Connect with us

Views

ഹരിത സമൃദ്ധിയില്‍ മുന്നേറി ഫുജൈറയിലെ തോട്ടങ്ങള്‍

Published

on

 

ഫുജൈറയിലെ കൃഷിത്തോട്ടങ്ങള്‍ മലയാളികളായ കാഴ്ചക്കാര്‍ക്ക് കേരളത്തിലെത്തിയ പ്രതീതി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ, ചോളം, മരച്ചീനി എന്നുവേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷി ചെയ്യുന്ന ഒരു വിധം ഉല്‍പന്നങ്ങളെല്ലാം ഇവിടത്തെ മണ്ണിലും വിളയിക്കുന്നു. പാഴ്മണ്ണില്‍ പോലും സമൃദ്ധമായി വളരുന്ന മുരിങ്ങക്കായ് സുലഭമായാണ് ഇവിടെ വളരുന്നത്. കാര്‍ഷിക സംസ്‌കാരത്തില്‍ കേളി കേട്ട തമിഴ് വംശജര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് അറബികളുടെ ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന കൃഷിത്തോട്ടങ്ങള്‍ പരിചരിക്കുന്നത്. നല്ലവരായ തോട്ടം മുതലാളികളായ അറബികള്‍ തോട്ടത്തിലെത്തുന്ന എല്ലാര്‍ക്കും ആതിഥ്യ മര്യാദയോടെ എന്തു വേണമെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കുന്നു. നിറയെ മധുര മാങ്ങ, ഈത്തപ്പഴം, സപ്പോട്ട, നാരങ്ങ തുടങ്ങി കൈയ്യെത്തും ദൂരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങള്‍ നിരവധിയാണ് ഫുജൈറയില്‍.തോട്ടത്തിലേക്ക് പ്രവേശിക്കുന്ന ഓരോ മലയാളിക്കും ഗൃഹാതുരതമായ ഓര്‍മയാണ് ഇവയെല്ലാം സമ്മാനിക്കുക. വെറുതെ ഒന്നു കാണാനും അല്‍പം ഫോട്ടോയെടുക്കാനും ഫുജൈറയിലെത്തുന്ന സഞ്ചാരികളെ തോട്ട ഉടമകളായ അറബികള്‍ സ്‌നേഹപൂര്‍വം തന്റെ ഫാം ഹൗസ് മുഴുവന്‍ കണിച്ചു തരികയും അത്യപൂര്‍വമായ ഈത്തപ്പഴവും തേനും കൊടുത്ത് സല്‍ക്കരിക്കുകയും ചെയ്യാറുണ്ട്.
മാന്‍, മുയല്‍, എരുമ, പശു, ആട്, വിവിധയിനം കോഴികള്‍, താറാവുകള്‍ എന്നു വേണ്ട ഇവിടത്തെ ഫാമുകളില്‍ എല്ലാമുണ്ട്. ചിലേടങ്ങളില്‍ പീലി വിടര്‍ത്തിയാടുന്ന മയില്‍ക്കൂട്ടങ്ങളെയും കാണാം, ഫുജൈറ പട്ടണത്തിന്റെ ഒത്ത നടുവിലെ ഹാഷിം പള്ളിക്ക് പിറകിലുള്ള വിശാലമായ ഫാമില്‍. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ഗ്രാമീണ വശ്യത നുകരാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. പൂര്‍ണമായും കൃഷിത്തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഇത് മരുഭൂമിയില്‍ വിളയിച്ചെടുത്ത ഹരിത വിസ്മയമാണെന്ന് ആരും പറയില്ല.

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

Trending