Connect with us

Culture

പരിചയവും സൗഹൃദവും പുതുക്കി വേങ്ങരയില്‍ ഖാദറിന്റെ പ്രചാരണം

Published

on

അനീഷ് ചാലിയാര്‍

വേങ്ങര ടൗണിലെ ആഫിയ മെഡിക്കല്‍ ഷോപ്പ് ഉടമ കുഞ്ഞാണിക്ക് ആ ശബ്ദം കേട്ട് നല്ല പരിചയമുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞാണി തിരിച്ചറിഞ്ഞു വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഖാദറാണെന്ന്. അടുത്തെത്തി കൈപിടിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാണിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന് പത്തരമാറ്റായിരുന്നു. കാഴ്ചയുണ്ടായിരുന്ന സമയത്ത് ഖാദര്‍ സാഹിബിനെ വീട്ടിലെത്തി കാണാന്‍ ചെന്നിരുന്നതും എല്ലാം ഓര്‍മകള്‍ പുതുക്കി. അന്ന് പക്ഷെ കുഞ്ഞാണിക്ക് കാഴ്ചയുണ്ടായിരുന്നു. പ്രാവസത്തിനിടക്ക് അസുഖംബാധിച്ച് എട്ടു വര്‍ഷം മുമ്പാണ് കാഴ്ച നഷ്ടപ്പെട്ടത്. വൈകല്യമുണ്ടെങ്കിലും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചൊക്കെ കൃത്യമായ ബോധ്യമുണ്ട് കുഞ്ഞാണിക്ക്.

സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞതുമുതല്‍ വേങ്ങരയിലെത്തുമ്പോള്‍ നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കുഞ്ഞാണി. തന്റെ സൗഹൃദ വലയത്തിലുള്ള മുഴുവന്‍ പേരുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. പിന്തുണതേടി വേങ്ങര മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അവിടെ സൗഹൃദത്തിന്റെയും സ്‌നേഹോഷ്മള സ്വീകരണത്തിന്റെയും നിമിഷങ്ങളായി അത് മാറുന്നു. വേങ്ങര മാര്‍ക്കറ്റിലും പരിസരങ്ങളിലും ഇന്നലെ കച്ചവടക്കാരെയും ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.

വിലക്കയറ്റവും നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും കച്ചവട സ്ഥാപനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നും കച്ചവടക്കാര്‍ വേവലാതിപ്പെട്ടു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ വേങ്ങരയിലെ സാധാരണക്കാരുടെയും സര്‍ക്കാറുകളുടെ തലതിരിഞ്ഞ നയങ്ങള്‍കൊണ്ട് ജീവിതമാര്‍ഗം വഴിമുട്ടിയ ചെറുകിട കച്ചവടക്കാരുടെയും പിന്തുണ തങ്ങളുടെ ക്ഷേമത്തിന് എന്നും കൂടെ നിന്നിട്ടുള്ള യു.ഡി.എഫിനാണെന്ന് അവര്‍ വ്യക്തമാക്കി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയ തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി താന്‍ അര്‍പ്പണ ബോധത്തോടെ വേങ്ങരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ രാവിലെ 8 മണിയോടെയാണ് സ്ഥാനാര്‍ത്ഥി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതിനിടയില്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി. ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം 10 മണിയോടടുത്ത് കുറ്റാളൂരിലെ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായിരുന്നു ഉദ്ഘാടകന്‍. പിന്നീട് വേങ്ങര നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉച്ചയോടെ പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ഊരകം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലായി ഒമ്പത് കല്യാണ വീടുകളിലെത്തി സല്‍ക്കാരത്തിനെത്തിയവരെയും വധൂവരന്മാരെയും നേരില്‍ കണ്ട് പിന്തുണ തേടി. പിന്നീട് കണ്ണമംഗലത്തെ മരണവീട്ടിലും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുഴിപ്പുറം, മൂലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലടക്കം ബൂത്ത് തല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending