Culture
പി.ബി അബ്ദുല്‍ റസാക്കിന് നിയമസഭയുടെ സ്മരണാഞ്ജലി
തിരുവനന്തപുരം: പി.ബി അബ്ദുല്‍ റസാക്കിന് കേരള നിയമസഭയുടെ സ്മരണാഞ്ജലി. നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ ആദ്യദിനം, നിര്യാതനായ മഞ്ചേശ്വരം അംഗം പി.ബി അബ്ദുല്‍ റാസാക്കിന് ചരമോപചാരം അര്‍പ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിഞ്ഞു.
കന്നടഭാഷയില്‍ സത്യപ്രതിജ്ഞചെയ്ത റസാക്കിനെ സ്മരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് റസാക്ക് നിലകൊണ്ടതെന്ന് ചൂണ്ടിക്കാട്ടി. ജനപ്രതിനിധി എന്ന നിലയില്‍ മാത്രമല്ല, വിഭ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും സ്പീക്കര്‍ എടുത്തുപറഞ്ഞു. കാസര്‍കോട് ജില്ലയുടെ വികസനപ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുള്‍ റസാക്ക് കാട്ടിയ താല്പര്യത്തെ സ്പീക്കര്‍ ശ്ലാഘിച്ചു. സംസ്ഥാനത്തിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവ ശ്രദ്ധപതിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സാധാരണക്കാര്‍ക്കൊപ്പം നിന്ന ഒരു മികച്ച പൊതുപ്രവര്‍ത്തകനേയും, കഴിവുറ്റ സാമാജികനേയുമാണ് നഷ്ടപ്പെട്ടതെന്നും സ്പീക്കര്‍ അനുസ്മരിച്ചു. ഏത് ഘട്ടത്തിലും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുല്‍ റസാക്ക് എന്ന് മുഖ്യമന്ത്രി പിണറായിവിജയന് അനുസ്മരിച്ചു. ഉത്തരകേരളത്തിന്റെ വികസനവും സാധാരണക്കാരുടെ ക്ഷേമ ഐശ്വര്യങ്ങളും നെ േഞ്ചാട് ചേര്‍ത്ത വ്യക്തിയായിരുന്നു. പുഞ്ചിരിക്കുന്ന ആ സാന്നിദ്ധ്യം പൊലിഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ പ്രയാസം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആവേശവും ആഹ്ളാദവും കണ്ടെത്തിയിരുന്ന നേതാവായിരുന്നു റസാക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്.സി.സിയില്‍ ചികിത്സതേടിയെത്തുന്ന മലബാറില്‍ നിന്നുള്ള പ്രത്യേകിച്ച് കാസര്‍കോട് നിന്നുള്ളവര്‍ക്ക് വലിയ ആശ്രയമായിരുന്നു റസാക്ക് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൂവിരിച്ച പാതയിലൂടെയല്ല സ്വന്തം പ്രയത്നം കൊണ്ട് വളര്‍ന്ന നേതാവായിരുന്നു അദ്ദേഹം. വര്‍ഗീയശക്തികളെ കാസര്‍കോടും മഞ്ചേശ്വരത്തും തടഞ്ഞുനിര്‍ത്താന്‍ കോട്ടപോലെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. നല്ല പൊതുപ്രവര്ത്തകന്, മാതൃക ജനസേവകന് എന്ന നിലയില്‍ ആര്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വര്‍ഗീയതയ്ക്കെതിരായ വിജയമായതുകൊണ്ട് അബ്ദുല്‍റസാക്കിന്റെ വിജയം വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തനിക്ക് അദ്ദേഹം സഹോദരതുല്യനായിരുന്നുവെന്നും സുനില്‍കുമാര്‍ അനുസ്മരിച്ചു. തങ്ങളുടെ രാഷ്ട്രീയപ്രസ്ഥാനത്തിന് മാത്രമല്ല, കേരളത്തിനും തീരാനഷ്ടമാണ് റസാക്കിന്റെ വേര്‍പാടെന്ന് ഡോ: എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രവര്ത്തകന് എന്നതിലുപരി തന്റെ സമ്പാദ്യം പോലും പാവങ്ങള്‍ക്ക് ദാനം ചെയ്യുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. 87 വോട്ടിന് ജയിച്ചുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലുണ്ടായ കണ്ണീരായിരുന്നു. വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കൊടി ഇവിടെ പാറിക്കാതിരിക്കാന്‍ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു റസാക്ക് എന്നും മുനീര്‍ അനുസ്മരിച്ചു. മതേതരത്വത്തിന്റെ മുഖമായിരന്നു അബ്ദുല്‍ റസാക്ക് എന്ന് കെ.എം. മാണി അനുസ്മരിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച് അര്‍പ്പണം ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്നും മാണി ചുണ്ടിക്കാട്ടി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും നല്ല നിലയില്‍ വ്യക്തിബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ റസാക്കിനായെന്ന് ഒ.രാജഗോപാല്‍ അനുസ്മരിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, വിവിധ കക്ഷിനേതാക്കളായ സി.കെ. നാണു, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, കെ.ബി ഗണേഷ്കുമാര്, എന്‍. വിജയന്‍പിള്ള, പി.സി. ജോര്‍ജ് എന്നിവരും അബ്ദുല്‍ റസാക്കിനെ അനുസ്മരിച്ചു.
Film
‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകനു പരുക്ക്
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.
തിരുച്ചെന്തൂർ: ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകനു പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് വിനായകന്റെ തോൾ എല്ലിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.
ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതമുണ്ടായതായി സ്ഥിരീകരിച്ചത്. ഡോക്ടർമാർ വിനായകനു ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം ഹൗസും ചേർന്ന് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Film
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ അനുമതി
ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.
kerala
മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ട്, വരുന്നില്ലെങ്കിൽ വരേണ്ട: വി.ഡി. സതീശൻ
തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറഞ്ഞു.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്.
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala10 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india3 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
