Connect with us

Views

പ്രമുഖരെ കണ്ടും പിന്തുണ ഉറപ്പിച്ചും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണത്തില്‍

Published

on

മലപ്പുറം
മഴ മാറി നിന്ന ഇന്നലെ വേങ്ങരയില്‍ തെരഞ്ഞെടുപ്പു ചൂടും ഉയര്‍ന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മണ്ഡലത്തില്‍ സജീവമായി. ഔദ്യോഗിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കഴിഞ്ഞ ദിവസം വേങ്ങരയില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത ബഹുജന കണ്‍വന്‍ഷനും നടന്നിരുന്നു. പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്്‌ലിയാരുടെ ആശിര്‍വാദം നേടിയാണ്് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പ്രചരണം ആരംഭിച്ചത്. രാവിലെ തന്നെ ബാപ്പുട്ടി മുസ്്‌ലിയാരെ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പുവരുത്തിയാണ് മടങ്ങിയത്. മമ്പുറം സയ്യിദ് അലവി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം മഖാമിലേക്കായിരുന്നു പിന്നീടുള്ള യാത്ര. തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചക്കുള്ള ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നതിനിടയിലേക്കാണ് സ്ഥാനാര്‍ത്ഥിയെത്തിയത്. മഖാം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. മഖാമില്‍ സിയാറത്ത് നടത്തിയാണ് മടങ്ങിയത്. പഴകത്ത് അഹമ്മദ്കുട്ടി ഹാജിയുടെ മകള്‍ ഫാത്തിമയുടെ കല്യാണം നടക്കുന്ന കോട്ടക്കല്‍ പി.എം ഓഡിറ്റോറിയം ലക്ഷ്യമാക്കിയാണ് പിന്നെ സ്ഥാനാര്‍ത്ഥി നീങ്ങിയത്. വീട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയെ കണ്ടതും കൂട്ടം കൂടിയ സ്ത്രീകളും കുട്ടികളും വോട്ടെല്ലാം യു.ഡി.എഫിന് തന്നെയെന്ന് ഉറക്കെ പറഞ്ഞു. പുതുനാരിപ്പെണ്ണിന് മംഗളാംശംസകളും നേര്‍ന്ന് ഭക്ഷണവും കഴിച്ചാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. വേങ്ങരയിലെ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തിലും പങ്കെടുത്ത്് ഉച്ചക്ക് മുമ്പുള്ള പ്രചരണം അവസാനിപ്പിച്ചു. വൈകുന്നേരം നാലുമണിക്ക് വേങ്ങരയില്‍ നടന്ന വനിതലീഗ് കണ്‍വന്‍ഷനിലാണ് പിന്നെ സ്ഥാനാര്‍ത്ഥി പങ്കെടുത്തത്. തുടര്‍ന്ന് വേങ്ങരയിലെ വിവിധ പഞ്ചായത്ത് കണ്‍വന്‍ഷനുകളിലും സ്ഥാനാര്‍ത്ഥി വോട്ടഭ്യാര്‍ത്ഥിച്ചെത്തി. സ്ഥാനാര്‍ത്ഥി എത്തുന്നിടത്തെല്ലാം മനം നിറയുന്ന വരവേല്‍പ്പാണ് ലഭിച്ചത്. കുട്ടികളും യുവാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തും കുശലാന്വേഷണം നടത്തിയും സന്തോഷത്തിനൊപ്പം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള രോഷം ഓരോ വോട്ടര്‍മാരും പങ്കുവെച്ചു. വിലക്കയറ്റവും റേഷന്‍ സമ്പ്രദായത്തിന്റെ തകര്‍ച്ചയും പറഞ്ഞ് വേദനയോടെ സ്ത്രീകളടക്കം പരിഭവിച്ചു. എല്ലാ രംഗത്തും പാടെ തകര്‍ന്ന ഭരണവും കേന്ദ്ര കേരള സര്‍ക്കാറുകളുടെ ന്യൂനപക്ഷ വേട്ടയും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. പ്രചരണത്തിലേക്കിറങ്ങിയതുമുതല്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. തുടക്കം തന്നെ പ്രചരണങ്ങളില്‍ യു.ഡി.എഫ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിത്രത്തിലേയില്ല. ഭരണ വിരുദ്ധ വികാരം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ഭയത്തിലാണ് ഇടത് ക്യാമ്പ്. സംസ്ഥാന ഭരണത്തെ കുറിച്ച് ഒരക്ഷരം പറയാതെയാണ് ഇടതിന്റെ പ്രചരണം. വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ സംസ്ഥാന നേതാക്കളെല്ലാം മണ്ഡലത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ ചേര്‍ന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും മുഴുവന്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തതും ഇടതിനെ തളര്‍ത്തിയിട്ടുണ്ട്. പഞ്ചായത്തുകണ്‍വന്‍ഷനുകളുംകൂടി ചൂട് പിടിക്കുന്നതോടെ യു.ഡി.എഫ് പ്രചരണത്തില്‍ പൂര്‍ണ്ണമായും മേല്‍ക്കൈ നേടും.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending