Culture
ചെര്‍ക്കളം: ലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായം: ഇ.ടി മുഹമ്മദ് ബഷീര്‍

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പ്ി ലോക്‌സഭ
മുസ്ലീംലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു ചെര്‍ക്കളം അബ്ദുള്ള. ഏകദേശം ആറര പതിറ്റാണ്ടുകളോളം വളരെ അടുത്ത് ഹൃദയബന്ധം പുലര്‍ത്തി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഞാനും ചെര്‍ക്കളവും.രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയായി കാണാന്‍ കഴിയുക നിശ്ചയധാര്‍ഢ്യവും ധൈര്യവുമാണ്. ചെര്‍ക്കളം ഏത് കാര്യം ഏറ്റെടുത്താലും അത് ധൈര്യസമേതം ചെയ്ത് പൂര്‍ത്തിയാക്കാനുള്ള ഒരു ത്രാണി സര്‍വ്വ ശക്തന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ടൈം മാനേജ്‌മെന്റ് ഇപ്പോള്‍ നമ്മള്‍ വളരെ ശാസ്ത്രീയമായി പറയുന്ന ഇവന്റ് മാനേജ്‌മെന്റ് , ടൈം മാനേജ്‌മെന്റ് എത്രയോ കാലമായി കൃത്യമായി നടത്തുന്ന ആളായിരുന്നു അദ്ദേഹം. ചെര്‍ക്കളത്തിന്റെ ടൈം മാനേജ്‌മെന്റ് വളരെ കൃത്യമാണ്. അദ്ദേഹം ഒരു പരിപാടി വെച്ചാല്‍ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കും. ഞാന്‍ അദ്ദേഹം വിളിച്ച ഒരുപാട് പരിപാടികളില്‍ പങ്കെടുത്ത ആളാണ്. 1965 മുതല്‍ പല രംഗത്തും അദ്ദേഹവുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് പ്രത്യേകിച്ച് ടഠഡ വിന്റെ കാര്യത്തില്‍. ആ കാലഘട്ടത്തിലൊക്കെ അദ്ദേഹത്തിന്റെ ഓരോ സംഗതികളും നടത്തിയെടുക്കുന്ന കാര്യത്തില്‍ അത് ചെര്‍ക്കളത്തെ ഏല്‍പിച്ചാല്‍ ചെര്‍ക്കളം ഭംഗിയായി നടത്തിയിട്ടുണ്ടാകും അതിന് ഒരു വിദഗ്ധനും വേണ്ട. അത്തരം കാര്യങ്ങളില്‍ ശാസ്ത്രീയമായി ഇത് ചെയ്യുന്ന ആളുകളെക്കാള്‍ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നെ എനിക്ക് സ്മരിക്കാനുള്ള ഒരു കാര്യം ഞാനും ചെര്‍ക്കളവും ഒന്നിച്ച് പ്രധാനമായ ഒരു കാര്യത്തിനായി ഒന്നര മാസത്തോളം ബോംബെയില്‍ ജോലി ചെയ്തിട്ടുണ്ട്. കുവൈറ്റ് യുദ്ധം ഉണ്ടായ സമയത്ത് നമ്മുടെ നാട്ടുകാര്‍ അവിടെ നിന്ന് ഒരു രക്ഷയുമില്ലാതെ പോരുന്ന സമയത്ത് ബോംബെയില്‍ അവരെ സ്വീകരിച്ച് നാട്ടിലേക്ക് അയക്കുന്നത് വരെ വിശ്രമിക്കാനും ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്താനുമായി പാര്‍ട്ടി തീരുമാനം എടുത്ത് അത് ഓര്‍ഗനൈസ് ചെയ്യുന്നതിനായി ചെര്‍ക്കളത്തെയും എന്നെയുമാണ് നിയോഗിച്ചത്. എത്ര സാമര്‍ത്ഥ്യത്തോടെയാണ് ചെര്‍ക്കളം ആ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്ന് അത്ഭുതത്തോടെ ഞാന്‍ നോക്കിയ സംഗതിയാണ്. ഞങ്ങളെ ഏല്‍പിച്ച കാര്യങ്ങള്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. എല്ലാം നഷ്ടപ്പെട്ട് വരുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു അത്. അതോടൊപ്പം തന്നെ ഞാന്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം ചെര്‍ക്കളം പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നൂതന ആശയങ്ങള്‍ കൊണ്ട് വന്നിരുന്നു. ദാരിദ്ര നിര്‍മാര്‍ജനത്തിനായി സ്ത്രീകളുടെ കൂട്ടായ്മ, അയല്‍കൂട്ടങ്ങള്‍ , സ്വയം സഹായം സംഘങ്ങള്‍, കുടുംബശ്രീ എന്നീ ആശയങ്ങളുടെ ഉപജ്ഞാതാവ് ചെര്‍ക്കളമായിരുന്നു. പഞ്ചായത്ത് വകുപ്പ് വളരെ നന്നായി കൈകാര്യം ചെയ്തു അദ്ദേഹം. എങ്ങനെ പഞ്ചായത്ത് വകുപ്പിന് പുതിയ ഒരു മുഖം നല്‍കുവാന്‍ കഴിയും എന്നതിനെ കറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത് വലയം വളരെ വലുതായിരുന്നു. അതോടൊപ്പം തന്നെ മറ്റൊരു കാര്യം വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ മഞ്ചേശ്വരം കണ്ടിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് ഒരു കോട്ട പോലെ കാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു ലോകത്തോട് വിട പറയാന്‍ പോകുകയാണെന്ന് ആ സമയത്ത് പോലും ഞങ്ങളുടെ കൈപിടിച്ച് ശക്്തനായിട്ട്്് അദ്ദേഹം നിന്നു . അദ്ദേഹത്തിന്റെ കഴിവുുകള്‍ ചെറുതായിട്ട് കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചടുലത വിസ്മരിക്കാന്‍ കഴിയാത്ത കാര്യമാണ്. അങ്ങനെതന്നെയായി ജീവിതം മുഴുവനും. ചരിത്രത്തില്‍ ഒരുപാട് ഓര്‍മപ്പെടുത്തലുകള്‍ ഉണ്ട്. ചെര്‍ക്കളത്തിന്റെതായിട്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
ആര്യാടന് ഷൗക്കത്ത് മുന്നേറുന്നു; ആദ്യ ലീഡ് യുഡിഎഫിന്