Culture
മോദി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അഛേദിന്‍’ പാഴ് വാക്കായി

ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: 2014 മെയ് 26നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യാ രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇന്നത്തെ ദിവസത്തോടെ നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ ഭരണഘടന സംവിധാനങ്ങളിലടക്കം വലിയ കോലാഹലങ്ങള്‍ക്ക് വഴി മരുന്നിട്ടു കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. മുന്‍പ് കഴിഞ്ഞു പോയ പ്രധാനമന്ത്രിമാരില്‍ നിന്ന് വിഭിന്നമായാണ് മോദി തന്റെ വ്യക്തി മുദ്ര രാജ്യത്ത് പതിപ്പിച്ചത്. വലിയ പ്രതീക്ഷകള്‍ രാജ്യത്തെ സാധാരണക്കാരന് നല്‍കിയാണ് മോദി അധികാരത്തിലേറിയത്. ചായക്കാരന്‍ പ്രധാനമന്ത്രി, പിന്നേക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ പൊതുമനസ്സിനെ തനിക്കനുകൂലമാക്കി മാറ്റാന്‍ മോദിയുടെ പിആര്‍ വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു.
വാഗ്ദാനങ്ങള്‍
നല്ലകാലം വരുമെന്ന മനോഹരമായ പ്രതീക്ഷയാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഷ്ടകാലം സമ്മാനിച്ചാണ് മോദി സര്‍ക്കാരിന്റെ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. 2014 പൊതുതിരഞ്ഞടുപ്പ് കാലത്തെ വാഗ്ദാനങ്ങളൊക്കെ വെറും പാഴ് വാക്കായി മാറി. അതിലേറ്റവും പ്രധാനപ്പെട്ടത് വിദേശ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണങ്ങള്‍ തിരിച്ചെത്തിക്കുമെന്നതായിരുന്നു. രാജ്യത്തെ ഓരോ പൗരന്റെ അക്കൗണ്ടിലേക്കും 15ലക്ഷം രൂപ എത്തുമെന്ന മോഹനവാഗ്ദാനമാണ് ദരിദ്രനാരായണന്‍മാരായ മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ക്ക് മുന്നില്‍ മോദി വച്ചത്. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ അങ്ങനെയൊരു വാഗ്ദാനം മോദി നല്‍കിയിട്ടില്ല എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ പ്രസ്താവിച്ചത്. കള്ളപ്പണക്കാരെ പിടിക്കാനന്ന പേരില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനം പരാജയമായെന്ന് വന്നപ്പോള്‍ രാഷ്ട്രീയ എതിരാളികളെ പഴിചാരി രക്ഷപ്പെടാനാണ് മോദി ശ്രമിച്ചത്. തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കണക്ക് പുറത്ത് വിടാന്‍ പോലും സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുള്ളറ്റ് ട്രെയിന്‍, പെട്രോള്‍ വില നിയന്ത്രണം, രാജ്യത്തെ ആഗോള സൈനിക-സാമ്പത്തിക ശക്തിയായി ഉയര്‍ത്തുക, പ്രതിവര്‍ഷം കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കും, രാജ്യം മൊത്തമായി ഏകീകൃത കാര്‍ഷിക വിപണി, ഗംഗാ ശുചീകരണം, നാണ്യപെരുപ്പം കുറക്കും, രാജ്യത്ത് പൂര്‍ണ്ണമായി വൈദ്യതി, കാശ്മീര്‍ പ്രത്യേക അവകാശങ്ങള്‍ നിര്‍ത്തലാക്കും തുടങ്ങിയ വാഗ്ദാനങ്ങളല്ലാം വാഗ്ദാനമായി മാത്രമൊതുങ്ങി. സ്വഛ്ഭാരത് അഭിയാന്‍, മെയ്ക് ഇന്‍ ഇന്ത്യ തുടങ്ങി സര്‍ക്കാറിന്റ ഫ്‌ളാഗ്ഷിപ്പ് പരിപാടികളല്ലാം ഉദ്ദേശിച്ച വിജയം കണ്ടില്ല. മെയ്ക് ഇന്‍ ഇന്ത്യ അമ്പേ പരാജയമായിരുന്നു.സ്വച്ച് ഭാരത് യജ്ഞത്തിനായി 0.4 ശതമാനം സെസ്സ് നടപ്പിലാക്കിയിട്ടും പദ്ധതി പരാജയമായി. രാജ്യത്തെ നികുതി സംവിധാനത്തെ ഉടച്ച് വാര്‍ത്ത് പുരോഗതിയിലെക്ക് നയിക്കുമെന്നവകാശപ്പെട്ട് കൊണ്ടു വന്ന ജിഎസ്ടി നടപ്പിലാക്കലിലെ അപാകതകള്‍ കാരണം സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കുകയാണുണ്ടായത്. അഴിമതിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലേറിയ മോദിയുടെ കണ്‍മുന്നിലൂടെയാണ് പൊതുമേഖല ബാങ്കുകളില്‍ നിന്ന് കോടികള്‍ കൊള്ളയടിച്ച് ചിലര്‍ രാജ്യം വിട്ടത്. ഫലത്തില്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും പിടിച്ചു നിന്ന ഇന്ത്യന്‍ ബാങ്കിംഗ് സെക്ടര്‍ ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ്.
വിവാദങ്ങള്‍
പ്രധാനപ്രതിപക്ഷ പാര്‍ട്ടിക്ക് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് സ്ഥാനം നല്‍കാതിരിക്കുക വഴി ജനാധിപത്യമര്യാദ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുതന്ന സന്ദേശം ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മോദി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള എക്‌സിക്യൂട്ടീവിന്റെ കയ്യേറ്റങ്ങള്‍ മോദി ഭരണകാലത്ത് തുടര്‍ക്കഥയായി. പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കി നീതിആയോഗ് സംവിധാനം കൊണ്ടുവന്നു. നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന വ്യാപക പരാതികള്‍ ഉയര്‍ന്നു. തിരഞ്ഞടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലടക്കം സര്‍ക്കാരും ഭരണകക്ഷിയും ഇടപെടുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ വലിയ ഗൗരവമുള്ളവായാണ്. വോട്ടിംഗ് മെഷീനില്‍ പോലും പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നിടത്തേക്കെത്തി കാര്യങ്ങള്‍. കര്‍ണ്ണാടക തിരഞ്ഞുടുപ്പ് തിയ്യതി കമ്മീഷന്‍ പുറത്ത് വിടുന്നതിനു മുന്‍പ് ബിജെപി സോഷ്യല്‍ മീഡിയ സെല്‍ അദ്ധ്യക്ഷന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്യസത്തിനു മങ്ങലേല്‍പ്പിച്ചു. ഗുജറാത്ത് തിരഞ്ഞടുപ്പില്‍ പരാജയം മണത്തപ്പൊള്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞടുപ്പ് വിജ്ഞാപനം വൈകിപ്പിച്ചു. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനത്തില്‍ തങ്ങള്‍ക്കനുകൂലമായി വിധിപറയാതിരുന്ന ജഡ്ജിയുടെ നിയമനം വൈകിപ്പിക്കുക, ജ്യൂഡീഷറിയെ മൂക്ക്കയറിടുന്ന തരത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരിക. ഒടുവിലായി സിവില്‍ സര്‍വീസ് പരീക്ഷഘടന മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. റാഫേല്‍ കുംഭകോണത്തിലൂടെ സര്‍ക്കാര്‍ അപകടത്തിലാക്കിയത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയാണ്.
കാശ്മീര്‍ പുകയുകയാണ്.തൊന്നൂറുകള്‍ക്ക ശേഷം ശാന്തമായ കാശ്മീര്‍ വിഘടനവാദം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചു. രാജ്യം പൂര്‍ണ്ണമായി വൈദ്യതീകരിച്ചു എന്ന് തട്ടിവിട്ട സര്‍ക്കാറിന് വിനയായി പിറ്റേന്ന് തന്നെ അത് പച്ചകള്ളമായിരുന്നന്ന വസ്തുത ദേശീയ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഇതിനൊക്കെ പുറമെ രാജ്യത്ത് വെത്യസത ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രൂത സൃഷ്ടിക്കുന്നതിനാണ് ഭരണപാര്‍ട്ടി തന്നെ ശ്രമിച്ചത്. ദലിത്-മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ വന്‍ തോതില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായി. വിദ്യഭ്യാസ രംഗം കുട്ടിച്ചോറയി. രാജ്യത്തെ പ്രധാന കലാലയങ്ങള്‍ വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന്റെ രുചിയറിഞ്ഞു. അവാര്‍ഡുകള്‍ മടക്കിനല്‍കാന്‍ പ്രശസ്തര്‍ തയ്യാറായി. അവാര്‍ഡ് ദാനചടങ്ങുകള്‍ പോലും പ്രതിഷേധ സംഗമങ്ങളായി മാറി. വ്യെക്തിനിയമങ്ങളില്‍ പോലും സര്‍ക്കാര്‍ കൈകത്തലുണ്ടായി.
2019ലെ
പൊതുതിരഞ്ഞടുപ്പ്
കര്‍ണ്ണാടകയില്‍ ദേശീയ പ്രതിപക്ഷനിര കുമാരസ്വാമിയുടെ സത്വപ്രതിജ്ഞ ചടങ്ങില്‍ ഒരുമിച്ച് കൈകള്‍ ആകാശത്തെക്കുയര്‍ത്തിയത് വരാനിരിക്കുന്ന മാഹാസഖ്യത്തിന്റെ സൂചനായണങ്കില്‍ മോദിക്ക് 2019 എളുപ്പമാവില്ല. തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളില്‍ ഉണ്ടായിരുന്നതും എന്നാല്‍ ആവനാഴിയിലെ അവസാന അസ്ത്രം കണക്കെ മോദി-അമിത്ഷാ കൂട്ടുകെട്ട് കരുതിവെച്ചതുമായ അയോധ്യ പ്രശ്‌നം പരാജയം മണത്താല്‍ ബിജെപി തിരഞ്ഞടുപ്പ് വിഷയമാക്കി ഉയര്‍ത്താന്‍ സാധ്യതകളേറയാണ്. വരാനിരിക്കുന്ന വര്‍ഷം മോദി സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം അതീവനിര്‍ണ്ണായകമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം
-
Film2 days ago
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala2 days ago
നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്