More
കെ.എസ്.ആര്‍.ടി.സിയിലും ഇനി കാര്‍ഡ് സംവിധാനം

തിരുവനന്തപുരം: നോട്ടുകളുടെയും ചില്ലറകളുടെയും ക്ഷാമം പരിഹരിക്കാന്‍ ‘കാശുരഹിത’ യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറെടുക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേപോലെ പ്രയാസമുണ്ടാക്കുന്ന കറന്‍സി ക്ഷാമത്തെ നേരിടാന്‍ പ്രത്യേക യാത്രാ കാര്‍ഡുകള്‍ ഇറക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. 1000, 1500, 3000 രൂപയുടെ കാര്‍ഡുകള്‍ ഇറക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. യു.ഡി.എഫ് സര്‍ക്കാറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ആശയം പുതിയ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി.
ധനമന്തിയും ഗതാഗതമന്ത്രിയും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആയിരം രൂപയുടെ കാര്‍ഡുകള്‍ ജില്ലക്കുള്ളില്‍ ഓര്‍ഡിനറി ബസുകളിലെ യാത്രക്കായി ഉപയോഗിക്കാം. 1500 രൂപയുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ സൗകര്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലും യാത്ര ചെയ്യുന്നതിന് 3000 രൂപയുടെ കാര്‍ഡ് ഉപയോഗിക്കണം. ഒരാളുടെ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.
എ.ടി.എം കാര്‍ഡുകളുടെ വലുപ്പമായിരിക്കും യാത്രാ കാര്‍ഡുകള്‍ക്കമുണ്ടാവുക. കാര്‍ഡിന് പുറത്ത് തിരിച്ചറിയല്‍ നമ്പറും യാത്രക്കാരന്റെ പേരും രേഖപ്പെടുത്തിയിരിക്കും. കണ്ടക്ടറിനെ യാത്രാ കാര്‍ഡും അതില്‍ വ്യക്തമാക്കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയും കാണിച്ച് ബസുകളില്‍ യാത്ര ചെയ്യാം. ആദ്യഘട്ടമെന്ന നിലയില്‍ പതിനായിരം കാര്‍ഡുകള്‍ ഇറക്കാനാണ് തീരുമാനം.
kerala
ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
News
എഐ ഉപയോഗിച്ച് സ്വന്തം ശബ്ദത്തില്‍ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ ഓഡിയോബുക്ക് പുറത്തിറക്കി മെലാനിയ ട്രംപ്
മെഷീന്‍ ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി.

മെഷീന്‍ ലേണിംഗുമായി ഓര്‍മ്മകളെ സമന്വയിപ്പിക്കുന്ന ഒരു നീക്കത്തില്‍, മെലാനിയ ട്രംപ് തന്റെ ഓര്‍മ്മക്കുറിപ്പായ ‘മെലാനിയ’ യുടെ ഓഡിയോബുക്ക് പതിപ്പ് പുറത്തിറക്കി. പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്വന്തം ശബ്ദത്തിലാണ് വിവരിക്കുന്നത്.
‘പ്രസിദ്ധീകരണത്തില്‍ ഒരു പുതിയ യുഗം,’ X-ല്‍ മെലാനിയ പ്രഖ്യാപിച്ചു. ‘എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് വിവരിച്ച മെലാനിയ – AI ഓഡിയോബുക്ക് – നിങ്ങള്‍ക്ക് കൊണ്ടുവരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രസിദ്ധീകരണത്തിന്റെ ഭാവി ആരംഭിക്കട്ടെ.’
‘എന്റെ കഥ. എന്റെ കാഴ്ചപ്പാട്. സത്യം,’ മെലാനിയ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രൊമോഷണല്‍ വീഡിയോയില്‍ AI ആഖ്യാതാവ് പറയുന്നു.
വെറും ഏഴ് മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോബുക്ക്, സ്ലോവേനിയയിലെ കുട്ടിക്കാലം മുതല്‍ അന്താരാഷ്ട്ര മോഡലിംഗ് കരിയര്‍ വരെയുള്ള മെലാനിയയുടെ യാത്രയെക്കുറിച്ചും ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ചെലവഴിച്ച സമയത്തെക്കുറിച്ചും ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു. ഹാര്‍ഡ്കവര്‍ പതിപ്പ് 2024 ഒക്ടോബറില്‍ പുറത്തിറങ്ങി.
https://x.com/MELANIATRUMP/status/1925507111015915776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1925507111015915776%7Ctwgr%5E39591a45d7bd447c7e70a7010906522413de3bfd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fus-news%2Fstory%2Fmelania-trump-releases-audiobook-of-her-memoir-created-entirely-with-ai-glbs-2729109-2025-05-23
25 ഡോളര്‍ വിലയുള്ള ഇംഗ്ലീഷ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.
നവീകരണത്തെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞപ്പോഴും അത്യാധുനിക സാങ്കേതികവിദ്യയെ മെലാനിയ സ്വീകരിക്കുന്നു. AI ഡീപ്‌ഫേക്കുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് പിഴ ചുമത്തുന്ന നടപടിയായ ടേക്ക് ഇറ്റ് ഡൗണ്‍ ആക്ടില്‍ പ്രസിഡന്റും പ്രഥമ വനിതയും അടുത്തിടെ ഒപ്പുവച്ചു.
india
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.
ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍