kerala
ശബരിമല സ്വര്‍ണക്കൊള്ള: സന്നിധാനത്ത് എസ്.ഐ.ടി പരിശോധന
പഴയ ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണ സാമ്പിള്‍ ശേഖരിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. പഴയ കൊടിമരം, ശ്രീകോവില്‍ വാതില്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം വീണ്ടും ശബരിമല സന്നിധാനത്ത് എത്തിയത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് സംഘം പരിശോധന നടത്തി.
പഴയ ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണ സാമ്പിളും ശേഖരിച്ചു. കൊടിമരത്തിന്റെ വിവിധ ഭാഗങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോയെന്നും പരിശോധിച്ചു. ഇവയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ കൊടിമരത്തിന്റെ നിര്‍മാണത്തിലും തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് എസ്.ഐ.ടി.
കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രീകോവിലിന് പുതിയ വാതില്‍ നിര്‍മിച്ച് നല്‍കിയപ്പോള്‍ പഴയ വാതില്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് കൃത്യമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇതിന്റെ അളവും എടുത്തു. പുതിയത് നിര്‍മിച്ചുനല്‍കിയതിന്റെ മറവില്‍ പഴയ വാതിലിലെ സ്വര്‍ണം പോറ്റി കവര്‍ന്നെന്നും സംശയിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. ശാസ്ത്രീയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ശ്രീകോവിലിലെ അയ്യപ്പചരിതം കൊത്തിയ സ്വര്‍ണപ്പാളികളുടെ സാമ്പിളുകളും എടുത്തിട്ടുണ്ട്.
ഹൈകോടതി നിര്‍ദേശപ്രകാരമാണ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ചൊവ്വാഴ്ച മല കയറിയത്. തിങ്കളാഴ്ച രാത്രി മൂന്നംഗ എസ്.ഐ.ടി സംഘം സന്നിധാനത്തെത്തി മുന്നൊരുക്കം നടത്തിയിരുന്നു. വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.
kerala
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കും. ശേഷം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുന്നത്.
2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
kerala
സ്വർണവിലയിൽ കുതിപ്പ്, വൈകീട്ട് ഇടിവ്; പവന് 540 രൂപ കുറഞ്ഞു
രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി പവന് 3,160 രൂപ വർധിച്ച ശേഷം അഞ്ചുമണിയോടെ 540 രൂപയാണ് കുറഞ്ഞത്.
കൊച്ചി: ഇന്ന് മൂന്നുതവണയായി കുതിച്ചുയർന്ന സ്വർണവില വൈകീട്ട് അഞ്ചുമണിയോടെ താഴ്ന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി പവന് 3,160 രൂപ വർധിച്ച ശേഷം അഞ്ചുമണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,840 രൂപയായി. ഗ്രാമിന് ഇന്ന് മൊത്തം 395 രൂപ കുറഞ്ഞ് 13,730 രൂപയിലാണ് വ്യാപാരം.
ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന്റെ വില 1,07,240 രൂപയായിരുന്നു. ഇന്ന് രാവിലെ 760 രൂപ വർധിച്ച് 1,08,000 രൂപയായി. തുടർന്ന് ഉച്ചക്ക് മുമ്പ് 800 രൂപ കൂടി ഉയർന്ന് 1,08,800 രൂപയെത്തി. ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ വർധിച്ചതോടെ ഒരു ഗ്രാം 13,800 രൂപയും പവൻ 1,600 രൂപ കൂടി 1,10,400 രൂപയുമായി സർവകാല റെക്കോഡിൽ എത്തുകയായിരുന്നു. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി.
യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചതെന്ന് വ്യാപാരികൾ പറയുന്നു. സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,746.43 ഡോളറായി ഉയർന്നു.
തിങ്കളാഴ്ചയും സ്വർണവിലയിൽ രണ്ടുതവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 1,06,840 രൂപയുണ്ടായിരുന്ന വില പിന്നീട് 400 രൂപ വർധിച്ച് 1,07,240 രൂപയിലെത്തിയിരുന്നു.
kerala
ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുകയാണ് പിണറായി സർക്കാർ – കെ.സി. വേണുഗോപാൽ
മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.
കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുന്ന നയമാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നും ലക്ഷക്കണക്കിന് ആളുകളുടെ ആനുകൂല്യങ്ങൾ നിഷേധിച്ച് സർക്കാർ തന്നെ കുടിശ്ശിക സർക്കാറായി മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തിനകം ജീവനക്കാരെയും പെൻഷൻകാരെയും മിത്രങ്ങളാക്കുന്ന സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.
എട്ട് മാസം ആശാ വർക്കർമാർ സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയാണെന്നും, കോൺഗ്രസ് കൊണ്ടുവന്ന ദാരിദ്ര്യ നിർമാർജന പദ്ധതിയായിരുന്നു തൊഴിലുറപ്പെന്നുമാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
