india
എസ്‌ഐആര്‍; ഗുജറാത്തില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 73 ലക്ഷം പേര്‍ പുറത്ത്
73.73 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഹരീത് ശുക്ല പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) വെള്ളിയാഴ്ച ഗുജറാത്തിലെ വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഗുജറാത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം 74 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടു, മൊത്തം വോട്ടര്‍മാരുടെ എണ്ണം നേരത്തെ 5.08 കോടിയില്‍ നിന്ന് 4.34 കോടിയായി കണക്കാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 73.73 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഹരീത് ശുക്ല പറഞ്ഞു.
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് 5,08,43,436 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ‘എസ്‌ഐആര്‍ പ്രചാരണ വേളയില്‍, കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മൊത്തം 73,73,327 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടു,’ ശ്രീ. ശുക്ല പറഞ്ഞു.
കരട് വോട്ടര്‍ പട്ടികയില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കി – മരിച്ച വോട്ടര്‍മാര്‍ (18,07,278), ഹാജരാകാത്ത വോട്ടര്‍മാര്‍ (9,69,662), സ്ഥിരമായി കുടിയേറിയ വോട്ടര്‍മാര്‍ (40,25,553), രണ്ടിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ (3,81,470), മറ്റുള്ളവ (1,49 ഓഫീസുകളില്‍ നിന്ന്)
നവംബര്‍ നാലിന് ഗുജറാത്തില്‍ ആരംഭിച്ച എസ്‌ഐആര്‍ ഡിസംബര്‍ 14ന് അവസാനിച്ചു. കരട് റോളുകള്‍ പ്രസിദ്ധീകരിച്ച ശേഷം, അവ സംബന്ധിച്ച എതിര്‍പ്പുകളും ക്ലെയിമുകളും ജനുവരി 18 വരെ അധികാരികള്‍ക്ക് സമര്‍പ്പിക്കാമെന്ന് ECI നേരത്തെ അറിയിച്ചു. ഒക്ടോബര്‍ 27-ന് ആരംഭിച്ച സംസ്ഥാനവ്യാപക പ്രചാരണത്തിന്റെ പരിശോധനാ ഘട്ടം 33 ജില്ലകളിലും 182 നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കിയതായി കമ്മീഷന്‍ അറിയിച്ചു.
Cricket
ഏഷ്യ കപ്പ്; ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ദുബൈയില്‍ നടന്ന സെമിയില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. മഴ കാരണം മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 139 റണ്‍സെടുത്തു. അതേസമയം ഫൈനലില്‍ ഇന്ത്യ പാകിസ്താനെയാണ് നേരിടാനുള്ളത്.
മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വിഹാന്‍ മല്‍ഹോത്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയത്തിലേക്ക് എത്തിച്ചത്. ആരോണ്‍ 49 പന്തില്‍ 58 റണ്‍സും മല്‍ഹോത്ര 45 പന്തില്‍ 61 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും (എട്ടു പന്തില്‍ ഏഴ്) വൈഭവ് സൂര്യവംശിയും (ആറു പന്തില്‍ ഒമ്പത്) വേഗത്തില്‍ മടങ്ങിയിരുന്നു. മൂന്നാം വിക്കറ്റില്‍ ആരോണും മല്‍ഹോത്രയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ആദ്യംതന്നെ പാളി. 28 റണ്‍സെടുക്കുന്നതിനിടെ ടീമിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ദുല്‍നിത് സിഗേര (1), വിരാന്‍ ചാമുദിത (19), കാവിജ ഗാമേജ് (2) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിമത് ദിന്‍സാരയും ചാമികയും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. പിന്നാലെ 29 പന്തില്‍ 32 റണ്‍സെടുത്ത ദിന്‍സാര പുറത്തായി. കിത്മ വിതനപതിരണ (7), ആദം ഹില്‍മി (1) എന്നിവരും പുറത്തായതോടെ ശ്രീലങ്ക ആറിന് 84 എന്ന നിലയിലേക്ക് വീണു.
ഏഴാം വിക്കറ്റില്‍ സെത്മിക സെനവിരത്നെയുമായി ചേര്‍ന്ന് സ്‌കോര്‍ 130 കടത്തി. ചാമിക 42 റണ്‍സെടുത്തും സെനവിരത്‌നെ 30 റണ്‍സെടുത്തും പുറത്തായി. പിന്നാലെ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ടിന് 138 റണ്‍സില്‍ പൂര്‍ത്തിയായി. ഇന്ത്യക്കായി ഹെനില്‍ പട്ടേലും കനിഷ്‌ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു.
india
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്; ബംഗളൂരു ബ്രാഞ്ചിൽനിന്ന് 80 കോടിയോളം രൂപ കാണാതായി
ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
മുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി റിപ്പോർട്ട്. ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.
ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള 2.7 കോടി രൂപ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി വ്യക്തമായി.
സംഭവത്തിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പിലേക്കാണ് കേസ് നീങ്ങുന്നതെന്ന് വിലയിരുത്തിയതോടെ അന്വേഷണം ബംഗളൂരു സിറ്റി പൊലീസിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
നവംബർ പകുതിയോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബാങ്ക് അറിയിച്ചു.
സ്ഥിരനിക്ഷേപത്തിനായി ഉപഭോക്താക്കൾ നൽകിയ പണം വ്യാജ ഒപ്പിട്ട രേഖകൾ ഉപയോഗിച്ച് ആർ.ടി.ജി.എസ് വഴി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപയുടെയും 50 ലക്ഷം, 25 ലക്ഷം രൂപയുടെയും ചെക്ക് ലീഫുകളാണ് ഉപഭോക്താക്കൾ നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.
സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളുടേതാണ് നഷ്ടപ്പെട്ട പണമെന്നും ഇതോടെ അവർ വലിയ ആശങ്കയിലാണെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതായും പൊലീസ് അന്വേഷണത്തിനും ആഭ്യന്തര അന്വേഷണത്തിനും ബാങ്ക് പൂർണ സഹകരണം നൽകുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
india
ഓൺലൈൻ ചൂതാട്ട ആപ്പുകൾ വഴി കോടികൾ; യൂട്യൂബറുടെ ആഡംബര ജീവിതം പുറത്ത്, ഇഡി റെയ്ഡിൽ വിലയേറിയ കാറുകൾ പിടിച്ചെടുത്തു
ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പും ചൂതാട്ട ആപ്പുകളും വഴി വൻതുക സമ്പാദിച്ച ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബർ അനുരാഗ് ദ്വിവേദിയുടെ ആഡംബര ജീവിതം ഇഡി നടത്തിയ റെയ്ഡിൽ പുറത്ത് വന്നു. ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്, ബിഎംഡബ്ല്യൂ സെഡ്4 എന്നിവയ്ക്കൊപ്പം ഫോർഡ് എൻഡവർ, മഹീന്ദ്ര താർ ഉൾപ്പെടെ നാല് ആഡംബര വാഹനങ്ങളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. നിലവിൽ ദുബായിൽ കഴിയുന്ന അനുരാഗ് ദ്വിവേദിക്ക് അനധികൃത ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം ‘സ്‌കൈ എക്‌സ്‌ചേഞ്ച്’ എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ ബെറ്റിംഗ് സൈറ്റുകൾ പ്രോത്സാഹിപ്പിച്ച അനുരാഗ്, അതിലൂടെ ലഭിച്ച വൻതുകകൾ ഹവാല ഇടപാടുകൾ വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപിച്ചുവെന്നും ഇഡി അറിയിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് ഇയാളും കുടുംബാംഗങ്ങളും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് ഹാജരാകാത്തതിനെ തുടർന്ന് ഇയാളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങി. ഇൻഫ്ലുവൻസർമാരുടെ മറവിൽ നടക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala2 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
india3 days agoശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
-
kerala2 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
