിനും തുല്യമാണ്. ഓരോ കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ചു പൂര്‍ണ്ണ വിശദീകരണ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വലിച്ചെറിയുന്ന കുപ്പികള്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനമായി മാറ്റുന്നതിനുപുറമെ ഉത്തരവാദിത്തമുള്ള ദൗത്യത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഒപ്പം പ്രകൃതി സ്നേഹത്തിന്റെയും സുസ്ഥിരതയുടെയും ഒരു മഹത്തായ സംസ്കാരം പ്രചരിപ്പിക്കുക കൂടിയാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ വലിയ കെട്ടുകളാക്കിയാണ് ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കാനെത്തുന്നത്. ഇവര്‍ ഇതിലൂടെ ബസ് യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കിമാറ്റുകയാണ്.
GULF
‘വൈബ്രന്റ് തലശ്ശേരി ‘ ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ‘വൈബ്രന്റ് തലശ്ശേരി ‘എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്‍ 21 ശനിയാഴ്ച രാത്രി 7:30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് അബുദാബി സ്കൂളുകളില്‍ നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്‍ കേരള നിയമസഭ സ്പീക്കര്‍ സീതിസാഹിബിന്റെ പേരിലുള്ള എക്സലന്‍സ് അവാര്‍ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
GULF
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ ഇന്ന് രാത്രി 9 മണിക്ക് വാദി അല്‍ കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ വെച്ച് ഈദ് സ്നേഹ സംഗമം നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രമുഖവാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി, എസ്എന്‍ഡിപി യോഗം ഒമാന്‍ കണ്‍വീനര്‍ വി രാജേഷ് , കെഎംസിസി മസ്കറ്റ് സെക്രട്ടറി ഹുസൈന് വയനാട് വിസ്ഡം യൂത്ത് ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, മറ്റു പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
GULF
ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും
ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.

അഷ്റഫ് വെങ്ങാട്
പ്രപഞ്ച നാഥനില്‍ സര്‍വ്വതും സമര്‍പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ഹാജിമാര്‍ ഇന്ന് മിനായില്‍ നിന്ന് വിടപറയും. ആത്മീയാനന്ദത്തില് കഴിഞ്ഞ ആറ് നാളുകള്‍ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.
തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്മാന് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്‍ നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങിയത് മുതല്‍ മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.
വിശുദ്ധ കര്‍മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്‍മ്മങ്ങള്‍ പൂര് ത്തിയാക്കാന് സാധിച്ചു.
പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്‍ വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്രിബിന് മുമ്പേ തന്നെ മിനയുടെ അതിര്‍ത്തി വിട്ടിരുന്നു. ഇവര്‍ വിശുദ്ധ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്‍ ഭാഗ്യം നല്‍കിതുണച്ച നാഥന് സ്തുതി യോതി.
ശക്തമായ ചൂടില്‍ തീര്‍ത്ഥാടകര്‍ ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്‍ ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്‍ക്കരണവും ശീ തജലം സ്പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്‍ പ്രേരകമായി. 44 മുതല്‍ 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്‍ താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്കിയ മുന്നറിയിപ്പുകള്‍ പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്‍ രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്‍ ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി