Connect with us

More

രാജ്ദീപ് സര്‍ദേശായിയുടെ വെളിപ്പെടുത്തല്‍: അര്‍ണാബ് ഗോസ്വാമിയെ ട്രോളി സമൂഹമാധ്യമങ്ങള്‍

Published

on

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിന് റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ട്വിറ്ററില്‍ ട്രോള്‍മഴ.

ഗോസ്വാമിയുടെ പ്രസംഗത്തെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്തു വന്നതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഗോസ്വാമിക്കെതിരെ ട്രോളുകള്‍ നിറഞ്ഞത്.

#ArnabDidIt എന്ന ഹാഷ് ടാഗില്‍ അര്‍ണാബിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂട്ടപൊങ്കാലയാണ്.

dklgdqyvyayzqik

2002ല്‍ എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുമ്പോള്‍ ജീവന്‍ പണയപ്പെടുത്തി ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തുവെന്ന അര്‍ണാബിന്റെ അവകാശവാദങ്ങളാണ് അദ്ദേഹത്തിനു തന്നെ തിരിച്ചടിയായത്.

സംഘപരിവാര്‍ അജണ്ടക്കായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന അര്‍ണാബ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അസമിലെ ഒരു പ്രസംഗത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

7kbj1_dl

ഹിന്ദു തീവ്രവാദി സംഘം കാര്‍ തകര്‍ത്തുവെന്നും മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും ജാതി പറയാന്‍ നിര്‍ബന്ധിതരായെന്നും അര്‍ണാബ് പ്രസംഗത്തില്‍ തട്ടിവിട്ടു. തങ്ങളുടെ കൂട്ടത്തില്‍ ന്യൂനപക്ഷക്കാര്‍ ഇല്ലാതിരുന്നത് രക്ഷയായെന്നും അര്‍ണാബ് പറഞ്ഞു. ഇതിനെതിരെയാണ് രാജ്ദീപ് സര്‍ദേശായി രംഗത്തുവന്നത്.

dkmjvhivyaa8mpj

അര്‍ണാബ് അഹമ്മദാബാദിലെ കലാപം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ അര്‍ണാബ് പറഞ്ഞ ആക്രമണ കഥ സത്യമാണെന്നും അത് സംഭവിച്ചത് തനിക്കാണെന്നും രാജ്ദീപ് ട്വീറ്റ് ചെയ്തു.

രാജ്ദീപിന്റെ ട്വീറ്റ് വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിനെതിരെ പ്രതിഷേധം ശക്തമായത്.

dkmfrqovyaavnup

അര്‍ണാബ് സ്വാതന്ത്ര്യ സമരസേനാനിയാണെന്നും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സമയത്ത് അവിടെയെത്തിയ അര്‍ണാബ് 35,647 പേരെ രക്ഷപ്പെടുത്തിയെന്നും ഹാഷ് ടാഗ് പോസ്റ്റുകളില്‍ പറയുന്നു.

ഇവക്കു പുറമെ പാകിസ്താനിലെ അബോത്താബാദില്‍ അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ ലാദനെ ഒളിത്താവളത്തിലെത്തി ഒറ്റക്കെത്തി കൊലപ്പെടുത്തിയ ശേഷം വൈറ്റ് ഹൗസിന്റെ വാര്‍ റൂമിലേക്ക് ഒബാമയെ വിളിച്ചത് അര്‍ണാബാണെന്നും ഹാഷ് ടാഗില്‍ പറയുന്നു.

ടൈംസ് നൗ അവതാരകനായിരുന്ന സമയത്ത് ദ നേഷന്‍ വാണ്ട്‌സ് ടു നോ എന്ന് ടാഗ് ലൈന്‍       അര്‍ണാബ്  ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ ടാഗിനൊപ്പം ഈസ് അര്‍ണാബ് ഗോസ്വാമി എ ബിഗ് ലയര്‍ എന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ

സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍

Published

on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം ആവശ്യപ്പെട്ടത്. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു.

സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്‍റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്.

2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്.

Continue Reading

kerala

‘സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്ന് അറിഞ്ഞൂട’; ഷൈനിന്റെ അപകടത്തില്‍ പ്രതികരിച്ച് സ്നേഹ ശ്രീകുമാര്‍

Published

on

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടി സ്നേഹ ശ്രീകുമാര്‍. അതേസമയം തനിക്കുണ്ടായ അനുഭവം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വെച്ച് തനിക്കും അപകടമുണ്ടായിട്ടുണ്ടെന്ന് സ്നേഹ പറഞ്ഞു.

പണ്ട് താന്‍ നാടകം കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ താന്‍ സഞ്ചരിച്ച ബസും ഇതേ സ്ഥലത്ത് വെച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്നും അതില്‍ ഒരാള്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കുകളുമുണ്ടായുരുന്നു എന്ന് സ്നേഹ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് മുതല്‍ ഈ സ്ഥലത്തുണ്ടാകുന്ന അപകട വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് വിട്ടുമാറാതെ ശ്രദ്ധിക്കാറുണ്ടെന്നും സ്നേഹ പറയുന്നു. എങ്ങനെയാണ് ഇവിടെ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന ഒരു സ്ഥലമായി മാറിയെതെന്ന് അറിഞ്ഞൂട എന്നും സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവച്ചു.

ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. മറ്റൊരു ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്ന സമയത്ത് തന്നെ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കെച്ചിയില്‍ നിന്നും മടങ്ങിയത്. തൊടുപ്പുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷം ബെംഗളൂരുവുലേക്ക് മാറ്റിയിരുന്നു. ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

 

Continue Reading

india

‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

Published

on

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Continue Reading

Trending