main stories
നവ കേരളത്തിന്റെ പുതുനേതൃത്വം
യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.
യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ വി.ഡി സതീശന് മന്ത്രിസഭ കേരളത്തിന് വീണ്ടും വിസ്മയം സമ്മാനിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് അതിനുതകുന്ന സംഘത്തെതന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. മുരളീധരന്, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകുമ്പോള് തിരുവഞ്ചൂര്‍ രാധാകൃഷ്ണ് സ്പീക്കറും ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടിസ്പീക്കറുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുള്ള മന്ത്രിയാകും. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകും. ആര്.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സി.എം.പിയിലെ സി.പി. ജോണ്‍ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും.
നാല്‍പ്പത്തിനാലു വര്‍ഷത്തിനുശേഷമാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. 1982 ലെ കെ.കരുണാകരന് മന്ത്രിസഭയായിരുന്നു ഇതിന് മുമ്പ് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടുള്ള കരുണാകരന്, ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലെല്ലാം മുഖ്യമന്ത്രിയും ഘടകകഷിക നേതാക്കളും മാത്രമാണ് ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നല്‍ ഇന്ന് മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യ പ്രതിജ്ഞ ചെയ്യുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനും യോജിപ്പിനും അടിവരയിടുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരില്‍ രമേശ് ചെന്നിത്തല, കെ. മുരളീധരന്, എ.പി അനില്‍കുമാര്‍ എന്നിവരാണ് അനുഭവസമ്പത്തിന്റെ കരുത്തുള്ളവര്‍. 26 ാം വയസില്‍ നിയമസഭയിലെത്തുകയും 30 ാം വയസില്‍ സംസ്ഥാന മന്ത്രിസഭയിലെത്തുകയും ചെയ്ത രമേശ് ചെന്നിത്തല സംഘടനാ രംഗത്തും പാര്‍ലമെന്റി രംഗത്തും അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ക്കുടമയാണ്. കെ.പി.സി.സിയുടെയും പോഷക സംഘടനകളുടെയും അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകസിമിതിയംഗമായും സേവനമനുഷ്ഠിച്ചു. മുന്‍ പ്രതിപക്ഷ നേതാവു പദവികൂടി അലങ്കരിച്ച ചെന്നിത്തല മുഖ്യമന്ത്രി പദവയിലേക്ക് സജീവമായ പരിഗണനയിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് സതീശന് മന്ത്രിസഭക്ക് മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. പുതുമുഖങ്ങളും യുവമുഖങ്ങളുമായിട്ടുള്ള മറ്റു മന്ത്രിമാര്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാനിധ്യങ്ങളും സംഘടനയിലും സഭയിലുമെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവരുമാണ്.
പി.കെ കുഞ്ഞാലിക്കുട്ടി ഒഴികെ മുസ്ലിം ലീഗ് മന്ത്രിമാരെല്ലാം മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. എന്നാല്‍ വി.ഇ അബ്ദുല്‍ ഗഫൂര്‍ ഒഴികെയുള്ളവര്‍ നിയമസഭയിലെ പരിണിതപ്രജ്ഞരാണ്. ദീര്‍ഘകാലം വ്യവസായ, ഐ.ടി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈയ്യൊപ്പില്ലാത്ത ഒരു മുന്നേറ്റവും ഇരുവകുപ്പുകളിലും ആധുനിക കേരളത്തിലുണ്ടായിട്ടില്ല എന്നത് വസ്തുതമാത്രമാണ്. മികച്ച ഭരണാധികാരി എന്നതോടൊപ്പം മുന്നണി സംവിധാനത്തിന്റെയും സര്‍ക്കാറിന്റെയുമെല്ലാം ഏറ്റവും അഭിവാജ്യ ഘടകംകൂടിയാണദ്ദേഹം. തുടര്‍ച്ചയായ നാലുതവണ എം.എല്‍.എയായ പി.കെ ബഷീറിന്റെ പൊതുജീവിതത്തിലെ പൊന്‍തൂവലായിരുന്നു മുസ്ലിം ലീഗിന്റെ വയനാട് ഭവന പദ്ധതിയുടെ അമരത്വം. നാലാം തവണ നിയമസഭയിലെത്തുന്ന എന്‍. ശംസുദ്ദീനും മികവുറ്റ പാര്‍മെന്റേറിയനും സംഘടനാ രംഗത്തും പ്രഷോഭിച്ച വ്യക്തിത്വവുമാണ്. കെ.എം ഷാജിയുടെ നിയമസഭാംഗത്വവും മന്ത്രിസഭാ പ്രാതിനിധ്യവും ജനാധിപത്യ കേരളം ഏറെ ആഗ്രഹിച്ചതാണ്. തെളിച്ചമുള്ള നിലപാടും മൂര്‍ച്ചയുള്ളവാക്കുകളുമാണ് ഷാജിയെ പൊതു സമൂഹത്തിന്റെ പ്രിയങ്കരനാക്കുന്നത്. വി.ഇ അബദുല്‍ ഗഫൂറിന്റെ മന്ത്രിസഭാംഗത്വം ചരിത്രത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ്.
മധ്യകേരളത്തില്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി കരുത്തോടെ നിലകൊള്ളുകയും കഠിനപ്രയത്നംകൊണ്ട് രണ്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കഴ്ച്ചവെക്കുകയും ചെയ്ത പിതാവ് വി.കെ ഇബ്രാഹീം കുഞ്ഞിന്റെ അതേ പാത പിന്തുടരുന്ന ഗഫൂര്‍ സംസ്ഥാന മന്ത്രിയെ പരാജയപ്പെടുത്തിയാണ് രണ്ടാം അങ്കത്തില്‍ സഭയിലെത്തുന്നത്. ഘടക കക്ഷികളുടെ മറ്റുമന്ത്രിമാരും പ്രവര്‍ത്തന പാരമ്പര്യവും പ്രതിഭയും ഒരേപോലെ അവകാശപ്പെടാന്‍ കഴിയുന്നവരാണ്. യു.ഡി.എഫില്‍ ജനം അര്‍പ്പിക്കുന്ന പര്‍വത സമാനമായ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കാന്‍ ഈ ടീമിന് കഴിയുമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും സംശയത്തിനിടയുണ്ടാവില്ല. ഒരു പതിറ്റാണ്ടിനു ശേഷമുള്ള അധികാരലബ്ധി ആഘോഷമായിത്തന്നെ കൊണ്ടാടുമ്പോള്‍ കേരളം മാത്രമല്ല, രാജ്യത്തെ മതേതരവിശ്വാസികളൊന്നടങ്കം ആനന്ദലബ്ധിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെപോലും ദുരുപയോഗം ചെയ്ത്, സംഘ്പരിവാര്‍ സംസ്ഥാനങ്ങളില്‍ പിന്‍വാതിലിലൂടെ അധികാരം കവര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷയുടെ വലിയൊരു തുരുത്തായി കേരളം മാറുകയാണ്. രാജ്യത്തെ സമുന്നത നേതാക്കള്‍ക്കൊപ്പം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രഗല്ഭ വ്യക്തിത്വങ്ങളുടെ സാനിധ്യവും ചടങ്ങിന് കൂടുതല്‍ നിറംപകരും.
kerala
കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം: കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
kerala
സത്യപ്രതിജ്ഞാ ചടങ്ങ്: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
നഗരത്തില്‍ എല്‍ഇഡി സ്ക്രീനുകള്‍
യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തവണ സാധാരണയേക്കാള്‍ വലിയ പന്തലാണ് സജ്ജീകരിക്കുന്നത്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് പന്തലിന്റെ വിസ്തൃതി 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. പാസ് ലഭിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ചടങ്ങ് തത്സമയം കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്ക്രീനുകള്‍ ഒരുക്കുന്നുണ്ട്.
അതേസമയം സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലായിടങ്ങളിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ടാകുമെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വ്യക്തമാക്കി.
നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് പൂര്‍ത്തിയാക്കി.
ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
kerala
മന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്
വി.ഡി സതീശന് നേതൃത്വം നല്കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം.
തിരുവനന്തപുരം: വി.ഡി സതീശന് നേതൃത്വം നല്കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എ ഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.
മുഖ്യമന്ത്രിയായി വി.ഡി സതീശന് സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.
-
kerala3 days agoഎസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം
-
kerala3 days agoഇന്ധനവില വര്‍ധന; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു
-
kerala2 days agoമന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്
-
Literature2 days agoപി എച്ച് സ്മാരക മാനവമൈത്രി പുരസ്കാരം എം എൻ കാരശ്ശേരിക്ക്
-
GULF3 days agoപ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍
-
News2 days agoഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം
-
News2 days agoഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം
-
News2 days agoനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍

