Culture
എക്‌സിറ്റ്‌പോളുകള്‍ തട്ടിപ്പോ?

അബ്ദുല്‍ റഷീദ്
‘എക്‌സിറ്റ്‌പോളുകള്‍ നിരോധിക്കണം’ എന്നു തുടങ്ങി ‘ഇത് ബിജെപിക്കാര്‍ എഴുതി കൊടുത്ത കണക്കാണ്’ എന്നുവരെയുള്ള വിലാപങ്ങള്‍ എഫ്ബിയില്‍ കാണുന്നു. വിചിത്രമായ ഗൂഡാലോചനാ സിദ്ധാന്തങ്ങളും.
മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ.
നമ്മുടെ ആഗ്രഹമല്ല എക്‌സിറ്റ് പോളിലും സര്‍വേയിലും കാണുക. ഭൂരിപക്ഷം വോട്ടറുടെ മനോഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുക. അതുകൊണ്ടുതന്നെ, നിരാശകളും ആരോപണങ്ങളും സ്വാഭാവികമാണ്.
കുറച്ചുനാള്‍ മുന്‍പ് ‘ദ ഹിന്ദു’വിന് വേണ്ടി സി എസ് ഡി എസ് ലോക് നീതി നടത്തിയ അഭിപ്രായ സര്‍വേ വന്നിരുന്നു. കേന്ദ്ര ഭരണത്തിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി ശക്തമായ ബിജെപി വിരുദ്ധ നിലപാട് പോയ അഞ്ചു വര്‍ഷവും എടുത്ത ഹിന്ദുവിന്റെ സര്‍വേ പക്ഷേ, മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. ‘ഹിന്ദു’ സര്‍വേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതാണ് വസ്തുതയും നിലപാടും തമ്മിലുള്ള അന്തരം.
ബൂത്തില്‍ വോട്ടു ചെയ്തിറങ്ങുന്ന വോട്ടറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് എക്‌സിറ്റ് പോളുകളില്‍ തയാറാക്കുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍നിന്ന് എക്‌സിറ്റ് പോളിനുള്ള വ്യത്യാസവും അതുതന്നെ.
എങ്കിലും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ സീറ്റെണ്ണത്തില്‍ കണിശമായ കൃത്യത പുലര്‍ത്തുമെന്ന് കരുതേണ്ടതില്ല. ചില സംസ്ഥാനങ്ങളില്‍ പ്രവചനങ്ങള്‍ അപ്പടി തെറ്റുകയും ചെയ്‌തേക്കാം. എങ്കിലും ആ പോളുകളില്‍ പ്രതിഫലിക്കുന്ന ദേശീയ പൊതുവികാരം യാഥാര്‍ഥ്യമാകാനാണ് സാധ്യത. ഇന്നലത്തെ എക്‌സിറ്റ് പോളുകളെ സംബന്ധിച്ചാണെങ്കില്‍, സീറ്റെണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും പോളുകള്‍ ഒറ്റ സ്വരത്തില്‍ പറയുന്നതുപോലെ, എന്‍ഡിഎ അധികാരം തുടരാനാണ് എല്ലാ സാധ്യതയും.
ഇന്ത്യപോലെ സങ്കീര്‍ണ്ണമായ പ്രദേശികതകള്‍ ഉള്ള ഒരിടത്ത് അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും വഴി കൃത്യമായ തെരഞ്ഞെടുപ്പ് ഫലപ്രവചനം എളുപ്പമല്ല. എങ്കിലും സൂക്ഷ്മമായ ശാസ്ത്രീയ രീതികള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകനിലവാരമുള്ള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിഴവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പ്രധാന തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയിലെ മികച്ച ഏജന്‍സികള്‍ കാര്യമായ തെറ്റില്ലാതെ പ്രവചിച്ചിട്ടുണ്ട്. അപ്പാടെ പിഴച്ചത് 2004 ല്‍ മാത്രമാണ്. അതൊരു പാഠവുമായിരുന്നു.
അഭിപ്രായ സര്‍വേകള്‍ മാധ്യമ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നതല്ല. അതില്‍ വിദഗ്ദ്ധരായ ഏജന്‍സികളെ ഏല്‍പ്പിച്ചു ചെയ്യിക്കുന്നതാണ്.
കാരണം തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം മാധ്യമ പ്രവര്‍ത്തനവുമായി ബന്ധമുള്ളത് എങ്കിലും തികച്ചും വേറിട്ട മറ്റൊരു വിവര ശേഖര രംഗമാണ്. അതിനു ആ മേഖലയില്‍ വിദഗ്ദ്ധര്‍ ആയവര്‍ വേണം. മതിയായ സാമ്പിള്‍ സൈസ്, കൃത്യമായ വിവര ശേഖരണം, ശരിയായ സര്‍വേ സമയം, ശാസ്ത്രീയമായ ചോദ്യാവലിയും ഡാറ്റ വിശകലനവും ഇതൊക്കെ വേണം ഒരു സര്‍വേയോ എക്‌സിറ്റ് പോളോ കൃത്യമാകാന്‍.
ഒരു പ്രവചനവും നൂറു ശതമാനം ശരിയാകാറില്ല. പിഴവിനുള്ള സാധ്യത സര്‍വേയില്‍തന്നെ സൂചിപ്പിച്ചിരിക്കും.
കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മൂന്ന് ഏജന്‍സികള്‍ എക്‌സിറ്റ് പോളില്‍ പ്രവചിച്ചു, ആക്‌സിസ്, സി വോട്ടര്‍, റ്റുഡേയ്‌സ് ചാണക്യ എന്നിവര്‍.
ഐ എം ഇ ജി , സി ഫോര്‍, ഏജന്‍സികള്‍ ഒപ്പീനിയന്‍ പോളിലും ഇടതു വിജയം പ്രവചിച്ചു. ഇപ്പോള്‍ എക്‌സിറ്റ് പോള്‍ കണ്ട് കയ്യടിക്കുന്ന കേരളത്തിലെ യുഡിഎഫുകാര്‍ അന്ന് ആഴ്ചകളോളം ചാനലുകാരെ തെറി വിളിച്ചു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയം ഏറെക്കുറെ എല്ലാ ഏജന്‍സികളും പ്രവചിച്ചു. എക്‌സിറ്റ് പോളില്‍ സീറ്റുനില ഏറ്റവും കൃത്യമായി പ്രവചിച്ചത് റ്റുഡേയ്‌സ് ചാണക്യ ആയിരുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സര്‍വേകള്‍ ശരിയായി. ഇത്തവണ ചാണക്യ ബിജെപി സഖ്യത്തിന് 350 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.
ചുരുക്കത്തില്‍, ഇന്ത്യയിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ച ജനാഭിപ്രായത്തിന്റെ നേര്‍ചിത്രമാണ് ഇന്നലെ ചാനലുകളിലെ എക്‌സിറ്റ് പോളുകളില്‍ നമ്മള്‍ കണ്ടത്. അത് അപ്പാടെ തെറ്റാന്‍ സാധ്യതയില്ല, കേരളത്തിലും കേന്ദ്രത്തിലും. ആ പ്രവചനങ്ങള്‍ക്ക് കാരണമായ ഡാറ്റകളില്‍ കൃത്രിമവും ഇല്ല.
ഇത്രകൂടി:
എക്‌സിറ്റ് പോളുകളില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രവചിച്ചത് രണ്ട് ഏജന്‍സികള്‍ മാത്രമാണ്. എന്‍ഡിഎയ്ക്ക് 242 സീറ്റ് പ്രവചിച്ച ന്യൂസ് എക്‌സ് നേതായും 277 പ്രവചിച്ച എബിപി സിഎസ്ഡിഎസും. രണ്ടും മോശം ഏജന്‍സികള്‍ അല്ല. അതിലും ബിജെപി സഖ്യം ഏറെ മുന്നിലാണ്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
Cricket23 hours ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു