Connect with us

Video Stories

വികസനക്കുതിപ്പിന് പച്ചക്കൊടി

Published

on

വികസനരഥയോട്ടത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് ഇന്ന് കൊച്ചു കേരളം. സംസ്ഥാനത്തിന്റെ എക്കാലത്തെയും ബൃഹത് പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ശില്‍പികള്‍ക്ക് മാത്രമല്ല, മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്‍ത്തം. രാവിലെ പതിനൊന്നിന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ചെറിയ ഭാഗമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ തുടര്‍ വികസനത്തിന് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ അധികാരത്തില്‍ മാറിമാറിവന്ന ജനാധിപത്യമുന്നണി സര്‍ക്കാരുകളാണ് വന്‍ വികസന പദ്ധതികളുടെ ശില്‍പികളെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. കൊച്ചിയിലെതന്നെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികളില്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ പങ്ക് നിസ്സീമമാണെന്ന് ആരും സമ്മതിക്കും. വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നെങ്കില്‍ കൊച്ചി വിമാനത്താവളം പ്രഗല്‍ഭനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മാനസപുത്രിയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തദ്ദിശയിലെ ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് കൊച്ചി മെട്രോ.
നൂറു ചതുര ശ്രകിലോമീറ്ററോളം വിസ്താരമുള്ള കൊച്ചി മഹാനഗരത്തില്‍ 13.4 കിലോമീറ്റര്‍ദൂരം വരുന്ന ആദ്യഘട്ടം കൊണ്ട് മതിയായ യാത്രക്കാരോ വരുമാനമോ ഉണ്ടാവില്ലെങ്കിലും മഹാരാജാസ് കോളജ്, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുംനാളുകളില്‍ മെട്രോ ഓടിയെത്തുമ്പോള്‍ പദ്ധതി മുഴുവനായി ട്രാക്കിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരലക്ഷത്തോളം വാഹനങ്ങളാണ് കൊച്ചി നഗത്തില്‍ പ്രതിദിനം സഞ്ചരിക്കുന്നത്. പ്രതിവര്‍ഷം മുപ്പതിനായിരത്തിലധികം വാഹനങ്ങള്‍ വര്‍ധിക്കുന്നു. മിക്കവാറും ഒരാള്‍ മാത്രം യാത്രചെയ്യുന്ന സ്വകാര്യ കാറുകളാണ് കുരുക്കിന് ഒരു കാരണം. യൂറോപ്പിലെ പോലെ പൊതുഗതാഗത സംവിധാനത്തിലൂടെ ഇവരെ മെട്രോയിലെത്തിക്കാന്‍ കഴിണമെങ്കില്‍ പദ്ധതി മുഴുവന്‍ യാഥാര്‍ഥ്യമാകണം. ഒപ്പം തന്നെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപപാതകളുടെ നിര്‍മാണവും നടക്കണം. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചിക്കാര്‍ക്ക് ശുദ്ധമായവായു ഉറപ്പുവരുത്താനും മെട്രോ മൂലം കഴിയും. കൊച്ചിയുടെ വിനോദ സഞ്ചാരരംഗം കുതിച്ചുയരുന്നതിലൂടെ മികച്ച വരുമാനം കേരളത്തിന് സ്വായത്താമാക്കാനുമാകും. ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷന്‍ രൂപകല്‍പനയും നിര്‍മാണവും നടത്തിയ മലയാളികളുടെ അഭിമാനമായ മെട്രോമാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകന്‍ എന്നതിനാല്‍ കേരളത്തിന്റെ പതിവു കാലതാമസങ്ങളെല്ലാം ഒഴിവാക്കിയാണ് പദ്ധതി നിശ്ചിത സമയത്തില്‍ നിന്ന് അല്‍പം വൈകിയെങ്കിലും യാഥാര്‍ഥ്യമാക്കാനായത്. 2011ല്‍ പണിയാരംഭിച്ചതുമുതല്‍ ഓരോതീയതിയും എഴുതി പ്രദര്‍ശിപ്പിച്ചായിരുന്നു നിര്‍മാണം മുന്നോട്ടുപോയത്. എന്നാല്‍ സമരങ്ങളും തൊഴിലാളികളുടെ അഭാവവും മറ്റും കൊണ്ട് പണി അല്‍പം നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിതാന്തമായ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തിയതാണ് ഈ മഹാവിജയത്തിന് കാരണം. ഇ.ശ്രീധരനും കൊച്ചിമെട്രോറെയില്‍ കോര്‍പറേഷന്‍ (കെ.എം.ആര്‍.എല്‍) എം.ഡി ഏലിയാസ്‌ജോര്‍ജും ഇക്കാര്യത്തില്‍ വഴികാട്ടികളായി. ആദ്യഘട്ടത്തില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ ആശങ്ക ജനിപ്പിച്ചെങ്കിലും കൊച്ചി ജനതയൊന്നടങ്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അഹമഹമികയാ പിന്തുണ നല്‍കി. റെയില്‍ പാലങ്ങളുടെ നിര്‍മാണം മുതല്‍ താഴത്തെ റോഡുകളുടെയും പാര്‍ക്കിങ് സംവിധാനങ്ങളുടെയും കാര്യത്തില്‍ വരെ അഭൂതപൂര്‍വമായ സഹകരണമാണ് ലഭിച്ചത്. കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ മെട്രോകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വൈകിയാണെങ്കിലും ഒരുപാട് മാതൃകകള്‍ സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഭിന്നലിംഗക്കാര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും നല്‍കിയ തൊഴില്‍ പങ്കാളിത്തം, സൗരോര്‍ജം, പൂര്‍ണമായ ഡിജിറ്റല്‍ ടിക്കറ്റുകള്‍, യാത്രക്കാര്‍ക്ക് സൗജന്യ സൈക്കിള്‍ സവാരി തുടങ്ങിയവ ഇതില്‍ പ്രധാനം. രണ്ടു പതിറ്റാണ്ടിലധികം നീണ്ട ആശയ രൂപീകരണത്തിന്റെ ഫലമായിരുന്നു 2001ല്‍ ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി. 2005ല്‍ പദ്ധതി രൂപരേഖ അംഗീകരിക്കല്‍. 2007ല്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ചലനമുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ താല്‍പര്യപ്രകാരമായിരുന്നു അനുമതി. 2011ലാണ് ഇപ്പോഴത്തെ അഡീ. ചീഫ് സെക്രട്ടറി ടോംജോസിന് ആദ്യ ചുമതല നല്‍കിയത്. അന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. ആദ്യ ഘട്ടമായി 5100 കോടി രൂപ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ നഗര വികസന മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും റെയില്‍ വകുപ്പു വഹിച്ച ആര്യാടന്‍ മുഹമ്മദും വഹിച്ച പങ്കു വലുതാണ്.
നിര്‍ഭാഗ്യവശാല്‍ പതിവുപോലെ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം, ഉദ്ഘാടനത്തീയതി, വേദിയിലാരൊക്കെയാവണം എന്നീ കാര്യത്തിലെല്ലാം അനാവശ്യമായ വിവാദങ്ങളുണ്ടായി. പുതിയ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിലും ചിലര്‍ കാണിക്കുന്ന ഈ പ്രവണത ബഷീര്‍ കഥയിലെ എട്ടുകാലിമമ്മൂഞ്ഞിനെ പോലെ ജനതയുടെ മുന്നില്‍ സ്വയം ജാള്യരാകാനേ ഉപകരിക്കുന്നുള്ളൂ. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതിയുടെ ഓഫീസുകള്‍ പൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജല മെട്രോ പോലുള്ള പദ്ധതികളും കാത്തിരിക്കുന്നു. ആരൊക്കെ മമ്മൂഞ്ഞ് ചമഞ്ഞാലും ചരിത്രയാഥാര്‍ഥ്യങ്ങളായ സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് മറയ്ക്കാനാവില്ലല്ലോ. കൊച്ചി മെട്രോ നിധിയാണ്; ഇത് വരുംകാലപദ്ധതികള്‍ക്ക് പുതിയ കാഴ്ചപ്പാട് പകരുമെന്ന ഇ. ശ്രീധരന്റെ വാക്കുകള്‍ക്ക് അര്‍ഥതലങ്ങളേറെയാണ്. ഇദ്ദേഹത്തിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഉദ്ഘാടന വേദിയില്‍ കസേര നല്‍കാന്‍ പോലും തയ്യാറാകാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അതിന്റെ ബഹുമാന്യത തകര്‍ക്കുകയായിരുന്നു. ഏതിലും അഴിമതിക്ക് വക കണ്ടെത്തുന്നവര്‍ കൊച്ചി മെട്രോയെക്കുറിച്ച് അത് പറയാതിരിക്കുന്നതുതന്നെ ഇ. ശ്രീധരന്റെ അചഞ്ചലമായ വ്യക്തിത്വത്തിനുള്ള തെളിവാണ്. കൊച്ചിയുടെ വാതായനങ്ങള്‍ ലോകത്തിന് തുറന്നുകൊടുക്കുന്ന മെട്രോയെ യാഥാര്‍ഥ്യമാക്കിയ മെട്രോമാനെ അര്‍ഹമായി ആദരിക്കാം. ഉമ്മന്‍ചാണ്ടി പറഞ്ഞതു പോലെ കേരളത്തിലൊന്നും നടക്കില്ലെന്ന പരാതി മാറി ആത്മവിശ്വാസം പകരുകയാണ് കൊച്ചിമെട്രോ.

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending