Connect with us

News

ഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ഉറക്കത്തെ അവഗണിക്കുകയാണ്.

Published

on

ഉറക്കം കുറയുമ്പോൾ ഉയരുന്നത് ആരോഗ്യ ഭീഷണി

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ഉറക്കത്തെ അവഗണിക്കുകയാണ്. ജോലി സമ്മർദ്ദം, മൊബൈൽ ഫോൺ ഉപയോഗം, മാനസിക ആശങ്കകൾ എന്നിവ കാരണം ആവശ്യത്തിന് ഉറങ്ങാത്തവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഉറക്കക്കുറവ് വെറും ക്ഷീണം മാത്രമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദിവസേന ആവശ്യത്തിന് ഉറങ്ങാത്തത് ഹൃദയ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതോടൊപ്പം മാനസിക സമ്മർദ്ദം, ഓർമ്മശക്തി കുറവ്, ശ്രദ്ധക്ഷയം എന്നിവയും ഉണ്ടാകാം. കുട്ടികളിലും യുവാക്കളിലും ഉറക്കക്കുറവ് പഠനത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ ജീവിതത്തിനായി ദിവസവും മതിയായ ഉറക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Advertisement

News

ഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ യതീംഖാന

Published

on

By

ഗൂഡല്ലൂര്‍: ഗുഡല്ലൂര്‍ താലൂക്ക് മുസ്ലിം യതീംഖാനയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വനിതാ സന്ദര്‍ശന പ്രാര്‍ഥനാ ദിനം നാളെ നടക്കും. രാവിലെ എട്ടിന് പാണക്കാട് ഷഹീറലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് തുടക്കമാവുക. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലഗിരി ജില്ലാ അതിര്‍ത്തികളില്‍ നിന്നും 20ലധികം ഇന്‍സ്റ്റിറ്റിയൂഷനല്‍ ബസുകള്‍ വനിതാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍വീസ് നടത്തും.

നീലഗിരി, കോയമ്പത്തൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് സ്ഥാപനം സന്ദര്‍ശിക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി എത്തു ന്ന നൂറുകണക്കിന് സ്ത്രീകളെ സ്വീകരിക്കാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന പ്രാര്‍ഥനാ സദസിന് വൈകിട്ട് അഞ്ചിനാണ് സമാപനമാവുക. 80 കുട്ടികളാണ് യതീംഖാനയില്‍ മക്കളായി ഉള്ളത്. 38 ആണ്‍ കുട്ടികളും 42 പെണ്‍കുട്ടികളുമാണ് കുടുംബത്തിലുള്ളത്.

ഹയര്‍സെക്കന്‍ഡറി മദ്‌റസ, മെട്രിക്കുലേഷന്‍ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍, ജി.ടി.എം.ഒ ആശുപത്രി, ജി.ടി.എം.ഒ ടൈലറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ശിഹാബ് തങ്ങള്‍ അറബിക് കോളജ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളാണ് യതീംഖാനക്ക് കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വനിതാ സന്ദര്‍ശനത്തിന് യതീംഖാന ജനറല്‍ സെക്രട്ടറി എ.എം അബ്ദുല്‍ബാരി ഹാജി സ്വാഗതം പറയും. പ്രസിഡന്റ് കെ. ബാപ്പു ഹാജി അധ്യക്ഷനാവും. സമാപന സംഗമത്തില്‍ അബ്ദുറസാഖ് അന്‍വരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. യതീംഖാന ട്രഷറര്‍ പി.കെ സിദ്ദീഖ് ഹാജി നന്ദി പറയും.

 

Advertisement

 

 

 

 

Advertisement
Continue Reading

Literature

പി എച്ച് സ്മാരക മാനവമൈത്രി പുരസ്കാരം എം എൻ കാരശ്ശേരിക്ക്

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും

Published

on

കോഴിക്കോട്: കേരള മാപ്പിള കല അക്കാദമി രണ്ടാമത് പി എച്ച് അബ്ദുള്ള മാസ്റ്റർ സ്മാരക മാനവമൈത്രി പുരസ്‌കാരം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും നിരൂപകനുമായ എം എൻ കാരശ്ശേരിക്ക് നൽകുമെന്ന് അക്കാദമി സംസ്ഥാന പ്രസിഡന്റ്‌ എ കെ മുസ്തഫ, ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ എന്നിവർ അറിയിച്ചു.ഡോ:എം കെ മുനീർ, ഫൈസൽ എളേറ്റിൽ ,പ്രൊഫ എ പി സുബൈർ, സിബല്ല സദാനന്ദൻ
എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മെയ്‌ 23 ശനി 3 മണിക്ക് കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പി എച്ച് അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.
കഴിഞ്ഞ വർഷം മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണിക്കായിരുന്നു അവാർഡ് നൽകിയത്.

Continue Reading

kerala

മന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്

വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം.

Published

on

തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എ ഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.

മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്‍കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.

Advertisement

 

Continue Reading

Trending