Connect with us

india

ഇഭ, അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നം

2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ അടുത്ത പതിപ്പ് നടക്കുക.

Published

on

കൊച്ചി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഔദ്യോഗിക ടൂര്‍ണമെന്റ് ചിഹ്നം അനാവരണം ചെയ്തു. ഇഭ എന്ന പേരില്‍ അറിയപ്പെടുന്ന ഏഷ്യാറ്റിക് സിംഹമായിരിക്കും ടൂര്‍ണമെന്റിന്റെ മുദ്ര. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായി, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള യുവ ആരാധകര്‍ക്ക് ആസ്വദിക്കാനും സംവദിക്കുന്നതിനും, വളരെ രസകരവും പ്രചോദനകരവുമായ കഥാപാത്രമായിരിക്കും ഇഭയെന്ന് ‘ഭാഗ്യചിഹ്ന അനാവരണത്തെ കുറിച്ച് സംസാരിക്കവെ ഫിഫ ചീഫ് വനിതാ ഫുട്‌ബോള്‍ ഓഫീസര്‍ സറായി ബാരെമന്‍ പറഞ്ഞു.

2022 വനിതാ ഫുട്‌ബോളിന് വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്, 2023ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് ഒമ്പത് മാസം മുമ്പ്, ഭാവിയിലെ താരങ്ങള്‍ അവരുടെ കഴിവുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും-സറായി ബാരെമന്‍ കൂട്ടിച്ചേര്‍ത്തു. 2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ അടുത്ത പതിപ്പ് നടക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ ഹിന്ദുരാഷ്ട്രം; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: വീണ്ടും അവകാശവാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.

Published

on

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. അത് ‘സത്യം’ ആയതിനാല്‍ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.

‘സൂര്യന്‍ കിഴക്ക് ഉദിക്കുന്നു; ഇത് എപ്പോള്‍ മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാല്‍, അതിനും ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നു, ഹിന്ദുസ്ഥാന്‍ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഒരാളെങ്കിലും ഇന്ത്യന്‍ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഇത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘എപ്പോഴെങ്കിലും പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ അത് ചെയ്താലും ഇല്ലെങ്കിലും, അത് കൊള്ളാം. ഞങ്ങള്‍ ആ വാക്ക് കാര്യമാക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

india

എസ്‌ഐആറില്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; യോഗി ആദിത്യനാഥ്

ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് യോഗി നിര്‍ദേശം കൈമാറിയത്.

Published

on

വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആര്‍) നടപടികള്‍ക്കിടെ മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് യോഗി നിര്‍ദേശം കൈമാറിയത്.

വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും ഒഴിവാക്കലും സംബന്ധിച്ച ‘ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്’ നടപടികള്‍ നടക്കുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന് യോഗി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബൂത്ത് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് യോഗിയുടെ പ്രധാന നിര്‍ദേശം. ‘800 മുസ്ലിം വോട്ടര്‍മാരും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍, ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റേണ്ടതുണ്ട്. മുസ്ലിം വോട്ടര്‍മാരുടെ എണ്ണം കൂടുതലായതിനാല്‍ ‘നമ്മുടെ വോട്ടര്‍മാര്‍’ പലപ്പോഴും ഇത്തരം ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നു,’ യോഗി ആദിത്യനാഥ് പറഞ്ഞു.

മുസ്ലീം വോട്ടര്‍മാരുടെ ബാഹുല്യം കാരണം 800 മുസ്ലീങ്ങളും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍ ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റണമെന്ന് ആദിത്യനാഥ് പറഞ്ഞു. ക്ലെയിമുകളുടെയും എതിര്‍പ്പുകളുടെയും പ്രക്രിയയില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എസ്.ഐ.ആര്‍ ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു എംഎല്‍എയെയും അനുവദിക്കില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്, എസ്.ഐ.ആറില്‍ ബംഗാളില്‍ ഗുരുതര വീഴ്ചകള്‍: മമത

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.

‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.

Continue Reading

Trending