kerala
10 ലക്ഷം രൂപ തട്ടിയതായി പരാതി; ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി
കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.
കോതമംഗലം: ബിജെപി നേതാക്കാള്‍ 10,58,000 രൂപ തട്ടിയെടുത്ത പരാതിയില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.
ഓണ്‍ലൈന്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് ചേലാട് ആറ്റ്പുറത്ത് എ.എം.ജോര്‍ജിന്റെ മകന് ഉള്‍പ്പെട്ട പരാതി പരിഹരിക്കുന്നതിന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്, സെക്രട്ടറി ടി.എസ്. സുനിഷ് എന്നിവര്‍ പലപ്പോഴായി 10,58,000 രൂപ വാങ്ങി. കേസ് തീര്‍ക്കുന്നതിനായി സനല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് വഴിയാണ് ബി.ജെ.പി നേതാക്കള്‍ക്ക് പണം കൈമാറിയത്.
എന്നാല്‍ കേസ് തീര്‍പ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികയും ചെയ്ത സാഹചര്യത്തില്‍ ജോര്‍ജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നല്കി കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ബി.ജെ.പി സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ജനുവരി 16ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കൈയില്‍ പെട്രോളുമായി തിങ്കളാഴ്ച്ച രാവിലെ 10 ഓടെ ബി.ജെ.പി ഓഫീസിന് മുന്നില്‍ ജോര്‍ജും ഭാര്യ ജിന്‍സും ബന്ധുവും ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ എല്‍ദോസും എത്തിയത്. എല്‍ദോസാണ് പ്രശ്ന പരിഹാരത്തിന് ബി.ജെ.പി നേതൃത്വവുമായി ജോര്‍ജിനെ ബന്ധപ്പെടുത്തിയത്. ഇവര്‍ എത്തുമ്പോള്‍ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു മണിക്കൂറിലേറെ നേരും ഓഫീസ് പരിസരത്ത് കുത്തിയിരുന്ന ജോര്‍ജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
സമ്പത്ത് പണയപ്പെടുത്തിയും അയല്‍ക്കാരില്‍ നിന്ന് സ്വര്‍ണം കടം വാങ്ങിയുമാണ് ഇത്രയും തുക കണ്ടെത്തിയതെന്നും മാസംത്തോറും അര ലക്ഷത്തിലേറെ രൂപ പലിശ നല്കാന് മാത്രം കണ്ടെത്തേണ്ട സാഹചര്യമാണെന്നും ഇതിന് നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് ജോര്‍ജ് പറഞ്ഞു.
kerala
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വീണ്ടും പരോള്‍
രണ്ടുമാസം മുമ്പും രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. നേരത്തേയും പരോള്‍ ലഭിച്ച പത്താം പ്രതി രഞ്ജിത്തിനാണ് വീണ്ടും പരോള്‍. രണ്ടുമാസം മുമ്പാണ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നത്. നിലവില്‍ പീതാംബരന്, ഗിജിന്‍ എന്നീ പ്രതികള്‍ പരോളിലാണ്.
കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ.പീതാംബരന്, അഞ്ചാം പ്രതി ഗിജിനും പരോള്‍ അനുവദിച്ചിരുന്നു.15 ദിവസത്തേക്കാണ് ഇരുവര്‍ക്കും പരോള്‍ നല്‍കിയത്. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതരുടെ വാദം.
കേസിലെ പ്രതികള്‍ നേരത്തെയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
kerala
സിജെ റോയിയുടെ മരണം; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി ഹൈബി ഈഡന് എംപി
സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
ദില്ലി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്മാന് സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിച്ചു.
സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കേന്ദ്ര ഗവണ്മെന്റ് ഏജന്‍സികളുടെ നീണ്ട പീഡനം, നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡന് എംപി അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കിറ്റെക്സ് ഗാര്‍മെന്റസിന്റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടിയുടെ പ്രസിഡന്റുമായ ആള് എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. ഇത്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡന് പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
kerala
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം
ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സുധീഷ് കുമാറിനെ പ്രതിചേര്‍ത്ത രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതിനാല്‍ ഇന്ന് ജയില്‍ മോചിതനാകും.
ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും. ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍. വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.
തട്ടിപ്പിന് ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ സുധീഷ് അവസരം ഒരുക്കി. രേഖകളില്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി. പാളികള്‍ അഴിച്ചപ്പോള്‍ കമ്മീഷണറെ ഒഴിവാക്കി നിര്‍ത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരാരി ബാബു സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റിയുടെ കയ്യില്‍ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
-
News24 hours agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala24 hours agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala23 hours agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News1 day agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india22 hours agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News23 hours agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News1 day agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
-
News1 day agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
