News
പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍; ഏഴില്‍ ആറും പ്രവര്‍ത്തനരഹിതമെന്ന് റിപ്പോര്‍ട്ടുകള്‍
കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്.
ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍ ആളും വിമാനവുമില്ലാത്ത അവസ്ഥയിലാണ്.
2021ന് ശേഷം ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിലാണ് ആറെണ്ണവും ഏറെക്കുറെ പ്രവര്‍ത്തനരഹിതമായത്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്. 2021 ഒക്ടോബര്‍ 20നാണ് കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അടുത്ത മാസം വിമാന സര്‍വീസുകള്‍ ആരംഭിച്ചു. എന്നാല്‍ 2023 നവംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.
മറ്റ് എയര്‍പോര്‍ട്ടുകളെല്ലാം 2024 മാര്‍ച്ചിലാണ് ഉദ്ഘാടനം ചെയ്തത്. അസംഗഢ്, ചിത്രകൂട് വിമാനത്താവളങ്ങള്‍ ഒമ്പത് മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. മൊറാദാബാദ് വിമാനത്താവളമാകട്ടെ വെറും മൂന്ന് മാസമായപ്പോഴേക്കും അടച്ചു. അലിഗഢ് വിമാനത്താവളത്തിന്റേതും സമാന അവസ്ഥയാണ്. ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
കുശിനഗര്‍ വിമാനത്താവളത്തില്‍ ആദ്യഘട്ടങ്ങളില്‍ നിരവധി വിമാനങ്ങള്‍ വരുന്ന അവസ്ഥയുണ്ടായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഒരു മാസം 54 വിമാനങ്ങള്‍ വരെ കുശിനഗര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു, എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം അത് വെറും ആറ് വിമാനങ്ങളായി. അടുത്ത മാസമായപ്പോഴേക്കും, അടുത്ത വര്‍ഷങ്ങളിലും അത് പൂജ്യമായി. കോടികളാണ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനായി അധികൃതര്‍ പൊടിച്ചത്. എന്നിട്ടും വിമാനത്താവളം അടച്ചിടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
News
വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
സംഭവത്തില്‍ കൊലപാതകമെന്ന സംശയമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി: വൈറ്റില ഫ്ലൈഓവറിന് സമീപം റെയില്‍വേ ട്രാക്കിനരികില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകമെന്ന സംശയമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.
ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത ഒഴിഞ്ഞ ട്രാക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു.
News
വലിയങ്ങാടി അപകടം; കെട്ടിടം ‘അണ്‍ഫിറ്റ്’ എന്ന് കണ്ടെത്തിയത് 2024ല്‍
മരിച്ചവരോടുള്ള ആദരസൂചകമായി നാളെ രാവിലെ 10 മണിവരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കോഴിക്കോട്: വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ല്‍ തന്നെ കോര്പറേഷന് എഞ്ചിനിയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. കെട്ടിടം ‘അണ്‍ഫിറ്റ്’ എന്ന റിപ്പോര്‍ട്ട് ധനകാര്യ വിഭാഗത്തിന് കൈമാറിയതിന്റെ രേഖകള്‍ പുറത്തുവന്നു.
റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി 2025 ഫെബ്രുവരിയില്‍ ധനകാര്യ കമ്മറ്റി കെട്ടിടം പുനര്‍ലേലം ചെയ്യരുതെന്ന് തീരുമാനിച്ചതായും വിവരങ്ങള്‍ പറയുന്നു.
ഈ തീരുമാനം മറികടന്നാണ് കടമുറികള്‍ വാടകയ്ക്ക് നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ് കെട്ടിടം പൊളിക്കല്‍ വൈകിപ്പിച്ചതെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ ഒ. സദാശിവന് ഇന്ന് മാധ്യമങ്ങളെ കാണും.
അപകടത്തില്‍ നാല് പേര്‍ക്കാണ് ജീവന് നഷ്ടമായത്. അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷറഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കോര്‍പറേഷന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോര്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
മരിച്ചവരോടുള്ള ആദരസൂചകമായി നാളെ രാവിലെ 10 മണിവരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
ചോദ്യം ചെയ്യലില്‍ പ്രതിക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി അയ്യന്‍കുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മല്‍പുറത്ത് വീട്ടില്‍ അജില്‍ വിനോദ് (29) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.
അശോകപുരത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതി, ഹോട്ടലില്‍ സ്ഥിരമായി എത്തിക്കൊണ്ടിരുന്ന പതിനേഴുകാരിയുമായി പരിചയം സ്ഥാപിച്ചു. പിന്നീട് സ്നേഹം നടിച്ച് പെണ്‍കുട്ടിയെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് വീണ്ടും ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിക്ക് പ്രതി അരയിടത്തുപാലത്ത് താമസ സൗകര്യം ഏര്‍പ്പെടുത്തി. അവിടെ നിന്ന് രാത്രികളില്‍ പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡനം തുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നാലുമാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരം അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലാണെന്ന് കണ്ടെത്തിയതോടെ കേസ് അവിടെ കൈമാറി. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ. എന്‍. ലീല എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച പാളയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പ്രതിക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
