Connect with us

Video Stories

ഉമ്പായി: ഗസല്‍വഴികളിലെ വിസ്മയ സാന്നിധ്യം

Published

on

ഡോ. എം.കെ മുനീര്‍

ഗസലിന്റെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ സംഗീതപ്രതിഭയായിരുന്നു ഉമ്പായി. മലയാളത്തില്‍ ഗസല്‍ സാധ്യമാക്കിയ അദ്ദേഹം പാട്ടിന്റെ ലോകത്ത് ബദ്ധശ്രദ്ധനായിരുന്നു. ഗസലിന്റെ നിയമങ്ങള്‍ ഒട്ടും തെറ്റിക്കാതെയാണ് അദ്ദേഹം ഗാനങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്. ജീവിതത്തില്‍ നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിത്വമായിരുന്നു ഉമ്പായിയുടേത്. ദാരിദ്ര്യവും കഷ്ടപ്പാടും ചെറുപ്പകാല ജീവിതത്തില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. എങ്കിലും സംഗീതത്തിന്റെ വഴിയില്‍ സമ്പന്നനായിരുന്നു അദ്ദേഹം. പല ജോലികളും ചെയ്‌തെങ്കിലും അന്തിമമായി തന്റെ ലോകം സംഗീതമാണെന്ന് തിരിച്ചറിയുകയും അവിടേക്ക് തിരിച്ചെത്തുകയുമായിരുന്നു ഉമ്പായി. മെഹ്്തി ഹസന്‍ ആയിരുന്നു ഉമ്പായി ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്ന ഗായകന്‍. ഉമ്പായിയുടെ വീട്ടില്‍ മെഹ്്തി ഹസന്റെ ഫോട്ടോ മാത്രമെ തൂക്കിയിരുന്നുള്ളു.
ഒന്നരമാസം മുമ്പാണ് ഉമ്പായിയെ അവസാനമായി കണ്ടത്. അന്നദ്ദേഹം ഒന്നര മണിക്കൂര്‍ സംസാരിച്ചു. അദ്ദേഹം മാത്രമാണ് സംസാരിച്ചത്. ഞാന്‍ ശ്രോതാവായി. രോഗത്തിന്റെ കാര്യങ്ങളൊന്നും പറഞ്ഞില്ല. പറഞ്ഞത് മുഴുവന്‍ സംഗീതത്തിന്റെ വിശേഷങ്ങളായിരുന്നു. ജയകുമാറിന്റെ കവിതകള്‍ ഗസല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനെപറ്റിയാണ് സംസാരിച്ചത്. ഇനി ജയകുമാറിന്റെ കവിതകള്‍ പാടിയിട്ട് വേറെ കാര്യം എന്ന നിലയിലായിരുന്നു സംസാരം. അത് എന്റെ അഭിലാഷമാണ് എന്നദ്ദേഹം പറഞ്ഞു. അത്രയും സ്പിരിറ്റായിരുന്നു സംഗീതത്തിന്റെ കാര്യത്തില്‍.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട മെലഡികള്‍ ഗസല്‍ ആക്കി മാറ്റുകയെന്നത് ഉമ്പായിയുടെ മികച്ച സംഭാവനയായിരുന്നു എന്നു പറയേണ്ടിവരും. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ എന്ന ഗാനവും ഇന്ദ്രവല്ലരി പൂ ചൂടിവരും എന്ന പാട്ടും എത്ര ഹൃദ്യവും മനോഹരവുമായാണ് അദ്ദേഹം ആലപിച്ചത്! മലയാളികള്‍ക്ക് അതൊരിക്കലും മറക്കാനാവില്ല. ഞങ്ങളുടെ സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എവിടെക്കണ്ടാലും സൗഹൃദം പുതുക്കും. ചില ഗാനമേളകളില്‍ സദസ്സില്‍ ഞാനുണ്ടെങ്കില്‍ സ്റ്റേജിലേക്ക് വിളിക്കും. പിന്നെ പാടാന്‍ ആവശ്യപ്പെടും. സുറുമയെഴുതിയ മിഴികളെ… എന്ന ഗാനം യൂസഫലി കേച്ചേരിയുടെ സാന്നിധ്യത്തില്‍ ഉമ്പായിയും ഞാനും പാടിയിട്ടുണ്ട്. കുറച്ച് ഞാന്‍ പാടും ബാക്കി ഉമ്പായിയും. ഇത്തരത്തില്‍ സൗഹൃദം മുന്നോട്ട് പോകുമ്പോഴാണ് ഗസല്‍ എഴുതാന്‍ ഉമ്പായി എന്നെ നിര്‍ബന്ധിച്ചത്. ടി.എന്‍ പ്രതാപന്‍, ബിനോയ് വിശ്വം എന്നിവരാണ് എന്നോടൊപ്പം പാട്ടെഴുതാന്‍ ഉണ്ടായിരുന്നത്. എട്ടു പാട്ടുകളാണ് ആ ആല്‍ബത്തില്‍ ഉണ്ടായിരുന്നത്. രണ്ടെണ്ണം എന്റേതായിരുന്നു. ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ ആണ് ആല്‍ബം പുറത്തിറക്കിയത്. ആ പാട്ടുകള്‍ യുട്യൂബിലും മറ്റും ഇപ്പോഴും ആളുകള്‍ കേട്ടുകൊണ്ടിരിക്കുന്നു.
ഹാര്‍മോണിയം ഉമ്പായിക്ക് കേവലം ഒരു സംഗീതോപകരണം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ഹാര്‍മോണിയം ഇല്ലാതെ തനിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. സ്വരസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ ഹാര്‍മോണിയം കൂടെയുണ്ടാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഗസല്‍ എന്നു കേള്‍ക്കുമ്പോള്‍ ഉറുദുവിലുള്ള വിഷാദ, പ്രണയഗാനങ്ങളാണ് നമുക്ക് ഓര്‍മവരിക. എന്നാല്‍ അത്രയും വൈകാരികമായി തന്നെ മലയാള ഗസലും അനുഭവിപ്പിക്കുന്നതില്‍ ഉമ്പായി വിജയിച്ചു. രോഗത്തിന്റെ പീഢകള്‍ തളര്‍ത്തുമ്പോഴും അദ്ദേഹം തിരിച്ചുവരവ് ആഗ്രഹിച്ചു. സംഗീതലോകത്ത് ഇനിയും ഏറെ ചെയ്യാനുണ്ട് എന്ന ഉറച്ച ചിന്തയായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാവണം സുഹൃത്തുക്കളോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും അദ്ദേഹം സംഗീതത്തെപറ്റി മാത്രം വാതോരാതെ സംസാരിച്ചത്. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു ഈ കലാകാരന്‍. ഉമ്പായിയുടെ ഗസലുകള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending