Connect with us

india

ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷനും മകനും കോവിഡ്

Published

on

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിനും മകനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ഭഗത്തിന്റെ വസതിയില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. തോക്ക് ചൂണ്ടി ഡാന്‍സ് കളിപ്പിച്ചതിന് സസ്‌പെന്‍ഷനിലായ എംഎല്‍എ പ്രണവ് സിങ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങാണ് ഓഗസ്റ്റ് 24ന് ഭഗത്തിന്റെ വസതിയില്‍ നടന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിജെപി അധ്യക്ഷന് ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും ചികിത്സയിലാണെന്നും ഉപാധ്യക്ഷന്‍ ദേവേന്ദ്ര ഭാസിന്‍ പ്രതികരിച്ചു.

 

 

india

കരൂർ ദുരന്തത്തിന് ശേഷം വിജയമംഗലയിൽ ടിവികെ റാലി; ഉപാധികളോടെ പൊലീസ് അനുമതി

ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

Published

on

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ഈറോഡ് ജില്ലയിലെ വിജയമംഗലയിൽ റാലിയുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒരുക്കിയ വേദിയിൽ 25,000ലധികം പേർ തടിച്ചുകൂടിയിട്ടുണ്ട്. വൈകിട്ട് 6.30ന് ടിവികെയുടെ യോഗം ഓൺലൈനായും നടക്കും. അതേസമയം വിജയിന്റെ അവസാന ചിത്രമായ ‘ജന നായകൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ ഇന്ന് പുറത്തിറങ്ങും. ജനുവരി 9നാണ് ചിത്രത്തിന്റെ റിലീസ്.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ് റോഡ് ഷോ നടത്താൻ ടിവികെ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും, വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റാലിക്ക് കർശന ഉപാധികളോടെ അനുമതി ലഭിച്ചത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയമംഗലത്തിലെ റാലിക്ക് പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുന്നത്.

Continue Reading

india

വായു മലിനീകരണം രൂക്ഷം; പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശന വിലക്ക്

ബിഎസ്–VI എഞ്ചിനുകളില്ലാത്ത വാഹനങ്ങൾക്കാണ് ഇന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കാത്തത്.

Published

on

ന്യൂഡൽഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശനം നിഷേധിച്ച് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിഎസ്–VI എഞ്ചിനുകളില്ലാത്ത വാഹനങ്ങൾക്കാണ് ഇന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കാത്തത്. പുക പരിശോധന സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നതും നിരോധിച്ചു.

മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹി സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. ബിഎസ്–VI എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന തീരുമാനം ഡൽഹിയോട് ചേർന്ന ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നോയിഡയിൽ നിന്ന് നാല് ലക്ഷത്തിലധികം വാഹനങ്ങളും, ഗുരുഗ്രാമിൽ നിന്ന് രണ്ട് ലക്ഷം വാഹനങ്ങളും, ഗാസിയാബാദിൽ നിന്ന് 5.5 ലക്ഷത്തിലധികം വാഹനങ്ങളും ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയപ്പെടും. നിയന്ത്രണങ്ങൾ നടപ്പാക്കാൻ 580 പൊലീസുകാരെയും 126 ചെക്ക്‌പോസ്റ്റുകളിലായി 37 എൻഫോഴ്‌സ്‌മെന്റ് വാനുകളെയും വിന്യസിക്കും.

ഗതാഗത വകുപ്പ്, മുനിസിപ്പൽ കോർപ്പറേഷൻ, ഭക്ഷ്യ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ പെട്രോൾ പമ്പുകളിലും നിയോഗിക്കും. സാധുവായ പുക സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങളെ കണ്ടെത്തുന്നതിനായി പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഡൽഹിയിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറക്കുന്നത് സുപ്രീംകോടതി ഇന്നലെ വിലക്കിയിരുന്നു. ബിഎസ്–4 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് കഴിഞ്ഞ ജൂലൈയിൽ സർക്കാർ വിലക്കിയിരുന്നെങ്കിലും, ജനരോഷത്തെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ തീരുമാനം പിൻവലിച്ചിരുന്നു.

Continue Reading

india

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ

ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Published

on

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യയുടെ യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതിയില്ല. ഇന്ത്യൻ എയർലൈൻസുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

ഇതിനുപകരമായി ഇന്ത്യയും പാക് വിമാനങ്ങൾക്ക് സമാനമായ വിലക്ക് തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്താൻ ബന്ധം കൂടുതൽ വിഷമിച്ചത്. ഏപ്രിൽ 24നാണ് പാകിസ്താൻ ആദ്യം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു വിലക്ക്. തുടർന്ന് ഏപ്രിൽ 30ന് ഇന്ത്യയും പാക് വിമാനങ്ങൾക്ക് തിരിച്ചടി ആയി വ്യോമാതിർത്തി അടച്ചുപൂട്ടി.

Continue Reading

Trending