Video Stories
കേരള പൊലീസിലെ ആദ്യത്തെ സംഘിയല്ല സെന്‍കുമാര്‍, അവസാനത്തേതും

ബച്ചു മാഹി
സെന്‍കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം എന്ന് ഇപ്പോള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ സംഭവങ്ങള്‍. നല്ലത്.
സെന്‍കുമാര്‍ എത്രമാത്രം കൊടിയ വിഷം ആയിരുന്നു / ആണ് എന്ന് സ്വയം വെളിപ്പെടുത്തുമ്പോഴും, കേരളാ പൊലീസിലെ ആദ്യത്തെ സംഘിയല്ല അയാള്‍; അവസാനത്തേതും.
എം.എല്‍.എമാര്‍ ഉള്‍പ്പെടെ കേട്ട് സാക്ഷ്യം പറഞ്ഞ ‘ഐ വാണ്ട് ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബസ്റ്റാര്‍ഡ്സ്’ എന്ന് വയര്‍ലെസ്സിലൂടെ ആക്രോശിച്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയെ കൊന്നുതള്ളാന്‍ ഉത്തരവിട്ട അന്നത്തെ പാലക്കാട് ഐ.ജി രമണ്‍ ശ്രീവാസ്തവ എന്ന ഗോസായി സംഘി പിന്നീട് കേരള ഡി.ജി.പിയും സര്‍വീസില്‍ നിന്ന് വിരമിച്ചതില്‍പ്പിന്നെ, ഇപ്പോള്‍ ആഭ്യന്തരവകുപ്പ് ഉപേദേശിയുമാണ്.
ഇശ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ & കമ്പനിയെ രക്ഷിച്ചെടുക്കാന്‍ അവള്‍ക്ക് ലഷ്കര്‍ ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുത്ത മാന്യദേഹമാണ് ഇപ്പോഴത്തെ ഡി.ജി.പി ബെഹ്റ. ജനുവരി മൂന്നിന്റെ ഹര്‍ത്താലില്‍ സംഘികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി പോലീസിനെ വിന്യസിക്കാതിരുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ ബാന്ധവങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നു.
പോലീസ് സേനയില്‍ അടിവേരുകള്‍ ആഴ്ത്തിയ ഹിന്ദുത്വ എലമെന്റ് മൂര്‍ത്തമായ ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ റിസീവിംഗ് എന്‍ഡില്‍ ഉള്ളത് സേനയിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത മുസ്ലിം, ദലിത് വിഭാഗങ്ങളും. വിവേചനം ഇല്ലാതാക്കാന്‍ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് (അഫിര്‍മേറ്റീവ് ആക്ഷന്‍) രാഷ്ട്രീയതലത്തില്‍ നടപടികള്‍ ആവശ്യമാണ്. കൂടാതെ, കഴിഞ്ഞ ഒരു മുപ്പത് വര്‍ഷത്തെയെങ്കിലും ഹിന്ദുത്വ ഡിറ്റാച്ച്ഡ് ആയ നീതിമതികളെക്കൊണ്ടുള്ള ഒരു ജുഡീഷ്യല്‍ ഓഡിറ്റ് അത്യന്താപേക്ഷിതമാണ് താനും. ഭാവിയിലെയും ഏതെങ്കിലും സമൂഹത്തോട് മുന്‍വിധിയോടെയുള്ള നീക്കങ്ങള്‍ക്ക് തടയിണ തീര്‍ക്കുകയും വേണം.
ഒരു ജനാധിപത്യക്രമത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനരഹിതമായ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള മിനിമം കാര്യങ്ങള്‍ ആണിവ. പക്ഷേ, സവര്‍ണ പ്രീണനം മാത്രം അജന്‍ഡയാക്കി വെച്ചിരിക്കുന്ന ഭരണപ്രതിപക്ഷക്കാരില് നിന്ന് ഇവയൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല എന്ന ദുഃഖസത്യം അവശേഷിക്കുന്നു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍