Culture
ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും മോദിയുടെ ഉറക്കം കെടുത്തി അവിശ്വാസപ്രമേയം

ന്യൂഡല്‍ഹി: അതിജീവിക്കാന്‍ ശക്തിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ മോദി സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച എന്‍.ഡി.എ വിടുന്നതായി പ്രഖ്യാപിച്ച ടി.ഡി.പിയും അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികള്‍ക്ക് അത്രയും അംഗങ്ങളില്ലാത്തതിനാല്‍ അവിശ്വാസപ്രമേയം നോട്ടീസില്‍ അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്.
പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ആര്‍.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ സഖ്യം അവിശ്വാസപ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. അവിചാരിതമായുണ്ടായ പ്രതിപക്ഷ ഐക്യനിരക്ക് മുന്നില്‍ പതറിയ സര്‍ക്കാര്‍ വെള്ളിയാഴ്ച ബഹളം നിര്‍ത്താതെ പ്രമേയം ചര്‍ച്ചക്കെടുക്കില്ലെന്ന ന്യായം പറഞ്ഞ് സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച പ്രമേയത്തെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്ന അണ്ണാ ഡി.എം.കെ നിലപാട് മാറ്റുന്നതാണ് പിന്നീട് കണ്ടത്. അവിശ്വാസപ്രമേയം ആന്ധ്രാപ്രദേശിന്റെ മാത്രം പ്രശ്‌നവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ ഒ.പനീര്‍ശെല്‍വം അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോള്‍ കാവേരി നദീജലപ്രശ്‌നമുയര്‍ത്തി അണ്ണാ ഡി.എം.കെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തെലുങ്കാനയില്‍ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ടി.ആര്‍.എസ് അംഗങ്ങളും നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സ്പീക്കര്‍ ബഹളമെന്ന പഴയ കാരണം തന്നെ പൊടിതട്ടിയെടുത്ത് സഭാ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
അവിശ്വാസപ്രമേയത്തെ ഭയമില്ലെന്നും ജയിക്കാന്‍ സര്‍ക്കാറിന് കരുത്തുണ്ടെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കാതിരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഭൂരിപക്ഷം ഉറപ്പാക്കുമ്പോള്‍ തന്നെ സര്‍ക്കാറിനെതിരെ സഭയില്‍ ഉയരുന്ന എതിര്‍പ്പിന്റെ ശക്തി വര്‍ധിച്ചുവെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുന്നതിനെ മോദി ഭയക്കുന്നുണ്ട്. നിലവില്‍ അകാലിദള്‍, ജെ.ഡി.യു എന്നിവര്‍ മാത്രമാണ് മോദിയെ പിന്തുണക്കുന്ന പ്രധാന പാര്‍ട്ടികള്‍. ഇതില്‍ ജെ.ഡി.യു അവിശ്വാസപ്രമേയം വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. പ്രമേയത്തില്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമെന്നതടക്കം വാഗ്ദാനങ്ങളുടെ പെരുമഴയുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ സ്വന്തം ഘടകക്ഷികളെ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊട്ടിഘോഷിക്കപ്പെട്ട മോദി ഫാക്ടര്‍ ഇല്ലാതായിരിക്കുന്നു. ഭൂരിപക്ഷം നിലനിര്‍ത്തുമ്പോഴും അധികാരത്തില്‍ വന്നതിനെക്കാള്‍ ദുര്‍ബലമാണ് നിലവില്‍ എന്‍.ഡി.എയുടെ അവസ്ഥയെന്ന് അവിശ്വാസപ്രമേയം തെളിയിക്കും. അടുത്തമാസം നടക്കുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ സന്ദേശം തങ്ങള്‍ക്കെതിരായി വരുമെന്ന് ബോധ്യം മോദിക്കും അമിത് ഷാക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടുണ്ട് അവിശ്വാസപ്രമേയം മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തുന്നത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
kerala3 days ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity12 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 10 പേര്‍ക്കെതിരെ കേസ്