Video Stories
രാഷ്ട്രീയ മുഖവും മാറി; ക്യൂബ പുതിയ പാതയില്‍

കെ. മൊയ്തീന്‍കോയ
മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്ട്രോ 2006-ല്‍ സഹോദരന് റൗള്‍ കാസ്ട്രോ എന്നിവരുടെ ഭരണത്തിന്നാണ് കാനലിന്റെ (57) അധികാര പ്രവേശത്തോടെ അന്ത്യം കുറിക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായ ഈ ദ്വീപ് രാഷ്ട്രം മാറ്റത്തിന്റെ പാതയിലാണ്.
നിലവില്‍ വൈസ് പ്രസിഡണ്ടും എഞ്ചിനീയറുമായ കാനല്‍ അധികാരത്തിലെത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണാധികാരം കയ്യിലെടുക്കാന്‍ കാത്തിരിക്കണം. ഭരണം നിയന്ത്രിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ നേതൃത്വം റൗള്‍ കാസ്ട്രോ 2021 വരെ വഹിക്കും. അതേസമയം ക്യൂബ മാറ്റത്തിന്നായ് ദാഹിക്കുകയാണ്. ഇതിന്നകം ആറ് ലക്ഷം സ്വകാര്യ സംരംഭകര്‍ ആ രാജ്യത്തുണ്ടെന്ന് കാണുമ്പോള്‍ പഴയകാല കടുംപിടുത്തത്തിന് അയവ് വന്ന് തുടങ്ങിയെന്ന് വ്യക്തം. സാമ്പത്തിക സാമൂഹ്യ രംഗത്തും മാറ്റം പ്രകടം. വിപ്ലവ പാരമ്പര്യമില്ലാത്ത കാനല്‍ പ്രസിഡണ്ടാകുന്നതോടെ ചൈനയെ അനുകരിച്ച് ‘മുതലാളിത്ത സാമ്പത്തിക’ സമീപനം ക്യൂബയിലും ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഫിദല്‍ കാസ്ട്രോയെ ഉയര്‍ത്തിക്കാണിച്ച് പിടിച്ച് നിന്ന ക്യൂബയുടെ വിപ്ലവ വീര്യത്തിന് സമീപകാലം തളര്‍ച്ച തുടങ്ങിയിരുന്നതാണ്. ബരാക് ഒബാമ ഭരണകൂടം ക്യൂബയുമായി തന്ത്രബന്ധം പുനസ്ഥാപിക്കാന്‍ കൈകൊണ്ട തീരുമാനം വലിയ ആശ്വാസമാണ് ക്യൂബക്ക് ലഭ്യമായത്. 2014 ഡിസംബര്‍ 14ന് ഒബാമയും റൗള്‍ കാസ്ട്രോയും ചേര്‍ന്നാണ് സുപ്രധാന തീരുമാനത്തിന് വഴിയൊരുക്കിയത്. 1961ന് ശേഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചു. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയോടെ ഒറ്റപ്പെട്ടു കഴിഞ്ഞ ക്യൂബ പ്രതിസന്ധിയില്‍ കരകയറുന്നത് അമേരിക്കയുമായി ബന്ധം പുനസ്ഥാപിക്കപ്പെട്ടതോടെയാണ്.
1989-ല്‍ ബര്‍ലിന്‍ മതില് തകര്‍ത്ത് ജര്‍മ്മനികള്‍ ഐക്യപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിലുണ്ടായ തകര്‍ച്ചയുടെ പ്രത്യാഘാതം ക്യൂബന്‍ ഭരണത്തേയും പിടിച്ചുലച്ചു. 1991ല്‍ സോവ്യറ്റ് യൂണിയന് ലോക രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായതും കിഴക്കന്‍ യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ അതേവരെ അവരുമായി ക്യൂബ പുലര്‍ത്തിവന്ന സൗഹൃദം നഷ്ടമാക്കി. വ്യാപാര ബന്ധവും നിലച്ചു. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
1959-ലെ ക്യൂബന്‍ വിപ്ലവം അമേരിക്കന്‍ സാമ്രാജ്യ ശക്തിയെ ഞെട്ടിച്ചു. അമേരിക്കയുടെ പടിവാതില്ക്കല് തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം സഹിക്കാവുന്നതിലേറെയായി. 1962-ല്‍ അമേരിക്കന്‍ സൈന്യം ബേ ഓഫ് പിഗ്സ് ഉള്‍ക്കടല്‍ ഭാഗത്ത് ക്യൂബയെ അക്രമിച്ചുവെങ്കിലും കീഴടക്കാനാവാതെ പിന്‍വാങ്ങി. തുടര്‍ന്ന് നിരവധി അട്ടിമറിശ്രമങ്ങള്‍ ക്യൂബയില്‍ അരങ്ങേറി. അവയൊക്കെ പരാജയപ്പെട്ടു. ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ വരെ ശ്രമം നടന്നു.
1970 കളില്‍ അമേരിക്കന്‍ പത്രപ്രവര്ത്തകന് ജാക്ക് ആന്റേഴ്സണ് രേഖ സഹിതം വിവരം പുറത്തുവിട്ടതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. പ്രസിഡണ്ട് ഫോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്കി അത്തരം നീക്കം തടഞ്ഞു. അതിലിടക്ക് വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തി വന്ന നയതന്ത്ര നീക്കം വ്യാപകമാക്കി. അമേരിക്കന്‍ മേഖലയിലെ മുപ്പത് രാഷ്ട്രങ്ങളുടെ സംഘടനയായ അമേരിക്കന്‍ ഐക്യസംഘടന (ഒ.എ.എസ്) ക്യൂബയുമായി വ്യാപാര ബന്ധം വിഛേദിച്ചു. കരിമ്പിന് കൃഷിയായിരുന്നു 90 ശതമാനം വരുമാന മാര്‍ഗം. വിപ്ലവത്തിന് മുമ്പ് ഈ രംഗമാകെ (95 ശതമാനവും) കയ്യടക്കിയത് അമേരിക്കന്‍ കമ്പനികളായിരുന്നുവല്ലോ. പിന്നീട് വന്‍ തോതില്‍ ക്യൂബയില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തത് സോവ്യറ്റ് യൂണിയന് ആയിരുന്നു. (ഇപ്പോള്‍ റഷ്യയും ചൈനയും വ്യാപാര ബന്ധം ശക്തമാക്കിയിട്ടുണ്ട്.)
ലോക രാഷ്ട്രീയത്തിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ ക്യൂബ തയാറാവുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയെ പാരീസ് ഉടമ്പടിയിലൂടെ കയ്യടക്കിയ അമേരിക്ക അവരുടെ ഭാഗമാക്കി വെച്ചു. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരായ ഒളിപ്പോരിന്റെ അവസാനത്തില്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടു. ക്യൂബയുടെ ഒരു ഭാഗം ഇപ്പോഴും അമേരിക്കന്‍ കൈവശമാണ്. ഇവിടെയാണ് ലോകത്തെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ തടവറ- ഗാണ്ടിനാമോ. കാസ്ട്രോ ഭരണം ജനാധിപത്യ സമ്പ്രദായം അവസാനിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞു. പതിനായിരങ്ങള്‍ ക്യൂബന്‍ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ചു. തികച്ചും കമ്മ്യൂണിസ്റ്റ് സേച്ഛാധിത്യം. ഫിദല്‍ കാസ്ട്രോക്ക് ശേഷം സഹോദരനിലേക്ക് അധികാര കൈമാറ്റം. ഉത്തര കൊറിയയിലെ കിം കുടുംബ വാഴ്ചക്ക് സമാനമായ ഭരണം ക്യൂബയിലും ആവര്‍ത്തിക്കപ്പെട്ടു. ലോകം എമ്പാടും കൈക്കൊണ്ട സാമ്പത്തിക, സാമൂഹ്യ മാറ്റത്തില്‍ നിന്ന് ക്യൂബക്കും ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് റൗള്‍കാസ്ട്രോവിന്റെ പടിയിറക്കം. അധികാരത്തിന്റെ അവസാന വാക്ക് എന്ന നിലയില്‍ റൗള്‍ കാസ്ട്രോ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുമെങ്കിലും ലോകത്തിന് മുന്നില്‍ പുതിയൊരു ഭരണാധികാരി കാനല്‍ പ്രത്യക്ഷപ്പെടും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ചുള്ള ഭരണത്തെ ജനങ്ങള്‍ തിരസ്കരിച്ചു തുടങ്ങിയതിനാല്‍ ക്യുബന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ചൈനീസ് മാതൃക പിന്‍പറ്റേണ്ടിവരും.
വാണിജ്യ താല്‍പര്യത്തിന്നാണ് ചൈന മുന്‍ഗണന നല്‍കുന്നത്. പ്രത്യയശാസ്ത്രം അത് കഴിഞ്ഞ് മതിയെന്നാണ് ചൈനയുടെ സമീപനം. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അനുദിനം നയം മാറ്റുന്നു. ആണവ പദ്ധതികള്‍ അമേരിക്കയുടെ കാലിന് ചുവട്ടില്‍ അടിയറ പറയാന്‍ തയ്യാറായി കഴിഞ്ഞു. ആദ്യ പടിയായി 27ന് ദക്ഷിണ കൊറിയന്‍ ഭരണാധികാരിയുമായി ഉന്‍ ചര്‍ച്ച നടത്തുമെന്നാണ് തീരുമാനം. മെയ് മാസം ട്രംപുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണത്രെ. ക്യൂബന്‍ സാഹചര്യവും മാറുകയാണ്. അമേരിക്കയുമായി കൂടുതല്‍ അടുക്കാനും വ്യാപാരബന്ധം കൂടി പുനഃസ്ഥാപിക്കാനും പ്രസിഡണ്ട് കാനല്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഇനി അധികനാള്‍ ഇതിന് കാത്തിരിക്കേണ്ടിവരില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala21 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ