Video Stories
വികസനക്കുതിപ്പിന് പച്ചക്കൊടി
വികസനരഥയോട്ടത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് ഇന്ന് കൊച്ചു കേരളം. സംസ്ഥാനത്തിന്റെ എക്കാലത്തെയും ബൃഹത് പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ശില്പികള്ക്ക് മാത്രമല്ല, മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്‍ത്തം. രാവിലെ പതിനൊന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ചെറിയ ഭാഗമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ തുടര്‍ വികസനത്തിന് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ അധികാരത്തില്‍ മാറിമാറിവന്ന ജനാധിപത്യമുന്നണി സര്‍ക്കാരുകളാണ് വന്‍ വികസന പദ്ധതികളുടെ ശില്പികളെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. കൊച്ചിയിലെതന്നെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികളില്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ പങ്ക് നിസ്സീമമാണെന്ന് ആരും സമ്മതിക്കും. വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നെങ്കില്‍ കൊച്ചി വിമാനത്താവളം പ്രഗല്ഭനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മാനസപുത്രിയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തദ്ദിശയിലെ ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് കൊച്ചി മെട്രോ.
നൂറു ചതുര ശ്രകിലോമീറ്ററോളം വിസ്താരമുള്ള കൊച്ചി മഹാനഗരത്തില്‍ 13.4 കിലോമീറ്റര്‍ദൂരം വരുന്ന ആദ്യഘട്ടം കൊണ്ട് മതിയായ യാത്രക്കാരോ വരുമാനമോ ഉണ്ടാവില്ലെങ്കിലും മഹാരാജാസ് കോളജ്, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുംനാളുകളില്‍ മെട്രോ ഓടിയെത്തുമ്പോള്‍ പദ്ധതി മുഴുവനായി ട്രാക്കിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരലക്ഷത്തോളം വാഹനങ്ങളാണ് കൊച്ചി നഗത്തില്‍ പ്രതിദിനം സഞ്ചരിക്കുന്നത്. പ്രതിവര്‍ഷം മുപ്പതിനായിരത്തിലധികം വാഹനങ്ങള്‍ വര്‍ധിക്കുന്നു. മിക്കവാറും ഒരാള്‍ മാത്രം യാത്രചെയ്യുന്ന സ്വകാര്യ കാറുകളാണ് കുരുക്കിന് ഒരു കാരണം. യൂറോപ്പിലെ പോലെ പൊതുഗതാഗത സംവിധാനത്തിലൂടെ ഇവരെ മെട്രോയിലെത്തിക്കാന്‍ കഴിണമെങ്കില്‍ പദ്ധതി മുഴുവന്‍ യാഥാര്‍ഥ്യമാകണം. ഒപ്പം തന്നെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപപാതകളുടെ നിര്‍മാണവും നടക്കണം. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചിക്കാര്‍ക്ക് ശുദ്ധമായവായു ഉറപ്പുവരുത്താനും മെട്രോ മൂലം കഴിയും. കൊച്ചിയുടെ വിനോദ സഞ്ചാരരംഗം കുതിച്ചുയരുന്നതിലൂടെ മികച്ച വരുമാനം കേരളത്തിന് സ്വായത്താമാക്കാനുമാകും. ഡല്‍ഹി മെട്രോറെയില്‍ കോര്പറേഷന് രൂപകല്പനയും നിര്‍മാണവും നടത്തിയ മലയാളികളുടെ അഭിമാനമായ മെട്രോമാന് ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകന് എന്നതിനാല്‍ കേരളത്തിന്റെ പതിവു കാലതാമസങ്ങളെല്ലാം ഒഴിവാക്കിയാണ് പദ്ധതി നിശ്ചിത സമയത്തില്‍ നിന്ന് അല്പം വൈകിയെങ്കിലും യാഥാര്‍ഥ്യമാക്കാനായത്. 2011ല്‍ പണിയാരംഭിച്ചതുമുതല്‍ ഓരോതീയതിയും എഴുതി പ്രദര്‍ശിപ്പിച്ചായിരുന്നു നിര്‍മാണം മുന്നോട്ടുപോയത്. എന്നാല്‍ സമരങ്ങളും തൊഴിലാളികളുടെ അഭാവവും മറ്റും കൊണ്ട് പണി അല്പം നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിതാന്തമായ താല്പര്യവും ജാഗ്രതയും പുലര്‍ത്തിയതാണ് ഈ മഹാവിജയത്തിന് കാരണം. ഇ.ശ്രീധരനും കൊച്ചിമെട്രോറെയില്‍ കോര്പറേഷന് (കെ.എം.ആര്.എല്‍) എം.ഡി ഏലിയാസ്ജോര്‍ജും ഇക്കാര്യത്തില്‍ വഴികാട്ടികളായി. ആദ്യഘട്ടത്തില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ ആശങ്ക ജനിപ്പിച്ചെങ്കിലും കൊച്ചി ജനതയൊന്നടങ്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അഹമഹമികയാ പിന്തുണ നല്കി. റെയില്‍ പാലങ്ങളുടെ നിര്‍മാണം മുതല്‍ താഴത്തെ റോഡുകളുടെയും പാര്‍ക്കിങ് സംവിധാനങ്ങളുടെയും കാര്യത്തില്‍ വരെ അഭൂതപൂര്‍വമായ സഹകരണമാണ് ലഭിച്ചത്. കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ മെട്രോകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വൈകിയാണെങ്കിലും ഒരുപാട് മാതൃകകള്‍ സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഭിന്നലിംഗക്കാര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും നല്കിയ തൊഴില്‍ പങ്കാളിത്തം, സൗരോര്‍ജം, പൂര്‍ണമായ ഡിജിറ്റല്‍ ടിക്കറ്റുകള്‍, യാത്രക്കാര്‍ക്ക് സൗജന്യ സൈക്കിള്‍ സവാരി തുടങ്ങിയവ ഇതില്‍ പ്രധാനം. രണ്ടു പതിറ്റാണ്ടിലധികം നീണ്ട ആശയ രൂപീകരണത്തിന്റെ ഫലമായിരുന്നു 2001ല്‍ ആന്റണി സര്‍ക്കാര്‍ അനുമതി നല്കിയ പദ്ധതി. 2005ല്‍ പദ്ധതി രൂപരേഖ അംഗീകരിക്കല്‍. 2007ല്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ചലനമുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ താല്പര്യപ്രകാരമായിരുന്നു അനുമതി. 2011ലാണ് ഇപ്പോഴത്തെ അഡീ. ചീഫ് സെക്രട്ടറി ടോംജോസിന് ആദ്യ ചുമതല നല്‍കിയത്. അന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് രൂപീകരിക്കുന്നത്. ആദ്യ ഘട്ടമായി 5100 കോടി രൂപ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ നഗര വികസന മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും റെയില്‍ വകുപ്പു വഹിച്ച ആര്യാടന് മുഹമ്മദും വഹിച്ച പങ്കു വലുതാണ്.
നിര്‍ഭാഗ്യവശാല്‍ പതിവുപോലെ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം, ഉദ്ഘാടനത്തീയതി, വേദിയിലാരൊക്കെയാവണം എന്നീ കാര്യത്തിലെല്ലാം അനാവശ്യമായ വിവാദങ്ങളുണ്ടായി. പുതിയ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിലും ചിലര്‍ കാണിക്കുന്ന ഈ പ്രവണത ബഷീര്‍ കഥയിലെ എട്ടുകാലിമമ്മൂഞ്ഞിനെ പോലെ ജനതയുടെ മുന്നില്‍ സ്വയം ജാള്യരാകാനേ ഉപകരിക്കുന്നുള്ളൂ. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതിയുടെ ഓഫീസുകള്‍ പൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജല മെട്രോ പോലുള്ള പദ്ധതികളും കാത്തിരിക്കുന്നു. ആരൊക്കെ മമ്മൂഞ്ഞ് ചമഞ്ഞാലും ചരിത്രയാഥാര്‍ഥ്യങ്ങളായ സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് മറയ്ക്കാനാവില്ലല്ലോ. കൊച്ചി മെട്രോ നിധിയാണ്; ഇത് വരുംകാലപദ്ധതികള്‍ക്ക് പുതിയ കാഴ്ചപ്പാട് പകരുമെന്ന ഇ. ശ്രീധരന്റെ വാക്കുകള്‍ക്ക് അര്‍ഥതലങ്ങളേറെയാണ്. ഇദ്ദേഹത്തിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഉദ്ഘാടന വേദിയില്‍ കസേര നല്കാന് പോലും തയ്യാറാകാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അതിന്റെ ബഹുമാന്യത തകര്‍ക്കുകയായിരുന്നു. ഏതിലും അഴിമതിക്ക് വക കണ്ടെത്തുന്നവര്‍ കൊച്ചി മെട്രോയെക്കുറിച്ച് അത് പറയാതിരിക്കുന്നതുതന്നെ ഇ. ശ്രീധരന്റെ അചഞ്ചലമായ വ്യക്തിത്വത്തിനുള്ള തെളിവാണ്. കൊച്ചിയുടെ വാതായനങ്ങള്‍ ലോകത്തിന് തുറന്നുകൊടുക്കുന്ന മെട്രോയെ യാഥാര്‍ഥ്യമാക്കിയ മെട്രോമാനെ അര്‍ഹമായി ആദരിക്കാം. ഉമ്മന്‍ചാണ്ടി പറഞ്ഞതു പോലെ കേരളത്തിലൊന്നും നടക്കില്ലെന്ന പരാതി മാറി ആത്മവിശ്വാസം പകരുകയാണ് കൊച്ചിമെട്രോ.
Video Stories
ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതോടെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരാവസ്ഥയില്‍; കെഡിഎഫ്എ
സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഗുരുതരമായി തകര്‍ന്ന നിലയിലാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ) വിലയിരുത്തല്‍. സ്റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.
ഒരു ടണ്ണില്‍ താഴെ മാത്രം ഭാരമുള്ള റോളറുകള്‍ ഉപയോഗിക്കാമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെയാണു ഏകദേശം 80 ടണ്‍ ഭാരമുള്ള ടിപ്പര്‍ ലോറികള്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിയതെന്ന് കെഡിഎഫ്എ വ്യക്തമാക്കി. ഇതിന്റെ ഫലമായി മൈതാനത്തിന് കീഴിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ ഒരുക്കിയിരുന്ന ഡ്രെയിനേജ് പൈപ്പുകള്‍ തകര്‍ന്നതായും, മണ്ണിന്റെ സ്വാഭാവിക മൃദുഘടന പൂര്‍ണമായി നഷ്ടപ്പെട്ടതായും കണ്ടെത്തല്‍.
മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണെന്നും, യൂറിയ ഉപയോഗിച്ചും വെള്ളമൊഴിച്ചും പച്ചപ്പ് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും കെഡിഎഫ്എ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു കട്ടിയായ മൈതാനത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടന്നും, ഇതുമൂലം അന്താരാഷ്ട്ര താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
പുല്ല് നശിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ സ്റ്റേഡിയം പരിശോധിച്ചത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിദഗ്ധരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി തിരിച്ചു നല്‍കുമെന്ന് സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സംഘാടകര്‍ അറിയിച്ചു. മൈതാനം കൈമാറിയ കരാര്‍ കാലാവധി ഈ മാസം 25ന് അവസാനിക്കും.
News
വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.
തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.
ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
editorial
സാമ്രാജ്യത്വത്തിന്റെ നരനായാട്ട്
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്പര്യങ്ങള് അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.
-
india1 day agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india2 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
india1 day agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
