Connect with us

News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗവില്‍ അടിയന്തിര ലാന്‍ഡിങ്

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

ദില്ലിയില്‍ നിന്ന് ബഗ്‌ദോഗ്രയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലഖ്നൗ വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കി.ഇന്‍ഡിഗോയുടെ 6E 6650 നമ്പര്‍ വിമാനത്തിന്റെ ശുചിമുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ ടിഷ്യു പേപ്പറിലാണ് ബോംബ് ഭീഷണി കുറിപ്പ് ഉണ്ടായിരുന്നത്. ‘BOMB’ എന്ന വാക്ക്  ടിഷ്യു പേപ്പറില്‍ എഴുതിയിരുന്നതെന്നാണ് വിവരം.

രാവിലെ 8:46ന് ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം 9:17ന് ലഖ്നൗവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിവരം ലഭിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡും സിഐഎസ്എഫ് സംഘവും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചു. പരിശോധനയില്‍ വിസ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നതിനാലാണ് മുന്‍കരുതല്‍ നടപടിയായി വിമാനം തിരിച്ചിറക്കിയതെന്ന് ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും മാറ്റിയാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

64 -മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍

മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം.

Published

on

തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്വര്‍ണക്കപ്പ് കിരീടം സ്വന്തമാക്കി കണ്ണൂര്‍. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചത്. മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്.

1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്.

 

Continue Reading

kerala

നാല് വയസുകാരന് മര്‍ദനം; അങ്കണവാടി അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍

കോഴിക്കോട്  മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി.

Published

on

കോഴിക്കോട്: അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മര്‍ദിച്ചതായി പരാതി. കോഴിക്കോട്  മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശില്‍പ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. രക്ഷിതാക്കള്‍ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നല്‍കി. അതേസമയം, കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

 

Continue Reading

kerala

‘തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാന്‍ വരേണ്ട’; രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍

സുരേഷ് ഗോപി ജനിച്ചതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

Published

on

തിരുവനന്തപുരം: ‘തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാന്‍ വരേണ്ട’; രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എന്‍എസ്എസ് പരമാധികാര സഭയില്‍ വന്നത് ആരോടും ചോദിക്കാതെയാണ്. അയാള്‍ തൃശ്ശൂര്‍ പിടിച്ച പോലെ എന്‍എസ്എസ് പിടിക്കാന്‍ വരണ്ട എന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

Continue Reading

Trending