Connect with us

News

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,520 രൂപ കുറഞ്ഞു

ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി.

ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,720 രൂപയായി. സ്വര്‍ണാഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ജിഎസ്ടിയും പണിക്കൂലിയും ചേര്‍ത്ത് ആഭരണശാലകള്‍ ഈടാക്കുന്ന അന്തിമ വില പ്രത്യേകം ശ്രദ്ധിക്കണമെന്ന് വ്യാപാരികള്‍ അറിയിച്ചു.

ഇന്നത്തെ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 11,475 രൂപയാണ്. ഇതേ വിഭാഗത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,800 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപയായി തുടരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നും കുറഞ്ഞുമാണ് നിലകൊള്ളുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1.31 ലക്ഷം രൂപയായിരുന്നു വില. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.

തുടര്‍ന്ന് ലാഭമെടുക്കുന്നതിനായി നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുകയായിരുന്നു. പിന്നീട് വില കുറഞ്ഞപ്പോള്‍ വീണ്ടും വാങ്ങലും വില്‍പ്പനയും നടന്നതോടെയാണ് വിലയില്‍ ആവര്‍ത്തിച്ച മാറ്റങ്ങള്‍ ഉണ്ടായത്. നിലവിലെ വിലക്കുറവ് സാധാരണക്കാര്‍ക്കും വിവാഹത്തിനായി സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍.

News

സ്‌കൂള്‍വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന; കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഒഡിഷയില്‍ നിന്നു വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

Published

on

By

കോഴിക്കോട്: സ്‌കൂള്‍വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് കോഴിക്കോട് അറസ്റ്റില്‍. മുണ്ടിക്കല്‍ താഴം പട്ടാള മുക്ക് ഭാഗത്ത് നിന്നാണ് 12 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറയില്‍ ജംഷീര്‍ (42) ഡാന്‍സാഫിന്റെ പിടിയിലായത്.

ഒഡിഷയില്‍ നിന്നു വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ജംഷീര്‍ അറസ്റ്റിലായിരുന്നുവെന്നും, ആ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായതെന്നും പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.

 

 

Continue Reading

News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; വനിതാ അറ്റന്‍ഡര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. വനിതാ ഫാരിഷ ബീവിയ്ക്ക് പരിക്കേറ്റു.

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരിക്കേറ്റു. ഫാരിഷ ബീവി എന്ന അറ്റന്‍ഡറാണ് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഓക്‌സിജന്‍ സിലണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

പൊട്ടിത്തെറിച്ച ഫ്ലോമീറ്ററിലെ ഗ്ലാസ് ഭാഗം നെറ്റിയില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ഫാരിഷ ബീവിയെ ട്രോമ ഐസിയുവിലേക്ക് മാറ്റി. നെറ്റിയിലേറ്റ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

സംഭവത്തിന്റെ കാരണം വ്യക്തമാക്കാന്‍ ആന്തരിക അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Continue Reading

News

കേരളത്തെ നടുക്കിയ സൗമ്യ കേസ്; 15 വര്‍ഷം പിന്നിടുമ്പോള്‍

ട്രെയിൻ യാത്രക്കിടെ പീഡനത്തിനിരയായി സൗമ്യ എന്ന യുവതി കൊല്ലപ്പെട്ടിട്ട് 15 വർഷം പൂർത്തിയാകുന്നു. പ്രതി ഗോവിന്ദച്ചാമി ജയിലിൽ കഴിയുമ്പോഴും, ആ കൊടുംക്രൂരതയുടെ നീറുന്ന ഓർമ്മകളുമായി മകളുടെ ഓർമ്മയിൽ കഴിയുകയാണ് അമ്മ സുമതി.

Published

on

By

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദാരുണ മരണത്തിന് ഇന്നേക്ക് 15 വര്‍ഷം. കേരളത്തെ നടുക്കിയ ആ കൊടുംക്രൂരതയ്ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, അമ്മ സുമതിക്ക് വേദന മായാതെ തുടരുകയാണ്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു 22 വയസ്സുകാരിയായ സൗമ്യ. 2011 ഫെബ്രുവരി ഒന്നിന്, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഷൊര്‍ണൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ വള്ളത്തോള്‍ നഗറിനടുത്ത് പ്രതിയായ ഗോവിന്ദച്ചാമിയുടെ ആക്രമണം ഉണ്ടായത്. പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസം സൗമ്യ മരിച്ചു.

കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ കഴിഞ്ഞ ജൂലൈയില്‍ ജയില്‍ ചാടിയത് സുമതിയുടെ മനസില്‍ വീണ്ടും ആഴത്തിലുള്ള മുറിവുണര്‍ത്തി. പിന്നീട് പിടിയിലായെങ്കിലും, ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം എവിടെ എത്തി എന്നതാണ് അമ്മയുടെ ആശങ്ക.

ഇപ്പോള്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് സമീപത്തെ കവളപ്പാറയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന സുമതിക്ക്, ട്രെയിന്‍ ശബ്ദം പോലും ഇന്നും നീറുന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീതി പൂര്‍ണ്ണമായെന്ന് തോന്നാത്ത വേദനയിലാണ് സൗമ്യയുടെ അമ്മ.

Continue Reading

Trending