kerala
മെസി പെലെക്കൊപ്പമെത്തുമോ
ബ്രസീലിയ: വ്യക്തിഗത നേട്ടങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് പറയുമ്പോഴും ഇന്ന് കൊളംബിയക്കെതിരായ കോപ്പ സെമിയില്‍ ഒരു ഗോള്‍ നേടിയാല്‍ അര്‍ജന്റീനയുടെ നായകന് ലിയോ മെസി ഫുട്ബോള്‍ രാജാവ് പെലെക്കൊപ്പമെത്തും. 77 ഗോളുകളാണ് രാജാവിന്റെ സമ്പാദ്യം. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ നേടിയ ഫ്രി കിക്ക് ഗോളോടെ മെസിയുടെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 76 ആയിരുന്നു. ഇന്ന് രണ്ട് ഗോള്‍ നേടിയാല്‍ മെസിയുടെ നാമധേയത്തില്‍ വലിയ റെക്കോര്‍ഡും വരും. പെലെയെയും മറികടന്ന് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവുമധികം ഗോള്‍ സ്ക്കോര്‍ ചെയ്യുന്ന ലാറ്റിനമേരിക്കന്‍ താരമായി അദ്ദേഹത്തിന് മാറാം.
ഗോളടി മാത്രമല്ല മെസിയിലെ സമ്മര്‍ദ്ദം. രാജ്യത്തിനായി ഇത് വരെ വലിയ കിരീടങ്ങളൊന്നും സമ്മാനിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 34 ല്‍ നില്ക്കുന്ന ചാമ്പ്യന്‍ താരത്തിന് ഇനി ഒരു കോപ്പ ഉറപ്പില്ല. ഡിയാഗോ മറഡോണ ഉള്‍പ്പെടയുളളവര്‍ രാജ്യത്തിന് ലോകകപ്പ് ഉള്‍പ്പെടെ വലി കിരീടങ്ങള്‍ സമ്മാനിച്ചവാരണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായിട്ടും രാജ്യത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിയാതെ വരുമ്പോള്‍ വിമര്‍ശകരുടെ എണ്ണം വര്‍ധിക്കും. കോപ്പയില്‍ കിരീടം സ്വന്തമാക്കാനായാല്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കരുത്തനായി കളിക്കാന്‍ മെസിക്കാവും. ലോകകപ്പ് വന്‍കരാ റൗണ്ടില്‍ ഇപ്പോള്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. വന്‍കരയില്‍ നിന്നും നാല് ടീമുകള്‍ക്ക് ഖത്തര്‍ യോഗ്യതയുള്ളതിനാല്‍ സമ്മര്‍ദ്ദത്തിന് വകുപ്പില്ല.
പക്ഷേ ബ്രസീല്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് മുന്നേറുമ്പോള്‍ അര്‍ജന്റീനക്ക് അതേ ആധികാരികത നിലനിര്‍ത്താനാവുന്നില്ല. കോപ്പയില്‍ തന്നെ ബ്രസീല്‍ എല്ലാ മല്‍സരങ്ങളും ജയിച്ചപ്പോള്‍ അര്‍ജന്റീന ഒരു സമനില വഴങ്ങിയിരുന്നു. പക്ഷേ ക്വാര്‍ട്ടറില്‍ മൂന്ന് ഗോളിന് ഇക്വഡോറിനെ തോല്‍പ്പിക്കാനായതാണ് മെസിക്ക് ഊര്‍ജ്ജം പകരുന്നത്.
ക്ലബിനായി ധാരാളം ഗോളുകള്‍ സ്ക്കോര്‍ ചെയ്യുന്ന ഗോള്‍ വേട്ടക്കാരനാവുമ്പോള്‍ രാജ്യത്തിന്റെ ജഴ്സിയില്‍ ആ മികവ് മെസിയില്‍ പ്രകടനല്ല. പക്ഷേ കോച്ച് സ്കലോനി പറയുന്നത് ഇപ്പോഴും ടീമിന് വിശ്വാസം മെസിയെ ആണെന്നാണ്.
kerala
ഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന് പറഞ്ഞു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.
ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന് നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും- അദ്ദേഹം ആവശ്യപ്പെട്ടു.
kerala
കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
കൊല്ലം തിരുമുല്ലവാരത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി. മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടില്‍ അവസാനമായി ആളുകള്‍ വന്ന് പോയത്.
മധ്യവയസ്കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് മാസങ്ങള്‍ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. വീടിരിക്കുന്ന വസ്തുവില്‍ തേങ്ങയിടാന്‍ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക് സംഘവും കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
kerala
പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്.
പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ധോണിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടത്.
മുണ്ടൂര്‍ വേലിക്കാട് സ്വദേശി പോള്‍ ജോസഫിന്റേതാണ് കാര്‍. സംഭവം ആത്മഹത്യയാണോ എന്നാണ് സംശയം. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാര്‍ ഉടമയുടേതാണ് മൃതദേഹം എന്നാണ് പൊലീസ് നിഗമനം.
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News2 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
