Connect with us

india

കോവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന

രോഗികളുടെ എണ്ണം വന്‍തോത്തില്‍ ഉയരാമെന്നും ഒരിക്കല്‍ കൊവീഡ് വന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചരിച്ചിട്ടും ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Published

on

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെപറ്റി ഓര്‍മപ്പെടുത്തലായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കാരണമുള്ള ഭീഷണി വളരെ വലുതാണെന്നും വരാനിരിക്കുന്നത് കോവിഡ് സുനാമിയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഓര്‍മപ്പെടുത്തി.

രോഗികളുടെ എണ്ണം വന്‍തോത്തില്‍ ഉയരാമെന്നും ഒരിക്കല്‍ കൊവീഡ് വന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചരിച്ചിട്ടും ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് വര്‍ദ്ധിക്കുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു. വാക്‌സിനേഷനേഷനെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ നേരിടേണ്ടത്തിന്റെ പ്രധാന്യവും അദ്ദേഹം പരാമര്‍ശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ

14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

Published

on

ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി നൽകാൻ ശ്രമം; ദമ്പതികൾക്കെതിരെ കേസ്

കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം.

Published

on

ബംഗളൂരു: സാമ്പത്തിക പ്രയാസങ്ങൾ മാറുമെന്ന വിശ്വാസത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ദമ്പതികൾ ശ്രമിച്ചതായി റിപ്പോർട്ട്. കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.

അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.

വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ദമ്പതികൾ കുഞ്ഞിനെ പണം നൽകി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

india

‘വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം’: വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി : വെനസ്വേലയിലെ പ്രസിഡന്റിനെ യു.എസ് പിടികൂടിയതുമൂലം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ആ രാജ്യത്തേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തലസ്ഥാന നഗരമായ കാരക്കാസില്‍ യുഎസ് നടത്തിയ വന്‍ തോതിലുള്ള ആക്രമണത്തില്‍ പിടിക്കപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് നടപടി തെക്കേ അമേരിക്കന്‍ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായി, റഷ്യയും ചൈനയും ഉള്‍പ്പെടെ നിരവധി പ്രമുഖ ശക്തികള്‍, മിസ്റ്റര്‍ മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഓപ്പറേഷനും പിടിച്ചെടുക്കലിനുമായി വാഷിംഗ്ടണിനെ ആഞ്ഞടിച്ചു.

”വെനസ്വേലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, വെനസ്വേലയിലേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായി ഉപദേശം നല്‍കുന്നു,”

‘എന്തെങ്കിലും കാരണത്താല്‍ വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും അവരുടെ ചലനങ്ങള്‍ നിയന്ത്രിക്കാനും കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിക്കുന്നു,” അതില്‍ പറയുന്നു.

+58-412-9584288 എന്ന ഫോണ്‍ നമ്പറിലൂടെയും (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) ഇമെയില്‍ വഴിയും എംബസിയുമായി ബന്ധപ്പെടാന്‍ മന്ത്രാലയം ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

വെനസ്വേലയില്‍ ഏകദേശം 50 നോണ്‍ റെസിഡന്റ് ഇന്ത്യക്കാരും 30 ഇന്ത്യന്‍ വംശജരും ഉണ്ട്.

കാരക്കാസിലെ ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ഇവോ ജിമയില്‍ മഡുറോയുടെ ഫോട്ടോ പ്രസിഡന്റ് ട്രംപ് പോസ്റ്റ് ചെയ്തു.

മിസ്റ്റര്‍ മഡുറോയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്നു, അവിടെ അദ്ദേഹം മയക്കുമരുന്ന് കാര്‍ട്ടലുകളെ പിന്തുണച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending