News
ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവ് പിടിയില്‍
അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം
ലക്‌നൗ: രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഗോരഖ്പൂര്‍ സ്വദേശി അര്‍ജുന്‍ ആണ് ഭാര്യ ഖുഷ്ബുവിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 21നായിരുന്നു സംഭവം. ലുധിയാനയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ അന്നേ ദിവസം രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടു. ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ചിരുന്ന ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അര്‍ജുന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം മൃതദേഹം മടക്കാവുന്ന കട്ടിലിനൊപ്പം വീടിന് പിന്നില്‍ ഏകദേശം ആറടി ആഴത്തില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. പിന്നീട് ഭാര്യ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയെന്ന രീതിയില്‍ കുടുംബാംഗങ്ങളെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ഖുഷ്ബുവിനെ കണ്ടെത്താനായി കുടുംബം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മകളെ അര്‍ജുന്‍ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയമാണ് പരാതിയില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അര്‍ജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഭാര്യ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം നദിയില്‍ എറിഞ്ഞെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നദിയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
ഇതിന് ശേഷം വീണ്ടും നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ സത്യം സമ്മതിച്ചത്. താന്‍ ഭാര്യയെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കുഴിയില്‍ നിന്നു പുറത്തെടുത്തതായി പൊലീസ് അറിയിച്ചു.
അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് വര്‍ഷം മുന്‍പാണ് അര്‍ജുന്‍ഖുഷ്ബു ദമ്പതികള്‍ വിവാഹിതരായത്. ഖുഷ്ബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: വിഷയം വഴിതിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; വി.ഡി. സതീശന്‍
ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം പ്രതിപക്ഷം ഉയര്‍ത്തിയതല്ലെന്ന് സതീശന്‍ വ്യക്തമാക്കി. ”ചാരപ്പണിക്ക് പിടിയിലായ വ്‌ലോഗര്‍ മന്ത്രി റിയാസിനോടൊപ്പം ഫോട്ടോയെടുത്തതും ഞങ്ങളല്ല. എന്നിട്ടും സോണിയ ഗാന്ധിയോടൊപ്പം പോറ്റിയുള്ള ചിത്രം ഉയര്‍ത്തി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത് തരംതാണ പ്രവര്‍ത്തിയാണ്,” അദ്ദേഹം പറഞ്ഞു.
കൊലക്കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ സ്വര്‍ണക്കൊള്ള നടത്തിയത് മുഖ്യമന്ത്രിയാണെന്ന് തങ്ങള്‍ ഒരിക്കലും ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധിയും പോറ്റിയും കണ്ടത് സ്വാഭാവിക സംഭവമാണെന്നും, പലരും തന്നെ സമീപിച്ച് ഫോട്ടോ എടുക്കാറുണ്ടെന്നും സതീശന്‍ പറഞ്ഞു. ”ചിലപ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെങ്കിലും ഫോട്ടോ എടുക്കരുതെന്ന് പറയാറില്ല. മുഖ്യമന്ത്രി ആരെയും ഫോട്ടോ എടുക്കാന്‍ അനുവദിക്കാറില്ല. എന്നിട്ടും പോറ്റിയുമായി മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നില്ലേയെന്നും” അദ്ദേഹം ചോദിച്ചു.
കൊച്ചി മേയര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സതീശന്‍ വ്യക്തത വരുത്തി. ഈ വിഷയത്തില്‍ താന്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും, കൊല്ലത്തും തിരുവനന്തപുരത്തും മാത്രമാണ് നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരമാണ് എല്ലാ സ്ഥലങ്ങളിലും അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും വ്യക്തമാക്കി.
മേയര്‍ സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും, തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായ നിജി ജസ്റ്റിന്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയാണെന്നും സതീശന്‍ പറഞ്ഞു. പദവി ലഭിക്കാത്തവര്‍ പല ആരോപണങ്ങളും ഉന്നയിക്കാമെന്നും, എന്നാല്‍ ഒരു സഭയും മേയര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
kerala
‘നാട്ടുകാരുടെത് ക്രിമിനല്‍ ആക്ടിവിറ്റി, ഇതാണോ പ്രബുദ്ധ കേരളം? സിദ്ധാര്‍ഥിനെ പിന്തുണച്ച് നടന്‍ ജിഷിന്‍
അപകടത്തിനുശേഷം സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനവുമായി നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരിക്കുന്നത്.
മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന് പിന്തുണയുമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍. അപകടത്തിനുശേഷം സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനവുമായി നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജിഷിന്റെ പ്രതികരണം.
മദ്യപിച്ച് വണ്ടിയോടിച്ച ഒരാളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്നും നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണെന്നും ജിഷിന്‍ പ്രതികരിച്ചു. പോലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം നാട്ടുകാര്‍ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല് കെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധ കേരളമെന്നും ജിഷിന്‍ ചോദിക്കുന്നു.
മധുവിനെ തല്ലിക്കൊന്നപ്പോള്‍ കുറേ പേര്‍ പരിതപിച്ചിരുന്നു. ഇപ്പോള്‍ ആര്‍ക്കും പരിതാപമൊന്നുമില്ലെന്നും അവന്‍ ആര്‍ട്ടിസ്റ്റും സെലിബ്രിറ്റിയും ആയതാണ് കാരണമെന്നും ജിഷിന്‍ പറയുന്നു. ലോകത്ത് ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാര്‍ഥ്. ക്രിസ്മസ്, ന്യൂഇയര്‍ സമയത്ത് എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചും ശ്വാസം മുട്ടിച്ചുമല്ല പ്രതികരിക്കേണ്ടതെന്നും ജിഷിന്‍ വീഡിയോയില്‍ പറയുന്നു.
ബുധനാഴ്ച്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വില്‍പനക്കാരനെ ഇടിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സിദ്ധാഥിനെ കസ്റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
india
ഇൻഡിഗോയുടെ 10,000 രൂപ വരെ യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ; റീഫണ്ടും ആരംഭിച്ചു
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു.
ന്യൂഡൽഹി: വിമാന സർവീസ് പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ പ്രഖ്യാപിച്ച യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു. സർവീസ് തടസ്സപ്പെട്ട സമയദൈർഘ്യം അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.
ട്രാവൽ വൗച്ചറുകൾക്ക് 12 മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇൻഡിഗോയിൽ നടത്തുന്ന ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ റീഫണ്ട് ലഭിക്കാത്തവർക്ക് ഉടൻ തന്നെ തുക ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
ട്രാവൽ ഏജന്റുമാർ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും റീഫണ്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നുമുതൽ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരെ ഇൻഡിഗോ അധികൃതർ വിവരശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടും. ആവശ്യമായ വിവരങ്ങൾ ലഭ്യമാകുന്ന പക്ഷം യാത്രക്കാർക്ക് നേരിട്ട് ട്രാവൽ വൗച്ചറുകൾ കൈമാറും.
യാത്രക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ, ജനുവരി ഒന്നുമുതൽ പ്രത്യേക വെബ് പേജ് ആരംഭിക്കുമെന്നും, വൗച്ചർ ലഭിക്കാനാഗ്രഹിക്കുന്നവർക്ക് അവിടെ വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര്‍ കൊല്ലപ്പെട്ടു
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala18 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
