Connect with us

kerala

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ടിലും തിരിമറി

ആരോപണ വിധേയനായ എംഎല്‍എയെ രക്ഷിക്കാന്‍ നീക്കം,
തട്ടിപ്പ് നടത്തിയത് കുടുംബത്തെ സഹായിക്കാന്‍ പിരിച്ച തുക

Published

on

പയ്യന്നൂരില്‍ സിപിഎം ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന്റെ ഫണ്ട് തട്ടിയതിനു പിന്നാലെ രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നതായി ആരോപണം ശക്തം. ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച തുകയാണ് പയ്യന്നൂരിലെ നേതൃത്വം തിരിമറി നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നത്. ഏരിയ കമ്മിറ്റി ഓഫീസിനായി പിരിച്ച ഒരുകോടി തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നു.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഏരിയ സെക്രട്ടറിക്കും ജില്ലയിലെ ഒരു എംഎല്‍എക്കുമാണ് സംഭവത്തില്‍ പങ്ക് എന്നാണ് വിലയിരുത്തല്‍. എന്നാല്‍, എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്താല്‍ ഭരണത്തിന്റെ പ്രഭ കെടുത്തുമെന്നും ഇതിനാല്‍ ഏരിയ കമ്മിറ്റിയിലെ ചിലര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

രക്തസാക്ഷി കുടുംബത്തെസഹായിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ച തുകയുടെ ബാക്കി ബാങ്കില്‍ നിക്ഷേപിക്കുകയും പിന്നീട് കുടുംബം പോലും അറിയാതെ പിന്‍വലിച്ചു എന്നാണ് ആരോപണം. എന്നാല്‍ ഈകാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് പിരിവും ഏരിയ കമ്മിറ്റി കെട്ടിടത്തിനായി നടത്തിയ ചിട്ടിയുമായി ബന്ധപ്പെട്ടാണ് ഒരു കോടി രൂപയുടെ അഴിമതി പരാതി ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം നടന്നെങ്കിലും ഏരിയ സമ്മേളനത്തില്‍ ആരോപണം ശക്തമായതോടെ പാര്‍ട്ടി അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. ടിവി രാജേഷ്,പിവി ഗോപിനാഥ് എന്നിവരടങ്ങുന്ന സമിതി ദിവസങ്ങള്‍ക്കു മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ആരോപണ വിധേയനായ എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് അണികളുടെ വിലയിരുത്തല്‍. പാര്‍ട്ടി അണികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിനായി 15000 പേരില്‍ നിന്ന് 1000 രൂപ വീതം ശേഖരിച്ചാണ് ചിട്ടി നടത്തിയത്. പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം.തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പരിശോധനയില്‍ രണ്ട് റസീറ്റ് ബുക്കിന്റെ കൗണ്ടര്‍ ഫോയില്‍ തിരിച്ചെത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു പ്രസില്‍ നിന്ന് അച്ചടിച്ചത് എത്തിക്കുകയായിരുന്നു.ചില നേതാക്കളുടെ അറിവോടെ നടന്ന ക്രമക്കേടുകള്‍ എതിര്‍വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ് പുറത്തറിഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം

ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

on

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

’25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണം.- ബന്ധു ശശികാന്ത് പറഞ്ഞു.

അതേസമയം, നീതി വേണമെന്ന് കൊല്ലപ്പെട്ട നാംരാരായണന്റെ ഭാര്യ ലളിത പ്രതികരിച്ചിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രദേശവസികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

Published

on

ആലപ്പുഴയില്‍ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

kerala

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവര്‍ത്തകര്‍ ആലപിച്ചത്. സംഭവത്തിന് പിന്നാലെ മറ്റു കൗണ്‍സിലര്‍മാരുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.

ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

Continue Reading

Trending