Connect with us

kerala

ബ്രഹ്മപുരം തീപിടുത്തം; അലംഭാവം തുടരാനാണ് ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും: ഉമ തോമസ്

കഴിഞ്ഞ തീപിടുത്തം ഉണ്ടായ ശേഷം അടിയന്തരമായി സ്ഥാപിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സിസിടിവി ക്യാമറകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

Published

on

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഇപ്പോള്‍ വീണ്ടും തീപിടുത്തം ഉണ്ടായത് ഏറെ ആശങ്ക ഉളവാക്കുന്നുവെന്ന് എംഎല്‍എ ഉമ തോമസ്. സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.മാര്‍ച്ച് 1ന് ഉണ്ടായ തീപിടുത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ അതേ നിസ്സംഗത ഇത്തവണയും തുടരുകയാണ് എംഎല്‍എ കുറ്റപ്പെടുത്തി.

ഇത്രയും സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും ഹൈകോടതി ഇടപെടല്‍, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനും, നാടിനും വരാന്‍ ഇരിക്കുന്ന തലമുറക്കും ഒരു വിലയും കല്പിക്കാത്ത ഭരണകൂടം എന്താണ് ഉദ്ദേശിയ്ക്കുന്നത്? എന്ത് അടിയന്തിര സാഹചര്യം നേരിടാനും സജ്ജമായിരിയ്‌ക്കേണ്ട പ്ലാന്റില്‍ ഉള്ള 2 ഫയര്‍ എഞ്ചിനുകളില്‍ ഒന്നില്‍ വെള്ളം ഇല്ലാത്ത അവസ്ഥയാണ്, മറ്റൊന്നില്‍ ഡ്രൈവറും ഇല്ല..! അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തീപിടുത്തം ഉണ്ടായ ശേഷം അടിയന്തരമായി സ്ഥാപിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സിസിടിവി ക്യാമറകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല, ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മന്റ് ചെയര്‍മാന്‍ ആയ കളക്ടര്‍ പോലും ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല അവര്‍ പറഞ്ഞു.

വാര്‍ത്ത അറിഞ്ഞ ഉടന്‍ ഉമ തോമസ് ബ്രഹ്മപുരതെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത് ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്, കഴിഞ്ഞ തവണ ഉണ്ടായ അതേ അലംഭാവം തുടരാനാണ് ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഓര്‍മിപ്പിയ്ക്കുന്നു അവര്‍ ഓര്‍മിപ്പിച്ചു.

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; 9 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Trending