News
എൽപിജി ക്ഷാമം: അടിയന്തര ഇടപെടലുമായി കേന്ദ്രം, വിതരണത്തിന് ശക്തമായ നീക്കങ്ങൾ
രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്.
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. പ്രശ്നം പരിഹരിക്കാൻ ഹ്രസ്വകാലവും ദീർഘകാലവുമായ പദ്ധതികൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ വേഗത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ് എന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. മന്ത്രിതലവും സെക്രട്ടറിതലവുമായ സമിതികൾ രൂപീകരിച്ച് സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, ലോജിസ്റ്റിക്സ് സംവിധാനം ശക്തിപ്പെടുത്തുക, കാര്യക്ഷമമായ വിതരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനും യോഗത്തിൽ തീരുമാനമായി. രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും ചർച്ചയായി.
ഇതിനിടെ, അമേരിക്കയിലെ ടെക്സസിൽ നിന്ന് എത്തിച്ച എൽപിജി കയറ്റം നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രം അറിയിച്ചു. മംഗലാപുരം തുറമുഖത്ത് എത്തിയ ഈ കയറ്റം വിതരണത്തെ സ്ഥിരപ്പെടുത്താൻ സഹായിക്കും.
അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ കപ്പൽ മംഗലാപുരത്തിന് സമീപം എത്തിയെങ്കിലും വലിപ്പം കൂടുതലായതിനാൽ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുറമുഖത്തിൽ നിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈൻ ഉപയോഗിച്ച് എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലേക്ക് എത്തിക്കും.
ഹോർമുസ് കടലിടുക്കിൽ ഉള്ള ഇന്ത്യയുടെ കൂടുതൽ കപ്പലുകൾ രാജ്യത്ത് എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഗോള സംഭവവികാസങ്ങൾ നിരീക്ഷിച്ച് ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടി തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
GULF
യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ല: ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസുഫലി
ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ: നിലവിലെ യുദ്ധ സാഹചര്യത്തില്‍ യുഎഇയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാവില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് യൂസുഫലി എംഎ വ്യക്തമാക്കി.
ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇയില്‍ ആശങ്കക്ക് വകയില്ലെന്ന് യൂസുഫലി പറഞ്ഞു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനകം തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി 108 വിമാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ വില വര്‍ധനയില്ലാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി യൂസുഫലി പറഞ്ഞു. യുഎഇ ഭരണാധികാരികള്‍ പ്രവാസി സമൂഹത്തോട് കാണിക്കുന്ന കരുതലും സ്നേഹവും പറഞ്ഞറിയിക്കാനാവാത്തവിധമാണ്.
യുഎഇയില്‍ ജീവിക്കുന്ന ഓരോരുത്തരും ഈ രാജ്യക്കാരെപ്പോലെത്തന്നെയാണെന്ന യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ പ്രഖ്യാപനം ഓരോ പ്രവാസിയെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ളതാണ്. വ്യാകുലരാവേണ്ട സാഹചര്യമൊന്നും നിലനില്ക്കുന്നില്ല.
യുഎഇ ബിസിനസ് സംരംഭങ്ങള്‍ക്കും ജനങ്ങള്‍ക്കും എന്നും വലിയ ആത്മവിശ്വാസം നല്കുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും യൂസഫലി പറഞ്ഞു. രാജ്യത്തുടനീളം പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങള്‍ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം; പരാതി നല്കി നിയമപരമായി പോരാടും: പി.കെ കുഞ്ഞാലിക്കുട്ടി
‘സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’
kerala
ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ പി.ആർ. അഭ്യാസങ്ങൾ: പി.കെ. കുഞ്ഞാലിക്കുട്ടി
പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ സർക്കാർ വൻതോതിൽ പി.ആർ. പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കാര്യവും ഈ സർക്കാർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപരാജയങ്ങൾ മൂടിവെക്കാൻ കോടികൾ ചെലവാക്കി പരസ്യം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ശക്തമായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
സംഗമം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. എ സലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി കുഞ്ഞാപ്പു ഹാജി , എ എം അബൂബക്കർ,യു.ഡി.എഫ് ചെയർമാൻ ഷൗക്കത്ത് അലി, കൺവീനർ പി ടി അബ്ബാസ്, പൂക്കോടൻ അബൂബക്കർ, ടി കെ റഷീദ്, അജ്മൽ ആനത്താൻ, എ എം സനാഉല്ല മാസ്റ്റർ, റിയാസ് പുൽപ്പറ്റ, വിപി റിയാസ്, എസ് അദ്നാൻ, സലാം വളമംഗലം, ശിഹാബ് തൃപ്പനച്ചി, പി സി അബ്ദു റഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ റംല, ഇ അബൂബക്കർ, സിത്താര ഉള്ളത്, ഹരിദാസ് പുൽപ്പറ്റ, ബാബു പാത്തിക്കൽ, കെ പി ബഷീർ, ആബിദ ഫാറൂഖി, സി എച്ച് സൈനബ, അഡ്വ കെ വി യാസർ എന്നിവർ സംസാരിച്ചു.
-
kerala3 days ago‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം
-
kerala3 days agoചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
-
News3 days agoറോഡില്‍ പൊലിയുന്ന സ്വപ്നങ്ങള്‍
-
kerala3 days agoആത്മീയതയുടെ സൗഹൃദനിലാവ്
-
kerala3 days agoമാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍
-
News2 days agoതെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു
-
News2 days agoഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം
-
kerala2 days agoകാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം

