Connect with us

india

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിയമത്തിലൂടെ പഞ്ചായത്തുകളുടെ അധികാരം നഷ്ടപ്പെട്ടുവെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രം എല്ലാം തീരുമാനിക്കുകയും അതിന്റെ ദോഷഫലങ്ങള്‍ ഗ്രാമങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നീക്കത്തിനെതിരെ 45 ദിവസം നീളുന്ന ദേശവ്യാപക ക്യാംപയിന്‍ നടത്തും. ഇതിന് മുന്നോടിയായി എല്ലാ പി.സി.സി.കളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. ജനുവരി 21 മുതല്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലോക്ഭവനും മുന്നില്‍ ധര്‍ണകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ സംഖ്യയിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. വിബിജി റാം ജി ബില്‍ പിന്‍വലിക്കണമെന്നും പഴയ ബില്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

Published

on

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(2), 103(1) എന്നിവയും പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എം), 6 എന്നിവയും ചുമത്തി പൊലീസ് കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന രാജു, വീരു കാശ്യപ് എന്നിവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

ഓപ്പൺ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന സംശയവും അദ്ദേഹം അറിയിച്ചു.

സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പ്രതികൾ ഉണ്ടെന്ന വിവരം ലഭിച്ചു. പ്രദേശം വളഞ്ഞപ്പോൾ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തെന്നും, കാലിൽ വെടിവെച്ചാണ് ഇവരെ കീഴടക്കിയതെന്നും പൊലീസ് വ്യക്തമാക്കി. വെടിയേറ്റ പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിനും വ്യാപകമായ ആശങ്കക്കും കാരണമായിട്ടുണ്ട്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

ധർമ്മശാല കോളജ് വിദ്യാർഥിനി മരണം: പ്രതിയായ അധ്യാപകനു ഇടക്കാല ജാമ്യം

ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.

Published

on

ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 വയസ്സുള്ള കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.

സെപ്റ്റംബർ 18ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തതായും, തുടർന്ന് അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം നേരിട്ടതായും മരിച്ച പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സംഭവങ്ങൾ മൂലം മകൾ മാനസികമായി തകർന്നതായും ആരോഗ്യനില ഗുരുതരമായി മോശമായതായും പിതാവ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26നാണ് പെൺകുട്ടി മരിച്ചത്.

Continue Reading

india

താനെയിൽ വൻ മയക്കുമരുന്ന് വേട്ട; 2 കോടിയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.

Published

on

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 2 കോടി രൂപയിലധികം വിലമതിക്കുന്ന 638 കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.

ഒഡിഷയും തെലങ്കാനയും കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ താനെയെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് വിതരണ സംഘങ്ങൾ സജീവമാണെന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

നിയമവിരുദ്ധ മാർക്കറ്റിൽ രണ്ട് കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജനുവരി മൂന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Continue Reading

Trending