Connect with us

kerala

കേരളം പി.ടിയെ രാജാവിനെ പോലെ യാത്രയാക്കിയെന്ന് ഭാര്യ ഉമ തോമസ്‌

അതേസമയം പി.ടി തോമസിന്റെ ചിതാഭസ്മം നാല് മണ്‍കുടങ്ങളിലായി മക്കളും സഹോദരനും സുഹൃത്തുക്കളും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രവിപുരം ശ്മശാനത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഏറ്റുവാങ്ങി. നാല് മണ്‍കുടങ്ങളിലായിട്ടാണ് ചിതാഭസ്മം ശേഖരിച്ചത്. ഇതില്‍ ഒരുഭാഗം പി.ടിയുടെ ആഗ്രഹപ്രകാരം ഉപ്പുതോട് പള്ളിയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. അതിനായി സഭയുടെ അനുമതി തേടും.

Published

on

രാജാവിനെപ്പോലെയാണ് കേരള ജനത പി.ടി.തോമസിനെ യാത്രയാക്കിയതെന്ന് ഭാര്യ ഉമ തോമസ്. വെല്ലൂരില്‍ നിന്നും പി.ടിയുമായുള്ള ആംബുലന്‍സ് അതിര്‍ത്തിയായ കമ്പംമെട്ടിലെത്തിയ പുലര്‍ച്ചെ മൂന്നിന് കനത്ത മഞ്ഞിനെ വകവെക്കാതെ ജനങ്ങള്‍ കാത്ത് നില്‍ക്കുന്നതു കണ്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്. എനിക്ക് അവരെ മറക്കാനാവുന്നില്ല, അവരോട് ഒരുപാട് നന്ദിയുണ്ട്. അവരുടെ കണ്ണില്‍ നിന്നല്ല നെഞ്ചില്‍ നിന്നാണ് കണ്ണീരൊഴുകിയതെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കിയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ മനസ്സില്‍ തറഞ്ഞ് നില്‍ക്കുന്നു. ജന്മനാട് പി.ടി യെ സ്‌നേഹിക്കുന്നുവെന്നതും അംഗീകരിക്കുന്നുവെന്നതും വലിയ കാര്യമാണ്. ഇത്ര അംഗീകാരം നല്‍കി ഒരു നേതാവിനെ യാത്രയാക്കിയത് അപൂര്‍വ സംഭവമാണ്.

ഞങ്ങള്‍ രണ്ട് മതസ്ഥരായതിനാല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടായിരുന്നു. ഉപ്പുതോട്ടിലെ പള്ളിയില്‍ അടക്കണമോ തനിക്കും മക്കള്‍ക്കും കാണാന്‍ കൊച്ചിയിലെ പള്ളിയില്‍ സംസ്‌ക്കരിയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചിന്തിച്ചിരുന്നു. നവംബര്‍ 22ന് കാണാനെത്തിയ സുഹൃത്ത് ഡിജോ കാപ്പനോട് പി.ടി ഇക്കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ചതിനാല്‍ എല്ലാം പി.ടിയുടെ ആഗ്രഹം പോലെ നടന്നു. പി.ടി ഒരു ദൈവവിശ്വാസിയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രാര്‍ഥിച്ച കാര്യങ്ങളൊന്നും നടക്കാതിരിന്നിട്ടില്ല, പി.ടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമെ കഴിഞ്ഞുള്ളു. മറ്റൊരിടത്തും പി.ടി തോറ്റിട്ടില്ല. അതെല്ലാം ഇവിടുത്തെ ജനങ്ങള്‍ മനസിലാക്കി-ഉമ വിതുമ്പി. നേതാക്കളോടും സാധാരണക്കാരോടും ഒരുപാട് നന്ദിയുണ്ട്. രാഹുല്‍ ഗാന്ധി, വി.ഡി സതീശന്‍, കെ.സുധാകരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഡോ.എസ്. ലാല്‍, വേണു രാജാമണി അങ്ങനെ ഒത്തിരിപേര്‍. കെ.സി ജോസഫേട്ടനാണ് ആശുപത്രി കാര്യങ്ങളെല്ലാം കോര്‍ഡിനേറ്റ് ചെയ്തത്. എ.കെ ആന്റണി വിളിക്കാത്ത ദിവസമില്ല.

പി.ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്നെ ആദ്യം വിളിച്ചത് ആന്റണിയാണ്. മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും എല്ലാ നേതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും ഉമ അറിയിച്ചു. അതേ സമയം പി.ടി തോമസിന്റെ ചിതാഭസ്മം നാല് മണ്‍കുടങ്ങളിലായി മക്കളും സഹോദരനും സുഹൃത്തുക്കളും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രവിപുരം ശ്മശാനത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഏറ്റുവാങ്ങി. നാല് മണ്‍കുടങ്ങളിലായിട്ടാണ് ചിതാഭസ്മം ശേഖരിച്ചത്. ഇതില്‍ ഒരുഭാഗം പി.ടിയുടെ ആഗ്രഹപ്രകാരം ഉപ്പുതോട് പള്ളിയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. അതിനായി സഭയുടെ അനുമതി തേടും. സഭ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് ഉമ പറഞ്ഞു. പെരിയാര്‍, ഗംഗ, തിരുനെല്ലി എന്നിവിടങ്ങളില്‍ കൂടി നിമജ്ജനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവര്‍ത്തകര്‍ ആലപിച്ചത്. സംഭവത്തിന് പിന്നാലെ മറ്റു കൗണ്‍സിലര്‍മാരുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Continue Reading

kerala

സത്യപ്രതിജ്ഞക്കിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്.

Published

on

ആലപ്പുഴ കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു.കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

Continue Reading

kerala

കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് വസന്തം: ആവേശക്കടലായി സത്യപ്രതിജ്ഞാ ചടങ്ങ്

ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Published

on

കൊല്ലം : ​കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം കോർപ്പറേഷൻ ഭരണചക്രത്തിലേക്ക് യു.ഡി.എഫ് ആവേശപൂർവ്വം ചുവടുവെച്ചു. ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
​രാവിലെ മുതൽ തന്നെ കൊല്ലം നഗരം യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനങ്ങളെക്കൊണ്ട് സജീവമായിരുന്നു. 11.30-ന് നിശ്ചയിച്ച ചടങ്ങിലേക്ക് മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയിച്ച കൗൺസിൽ അംഗങ്ങൾ എത്തിച്ചേർന്നത്. ത്രിവർണ്ണ പതാകകളും ലീഗിന്റെ ഹരിത പതാകയും ആർ.എസ്.പിയുടെ ചുവന്ന കൊടികളും ആകാശത്ത് ഒരേപോലെ പാറിപ്പറന്നത് മുന്നണിയുടെ ഐക്യവിളംബരമായി മാറി.
​ജില്ലാ കളക്ടർ നിയന്ത്രണം ഏറ്റെടുത്തതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി. മുതിർന്ന അംഗമായ കോൺഗ്രസിലെ ഡോ. ഉദയ സുകുമാരന് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമമനുസരിച്ച് മറ്റ് അംഗങ്ങൾ ഡോ. ഉദയ സുകുമാരന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.
​നിയുക്ത മേയർ എ.കെ. ഹഫീസിന്റെ പേര് 47-ാമതായി വിളിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. ആവേശഭരിതരായ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. മുസ്‌ലിം ലീഗിലെ എ. സദഖത്ത് 34-ാമതായും മാജിത വഹാബ് 36 മത് ആയും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഉയർന്ന ആവേശം ഭരണമാറ്റത്തിന്റെ തിളക്കം വിളിച്ചോതുന്നതായിരുന്നു.
​വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. കോൺഗ്രസ് അംഗങ്ങൾ ഈശ്വരനാമത്തിലും മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ആർ.എസ്.പി അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. ബി.ജെ.പി അംഗങ്ങളിൽ ഭൂരിഭാഗവും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടുപേർ അയ്യപ്പനാമത്തിലും ഒരാൾ കൂനമ്പായികുളം അമ്മയുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
​സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അംഗങ്ങൾ കോർപ്പറേഷൻ കൗൺസിൽ ഹാളിലെത്തി ആദ്യ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. ഡോ. ഉദയ സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതായിരുന്നു.

Continue Reading

Trending