News
ഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ‘ബോര്‍ഡ് ഓഫ് പീസ്’ അനാവരണം ചെയ്തത്.
‘സമാധാന സമിതി’യില്‍ ചേരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചിട്ടും നെതന്യാഹു ഈ സംരംഭത്തില്‍ ചേരുമെന്ന് ഇസ്രാഈല്‍ നേതാവിന്റെ ഓഫീസ് ബുധനാഴ്ച സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ‘ബോര്‍ഡ് ഓഫ് പീസ്’ അനാവരണം ചെയ്തത്.
നിരവധി ലോക നേതാക്കളെ ബോഡിയില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ട്, ‘ഭരണശേഷി വര്‍ദ്ധിപ്പിക്കല്‍, പ്രാദേശിക ബന്ധങ്ങള്‍, പുനര്‍നിര്‍മ്മാണം, നിക്ഷേപ ആകര്‍ഷണം, വലിയ തോതിലുള്ള ഫണ്ടിംഗ്, മൂലധന സമാഹരണം’ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് ട്രംപ് വിഭാവനം ചെയ്യുന്നു. എന്നിരുന്നാലും, നെതന്യാഹുവിന്റെ പങ്കാളിത്തം ബോര്‍ഡിന്റെ വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. എന്നാല്‍ തുര്‍ക്കി ഖത്തര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ സമിതിയില്‍ ചേരുന്നതില്‍ നെതന്യാഹു എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗസ്സയിലെ ഭരണത്തിനുള്ള സമിതിയുടെ ഘടനയെക്കുറിച്ച് അമേരിക്കയുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും ഗസ്സയില്‍ ഒരു വിദേശ സൈന്യത്തെയും പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു ഇന്നലെ ഇസ്രാഈല്‍ നെസറ്റ് പ്ലീനത്തില്‍ പറഞ്ഞു. നെതന്യാഹുവിന്റെ തലക്ക് മുകളിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗസ്സയിലെ ഭരണസമിതിയുടെ ഘടന പ്രഖ്യാപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് വിമര്‍ശിച്ചു.
യുഎഇ, മൊറോക്കോ, വിയറ്റ്‌നാം, ബെലാറസ്, ഹംഗറി, കസാക്കിസ്താന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ബോര്‍ഡ് അംഗങ്ങളാണ്. യുണൈറ്റഡ് കിങ്ഡം, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ബോര്‍ഡിലേക്ക് ക്ഷണിച്ചിരുന്നെന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.
kerala
സായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് കുടുംബം
സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം.
കൊല്ലം: സായി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. ഹോസ്റ്റലില്‍ നടന്ന പല സംഭവങ്ങളും ഇന്‍ചാര്‍ജ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നതാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യ സംബന്ധിച്ച് സായിയും (Sports Authority of India) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം ഉടന്‍ കൊല്ലം സായി ഹോസ്റ്റലില്‍ എത്തി വിശദമായ അന്വേഷണം നടത്തും. ഇതോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് സ്വദേശിനിയായ സാന്ദ്രയെയും തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവിയെയും സായി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
ദീപക്-ആത്മഹത്യ കേസ്; ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും.
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ മുസ്തഫ. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. വടകര സ്വദേശി ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ് പൊലീസ്.
india
ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകണം; മദ്രാസ് ഹൈകോടതി
ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി
ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകേണ്ടതുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷനെ ഇന്ത്യൻ പാരമ്പര്യത്തിൽ അംഗീകരിക്കപ്പെട്ട ഗന്ധർവ വിവാഹത്തിന്റെ ആധുനിക രൂപമായി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിശേഷിപ്പിച്ചു.
വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവാണ് ഹൈകോടതിയെ സമീപിച്ചത്. ലിവ് ഇൻ ബന്ധത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി നിരവധി തവണ യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് 2014ൽ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് യുവാവ് കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകി ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ട ശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ പ്രവണതയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ പ്രണയവിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധർവ വിവാഹത്തിന്റെ ദൃക്കോണത്തിൽ നിന്ന് ലിവ് ഇൻ ബന്ധങ്ങളെ കാണണമെന്നും, ഇതുവഴി സ്ത്രീകൾക്ക് ഭാര്യാ പദവിയും നിയമപരിരക്ഷയും നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നത്തെ സമൂഹത്തിൽ ലിവ് ഇൻ ബന്ധങ്ങൾ സാധാരണമാണെന്നും, ആധുനിക ബന്ധങ്ങളുടെ കെണിയിൽപ്പെടുന്ന ദുർബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതികൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ ബന്ധങ്ങൾ ഇന്ത്യയിൽ ഒരു സാമൂഹിക–സാംസ്‌കാരിക ആഘാതമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി ബന്ധം ആരംഭിച്ച ശേഷം ബന്ധം തകരുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരെ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 69 പ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കാവുന്നതാണെന്നും, വിവാഹം സാധ്യമല്ലെങ്കിൽ ബന്ധപ്പെട്ട പുരുഷന്മാർ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് എസ്. ശ്രീമതി വ്യക്തമാക്കി.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
