Culture
മോദി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അഛേദിന്‍’ പാഴ് വാക്കായി

ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: 2014 മെയ് 26നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യാ രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇന്നത്തെ ദിവസത്തോടെ നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ ഭരണഘടന സംവിധാനങ്ങളിലടക്കം വലിയ കോലാഹലങ്ങള്‍ക്ക് വഴി മരുന്നിട്ടു കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. മുന്‍പ് കഴിഞ്ഞു പോയ പ്രധാനമന്ത്രിമാരില്‍ നിന്ന് വിഭിന്നമായാണ് മോദി തന്റെ വ്യക്തി മുദ്ര രാജ്യത്ത് പതിപ്പിച്ചത്. വലിയ പ്രതീക്ഷകള്‍ രാജ്യത്തെ സാധാരണക്കാരന് നല്‍കിയാണ് മോദി അധികാരത്തിലേറിയത്. ചായക്കാരന്‍ പ്രധാനമന്ത്രി, പിന്നേക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ പൊതുമനസ്സിനെ തനിക്കനുകൂലമാക്കി മാറ്റാന്‍ മോദിയുടെ പിആര്‍ വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു.
വാഗ്ദാനങ്ങള്‍
നല്ലകാലം വരുമെന്ന മനോഹരമായ പ്രതീക്ഷയാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഷ്ടകാലം സമ്മാനിച്ചാണ് മോദി സര്‍ക്കാരിന്റെ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. 2014 പൊതുതിരഞ്ഞടുപ്പ് കാലത്തെ വാഗ്ദാനങ്ങളൊക്കെ വെറും പാഴ് വാക്കായി മാറി. അതിലേറ്റവും പ്രധാനപ്പെട്ടത് വിദേശ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണങ്ങള്‍ തിരിച്ചെത്തിക്കുമെന്നതായിരുന്നു. രാജ്യത്തെ ഓരോ പൗരന്റെ അക്കൗണ്ടിലേക്കും 15ലക്ഷം രൂപ എത്തുമെന്ന മോഹനവാഗ്ദാനമാണ് ദരിദ്രനാരായണന്‍മാരായ മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ക്ക് മുന്നില്‍ മോദി വച്ചത്. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ അങ്ങനെയൊരു വാഗ്ദാനം മോദി നല്‍കിയിട്ടില്ല എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ പ്രസ്താവിച്ചത്. കള്ളപ്പണക്കാരെ പിടിക്കാനന്ന പേരില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനം പരാജയമായെന്ന് വന്നപ്പോള്‍ രാഷ്ട്രീയ എതിരാളികളെ പഴിചാരി രക്ഷപ്പെടാനാണ് മോദി ശ്രമിച്ചത്. തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കണക്ക് പുറത്ത് വിടാന്‍ പോലും സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുള്ളറ്റ് ട്രെയിന്‍, പെട്രോള്‍ വില നിയന്ത്രണം, രാജ്യത്തെ ആഗോള സൈനിക-സാമ്പത്തിക ശക്തിയായി ഉയര്‍ത്തുക, പ്രതിവര്‍ഷം കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കും, രാജ്യം മൊത്തമായി ഏകീകൃത കാര്‍ഷിക വിപണി, ഗംഗാ ശുചീകരണം, നാണ്യപെരുപ്പം കുറക്കും, രാജ്യത്ത് പൂര്‍ണ്ണമായി വൈദ്യതി, കാശ്മീര്‍ പ്രത്യേക അവകാശങ്ങള്‍ നിര്‍ത്തലാക്കും തുടങ്ങിയ വാഗ്ദാനങ്ങളല്ലാം വാഗ്ദാനമായി മാത്രമൊതുങ്ങി. സ്വഛ്ഭാരത് അഭിയാന്‍, മെയ്ക് ഇന്‍ ഇന്ത്യ തുടങ്ങി സര്‍ക്കാറിന്റ ഫ്‌ളാഗ്ഷിപ്പ് പരിപാടികളല്ലാം ഉദ്ദേശിച്ച വിജയം കണ്ടില്ല. മെയ്ക് ഇന്‍ ഇന്ത്യ അമ്പേ പരാജയമായിരുന്നു.സ്വച്ച് ഭാരത് യജ്ഞത്തിനായി 0.4 ശതമാനം സെസ്സ് നടപ്പിലാക്കിയിട്ടും പദ്ധതി പരാജയമായി. രാജ്യത്തെ നികുതി സംവിധാനത്തെ ഉടച്ച് വാര്‍ത്ത് പുരോഗതിയിലെക്ക് നയിക്കുമെന്നവകാശപ്പെട്ട് കൊണ്ടു വന്ന ജിഎസ്ടി നടപ്പിലാക്കലിലെ അപാകതകള്‍ കാരണം സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കുകയാണുണ്ടായത്. അഴിമതിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലേറിയ മോദിയുടെ കണ്‍മുന്നിലൂടെയാണ് പൊതുമേഖല ബാങ്കുകളില്‍ നിന്ന് കോടികള്‍ കൊള്ളയടിച്ച് ചിലര്‍ രാജ്യം വിട്ടത്. ഫലത്തില്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും പിടിച്ചു നിന്ന ഇന്ത്യന്‍ ബാങ്കിംഗ് സെക്ടര്‍ ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ്.
വിവാദങ്ങള്‍
പ്രധാനപ്രതിപക്ഷ പാര്‍ട്ടിക്ക് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് സ്ഥാനം നല്‍കാതിരിക്കുക വഴി ജനാധിപത്യമര്യാദ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുതന്ന സന്ദേശം ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മോദി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള എക്‌സിക്യൂട്ടീവിന്റെ കയ്യേറ്റങ്ങള്‍ മോദി ഭരണകാലത്ത് തുടര്‍ക്കഥയായി. പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കി നീതിആയോഗ് സംവിധാനം കൊണ്ടുവന്നു. നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന വ്യാപക പരാതികള്‍ ഉയര്‍ന്നു. തിരഞ്ഞടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലടക്കം സര്‍ക്കാരും ഭരണകക്ഷിയും ഇടപെടുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ വലിയ ഗൗരവമുള്ളവായാണ്. വോട്ടിംഗ് മെഷീനില്‍ പോലും പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നിടത്തേക്കെത്തി കാര്യങ്ങള്‍. കര്‍ണ്ണാടക തിരഞ്ഞുടുപ്പ് തിയ്യതി കമ്മീഷന്‍ പുറത്ത് വിടുന്നതിനു മുന്‍പ് ബിജെപി സോഷ്യല്‍ മീഡിയ സെല്‍ അദ്ധ്യക്ഷന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്യസത്തിനു മങ്ങലേല്‍പ്പിച്ചു. ഗുജറാത്ത് തിരഞ്ഞടുപ്പില്‍ പരാജയം മണത്തപ്പൊള്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞടുപ്പ് വിജ്ഞാപനം വൈകിപ്പിച്ചു. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനത്തില്‍ തങ്ങള്‍ക്കനുകൂലമായി വിധിപറയാതിരുന്ന ജഡ്ജിയുടെ നിയമനം വൈകിപ്പിക്കുക, ജ്യൂഡീഷറിയെ മൂക്ക്കയറിടുന്ന തരത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരിക. ഒടുവിലായി സിവില്‍ സര്‍വീസ് പരീക്ഷഘടന മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. റാഫേല്‍ കുംഭകോണത്തിലൂടെ സര്‍ക്കാര്‍ അപകടത്തിലാക്കിയത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയാണ്.
കാശ്മീര്‍ പുകയുകയാണ്.തൊന്നൂറുകള്‍ക്ക ശേഷം ശാന്തമായ കാശ്മീര്‍ വിഘടനവാദം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചു. രാജ്യം പൂര്‍ണ്ണമായി വൈദ്യതീകരിച്ചു എന്ന് തട്ടിവിട്ട സര്‍ക്കാറിന് വിനയായി പിറ്റേന്ന് തന്നെ അത് പച്ചകള്ളമായിരുന്നന്ന വസ്തുത ദേശീയ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഇതിനൊക്കെ പുറമെ രാജ്യത്ത് വെത്യസത ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രൂത സൃഷ്ടിക്കുന്നതിനാണ് ഭരണപാര്‍ട്ടി തന്നെ ശ്രമിച്ചത്. ദലിത്-മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ വന്‍ തോതില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായി. വിദ്യഭ്യാസ രംഗം കുട്ടിച്ചോറയി. രാജ്യത്തെ പ്രധാന കലാലയങ്ങള്‍ വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന്റെ രുചിയറിഞ്ഞു. അവാര്‍ഡുകള്‍ മടക്കിനല്‍കാന്‍ പ്രശസ്തര്‍ തയ്യാറായി. അവാര്‍ഡ് ദാനചടങ്ങുകള്‍ പോലും പ്രതിഷേധ സംഗമങ്ങളായി മാറി. വ്യെക്തിനിയമങ്ങളില്‍ പോലും സര്‍ക്കാര്‍ കൈകത്തലുണ്ടായി.
2019ലെ
പൊതുതിരഞ്ഞടുപ്പ്
കര്‍ണ്ണാടകയില്‍ ദേശീയ പ്രതിപക്ഷനിര കുമാരസ്വാമിയുടെ സത്വപ്രതിജ്ഞ ചടങ്ങില്‍ ഒരുമിച്ച് കൈകള്‍ ആകാശത്തെക്കുയര്‍ത്തിയത് വരാനിരിക്കുന്ന മാഹാസഖ്യത്തിന്റെ സൂചനായണങ്കില്‍ മോദിക്ക് 2019 എളുപ്പമാവില്ല. തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളില്‍ ഉണ്ടായിരുന്നതും എന്നാല്‍ ആവനാഴിയിലെ അവസാന അസ്ത്രം കണക്കെ മോദി-അമിത്ഷാ കൂട്ടുകെട്ട് കരുതിവെച്ചതുമായ അയോധ്യ പ്രശ്‌നം പരാജയം മണത്താല്‍ ബിജെപി തിരഞ്ഞടുപ്പ് വിഷയമാക്കി ഉയര്‍ത്താന്‍ സാധ്യതകളേറയാണ്. വരാനിരിക്കുന്ന വര്‍ഷം മോദി സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം അതീവനിര്‍ണ്ണായകമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും